
ശബരിമല: കഴിഞ്ഞ മണ്ഡല-മകരവിളക്ക് കാലത്തു കേരളാ പോലീസിന്റെ രൗദ്രഭാവം കണ്ടു പകച്ചു നിന്ന ഭക്തര്‍ ഇത്തവണ സന്നിധാനത്തു കാണുന്നതു പോലീസ് അയ്യപ്പന്മാരുടെ ആധ്യാത്മിക മുഖം. അധികാരത്തിന്റെ ചിഹ്നഹ്നമായ തൊപ്പിയില്ല, അരയില്‍ ബെല്‍റ്റില്ല, ഷര്‍ട്ട് ഇന്സേര്ട്ട് ചെയ്തിട്ടില്ല, കാലില്‍ ബൂട്ടുപോലും അപൂര്‍വം. തൊഴുെകെകളോടെ ശരണമന്ത്രം ഉരുവിട്ടു പുഞ്ചിരി തൂകുന്ന പോലീസുകാര്‍ പതിനെട്ടാം പടിയില്‍ മാത്രമല്ല സന്നിധാനത്തും കാനന പാതയിലും അയ്യപ്പന്മാര്ക്കു തുണയായി ഒപ്പം നല്ക്കുന്നു.
കഴിഞ്ഞ തവണ നിലയ്ക്കലും പമ്പയിലും മാത്രമല്ല സന്നിധാനത്തും പോലീസുകാര്‍ ഭക്തരെ സംശയത്തോടെയാണു വീക്ഷിച്ചിരുന്നത്. യുവതികളെ തടയാന്‍ വന്ന കര്‍മ്മ സമിതി പ്രവര്‍ത്തകരാണോയെന്ന സംശയഭാവമായിരുന്നു അന്ന്. നിരോധനാജ്ഞ നിലനിന്നിരുന്നതിനാല്‍ കൂട്ടംകൂടി നിന്ന് ശരണമന്ത്രം ഉരുവിടാന്‍ പോലും കഴിയാത്ത അവസ്ഥ. എന്നാല്‍ ഇക്കുറി ഐ.ജി: രാഹുല്‍ ആര്. നായരുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളംപേര്‍ വരുന്ന പോലീസ് സേന സന്നിധാനത്ത് ജോലിയില്‍ പ്രവേശിച്ചതു തന്നെ ശരണമന്ത്രങ്ങള്‍ ഉരുവിട്ടുകൊണ്ടായിരുന്നു. വലിയ നടപ്പന്തലിലെ സ്റ്റേജില്‍ വിളക്ക് തെളിച്ച് കര്‍പ്പൂരാരതി ഉഴിഞ്ഞായിരുന്നു പോലീസുകാര്‍ സേവനം ആരംഭിച്ചത്.
കഴിഞ്ഞ തവണ പോലീസുകാര്‍ തൊപ്പിയും ബെല്‍റ്റും ബൂട്സും നിര്‍ബന്ധമായും ധരിക്കണമെന്നായിരുന്നു സര്‍ക്കാര്‍ നിര്‍ദേശമെങ്കില്‍ ചട്ടപ്രകാരമുള്ള അഭിസംബോധനപോലും ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ഇക്കുറി പോലീസിനു ലഭിച്ചത്. ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ സല്യൂട്ട് ഇല്ല. പകരം തൊഴുെകെകളോടെ സ്വാമി ശരണം എന്ന അഭിസംബോധന മാത്രം. എന്തിനും ഏതിനും 'സര്' എന്ന വിശേഷണം ഒഴിവാക്കി. സന്നിധാനത്ത് തിരുമുറ്റത്ത് സേവനം ചെയ്യുന്ന പോലീസുകാര്‍ ബെല്‍റ്റിനു പകരം അരയില്‍ ധരിക്കേണ്ടത് തോര്‍ത്തുകൊണ്ടുള്ള കച്ച മാത്രം. കഴിഞ്ഞ തവണ കണ്ടതുപോലെ ലാത്തിയും ഷീല്‍ഡും പടച്ചട്ടയും പമ്പ കടന്ന് സന്നിധാനത്ത് എത്തിയിട്ടില്ല.
അപകടം ഉണ്ടാകാതെ അയ്യപ്പഭക്തരുടെ ജീവനും സ്വത്തിനും പോലീസുകാര്‍ സംരക്ഷണം നല്‍കണമെന്നും നിര്‍ദേശം. പതിനെട്ടാം പടികയറുന്ന ഭക്തരെ ശ്രദ്ധയോടെ കയറ്റിവിടണമെന്നും തിരക്ക് വര്‍ധിക്കുമ്പോള്‍ സമചിത്തത െകെവിടാതെ സേവനം ചെയ്യണമെന്നും ഐ.ജി നല്കിയ നിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.
അതേ സമയം, കുറച്ച് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ പോലീസ് വേഷത്തില്‍തന്നെ വലിയ നടപ്പന്തലിലുണ്ടാകും. മുന്‍കരുതല്‍ എന്ന നിലയില്‍ മാത്രം. ഇവരും അയ്യപ്പഭക്തരോട് മൃദുസമീപനമാകും പുലര്‍ത്തുക. സൗമ്യമായ ഇടപെടല്‍ മാത്രമെ പാടുള്ളൂവെന്ന് ഇവര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുപ്രീം കോടതി വിധിയുടെ വെളിച്ചത്തില്‍ യുവതികളെ സന്നിധാനത്തേക്ക് കടത്തിവിടേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം വന്നതോടെ ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ സാന്നിധ്യവും സന്നിധാനത്ത് പ്രത്യക്ഷത്തില്‍ കാണാനില്ല.
ഇതെല്ലാം ഫലം കണ്ടു തുടങ്ങുകയും ചെയ്തിട്ടുണ്ട്. ആദ്യ ദിവസം ഉണ്ടായ വരുമാനം 3.32 കോടിയായിരുന്നു. മണ്ഡല ഉത്സവത്തിന് നടതുറന്ന വൃശ്ചികം ഒന്നിന് 3.32 കോടി രൂപ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വിവിധ ഇനങ്ങളിലാണ് ഈ വര്‍ധനയെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു അറിയിച്ചു. മൊത്ത വരുമാനത്തില്‍ 1.28 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഇത് അമ്പതു ശതമാനത്തില്‍ അധികമാണെന്ന് പ്രസിഡന്റ് പറഞ്ഞു.
നടവരവ് ആദ്യദിനം 1,00,10900 രൂപ ലഭിച്ചു. 2018 ല്‍ 7588950 രൂപയും 2017ല്‍ 7585185 രൂപയും നടവരവ് ലഭിച്ചു. അപ്പം വില്‍പ്പനയിലൂടെ 13,98110 രൂപ ലഭിച്ചു(2018ല്‍ 582715 രൂപ, 2017ല്‍ 1100295 രൂപ). അരവണ വില്‍പ്പനയിലൂടെ ഈവര്‍ഷം വ്യശ്ചികം ഒന്നിന് 1,19,50,050 രൂപ ലഭിച്ചു(2018ല്‍ 7245070 രൂപ, 2017ല്‍ 12621280 രൂപ). കഴിഞ്ഞ വര്‍ഷം മണ്ഡല ഉത്സവത്തിനു നട തുറന്ന ആദ്യദിനം ലഭിച്ച മൊത്ത വരുമാനം 2,04,23533 രൂപയായിരുന്നു(2017ല്‍ 4,34,33048 രൂപ).
2017ല്‍ കരാര്‍ ഇനത്തില്‍ 1,48,10454 രൂപ ലഭിച്ചു. 2018ല്‍ കരാര്‍ ഇനത്തില്‍ 2,84,3375 രൂപ ലഭിച്ചു. ഈ വര്‍ഷം ആദ്യദിന കണക്ക് അനുസരിച്ച് കരാര്‍ ഇനത്തില്‍ 1,83,5503 രൂപ ലഭിച്ചു. അന്നദാന സംഭാവന ഇനത്തില്‍ ആദ്യദിനം 510320 രൂപയും കഴിഞ്ഞ വര്‍ഷം 68987 രൂപയും 2017ല്‍ 360879 രൂപയും ലഭിച്ചു.






