
ഉന്നാവോ: കേസു കാര്യത്തിനായി വക്കീലിനെ കാണാനായി പോകാനൊരുങ്ങുമ്പോള്‍ ആയിരുന്നു സഹോദരിയുടെ ദുരന്ത വാര്‍ത്ത തേടിയെത്തിയതെന്ന് ഉന്നാവോയില്‍ പ്രതികള്‍ ജീവനോടെ കത്തിച്ച പെണ്‍കുട്ടിയുടെ സഹോദരന്. സഹോദരിയെ ആരോ ജീവനോടെ കത്തിച്ചെന്ന് പുലമ്പിക്കൊണ്ട് പുലര്‍ച്ചെ ഗ്രാമീണര്‍ വീട്ടിലേക്ക് ഓടിക്കിതച്ച് എത്തിയപ്പോഴായിരുന്നു വിവരം അറിഞ്ഞത്. ആശുപത്രിയില്‍ എത്തുമ്പോള്‍ സഹോദരിയുടെ അലര്‍ച്ച ദൂരേ നിന്നു തന്നെ കേട്ടെന്നും പറഞ്ഞു.
ഒരു ദേശീയ മാധ്യമത്തോടാണ് ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകള്‍ മൂത്ത സഹോദരന് പങ്കു വെച്ചത്. ബലാത്സംഗവുമായി ബന്ധപ്പെട്ട കേസിന്റെ പുരോഗതി അറിയുന്നതിനായി വക്കീലിനെ കാണാന്‍ പുലര്‍ച്ചെ നാലു മണിക്ക് എഴുന്നേറ്റിരുന്നു. മടി കാരണം പോകേണ്ടെന്ന് വിചാരിച്ചെങ്കിലും ഇളയ സഹോദരി പോകാന്‍ വേണ്ടിയുള്ള തയ്യാറെടുപ്പ നടത്തി. അഞ്ചാറു മിനിറ്റ് കഴിഞ്ഞപ്പോഴായിരുന്നു ഗ്രാമീണര്‍ സഹോദരിയെ ആരോ തീ വെച്ചു എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് വീട്ടിലേക്ക് വന്നത്.
ഓടിപുറത്തിറങ്ങിയപ്പോള് സഹോദരിയെ ആരോ തീ വെച്ചെന്നും യുപി 112 ടീം പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയെന്നും കേട്ടു. പിന്നീട് സദര്‍ ആശുപത്രിയിലേക്ക് മാറ്റിയെന്നും പറഞ്ഞു. ആശുപത്രിയില്‍ ഓടിയെത്തുമ്പോള്‍ സഹോദരിയുടെ അലര്‍ച്ച കേട്ട് മരവിച്ചു പോയി. പൊള്ളിയ നിലയിലുള്ള സഹോദരിയുടെ ശരീരം കണ്ടപ്പോള്‍ നട്ടെല്ലിലൂടെ ഒരു വിറയല്‍ പാഞ്ഞു. സഹോദരി വേദന കൊണ്ടു പുളയുകയായിരുന്നു. അവളെ ആശ്വസിപ്പിക്കാന്‍ ഒന്നും ചെയ്യാനാകുമായിരുന്നില്ല. സഹോദരന് വേദനയോടെ പറഞ്ഞു.
ഞാന്‍ ഉള്‍പ്പെടെ സഹോദരങ്ങള്‍ ഏഴു പേരാണ്. അഞ്ചു സഹോദരിമാരില്‍ മൂന്ന് പേരെ വിവാഹം ചെയ്ത് അയച്ചു. നാലാമത്തേതാണ് അവള്. കൂട്ടത്തില്‍ ഏറ്റവും മിടുക്കിയും ധൈര്യമുള്ളവളും കഠിനാദ്ധ്വാനിയും അവളായിരുന്നു. പഠിക്കാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന അവള് ബിഎഡ് പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലെ ചില പ്രൈമറി സ്കൂളില്‍ അദ്ധ്യാപികയായി ജോലി ചെയ്യുന്നുമുണ്ടായിരുന്നു. മാനസീക പ്രശ്നമുള്ള ഇളയ സഹോദരനെ പരിചരിക്കാനായി അവള് എപ്പോഴും വീട്ടിലുണ്ടായിരുന്നു.
സ്വന്തമായി ഭീമിയില്ലാത്ത ഞങ്ങള്‍ ജീവിക്കുന്നത് ഞാനും പിതാവും ജോലി ചെയ്താണ്. അവള് എത്രയൂം വേഗം സുഖം പ്രാപിച്ച സന്തോഷകരമായ ഒരു ജീവിതം നയിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇയാള്‍ പറഞ്ഞു. അതേസമയം 90% പൊള്ളലേറ്റ 23 വയസുകാരി അതീവ ഗുരുതരാവസ്ഥയിലാണ്. കാമുകന് വിവാഹവാഗ്ദാനം ചെയ്ത് െലെംഗികമായി ചൂഷണം ചെയ്തെന്നും പിന്നീട് മറ്റൊരു സുഹൃത്തിനൊപ്പം ബലാത്സംഗം ചെയ്തെന്നും യുവതി കഴിഞ്ഞ ഡിസംബറിലാണ് പരാതി നല്‍കിയത്.
റായ്ബറേലി കോടതിയുടെ ഇടപെടലിനേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അറസ്റ്റിലായ പ്രതി ഒരാഴ്ചമുമ്പാണു ജാമ്യത്തിലിറങ്ങിയത്. ഇയാളും ഒളിവില്‍ കഴിയുന്ന രണ്ടാംപ്രതിയും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് ഇന്നലെ പുലര്‍ച്ചെ യുവതിയെ ജീവനോടെ തീകൊളുത്തിയത്. കേസ് നടപടികള്‍ക്കായി റായ്ബറേലി കോടതിയിലേക്കുള്ള യാത്രയ്ക്കിടെയാണു യുവതി ആക്രമിക്കപ്പെട്ടത്.
സിന്ധുപുരിലെ ഗൗര റെയില്‍വേ ക്രോസിങ്ങിനടുത്ത് യുവതിയെ തടഞ്ഞുനിര്‍ത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചു, വിവാഹം കഴിക്കാമെന്നു പറഞ്ഞു. വിസമ്മതിച്ചതോടെ വയലിലേക്കു വലിച്ചിഴച്ചു. കരിമ്പിന്‍തണ്ടുകൊണ്ട് തലയ്ക്കടിച്ചു. തുടര്‍ന്ന് കുത്തിപ്പരുക്കേല്‍പ്പിച്ചശേഷമാണു മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയതെന്നു യുവതി മൊഴി നല്കി. യുവതിയുടെ മൊഴിപ്രകാരം ഹരിശങ്കര്‍ ത്രിവേദി, കിഷോര്‍, ശുഭം ത്രിവേദി, ശിവം, ഉമേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയെ ഇന്നലെ െവെകിട്ടു ഹെലികോപ്ടറില്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലേക്കു മാറ്റി. ആരോഗ്യനില അതീവഗുരുതരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.






