
കോട്ടയം: 72-ാം ദേശീയ ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായി സംവിധായകൻ ജയരാജ്. അദ്ദേഹം ഉൾപ്പെടെ വ്യാഴാഴ്ചയോടെ 11-അംഗ ജൂറി വിവിധ ഇന്ത്യൻ ഭാഷാ ചിത്രങ്ങളുടെ അവാർഡ് നിർണയം പൂർത്തിയാക്കി. വെള്ളിയാഴ്ച പുരസ്കാരങ്ങൾ പ്രഖ്യാപിക്കും. 2024-ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പരിഗണിച്ചിരിക്കുന്നത്.
നാളെത്തെ ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തിനെ മലയാളി സിനിമ ലോകം ഉറ്റുനോക്കുകയാണ്.കഴിഞ്ഞ രണ്ട് തവണ മികച്ച നടനുളള മത്സരത്തില്‍ ഫൈനല്‍ റൗണ്ടയിലുണ്ടായിരുന്ന പത്മശ്രീ മമ്മൂട്ടി ഈ പ്രാവശ്യവും ഭ്രമയുഗം സിനിമയിലൂടെ മത്സരരംഗത്ത് മറ്റു താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
ഇക്കുറി ഭ്രമയുഗത്തിനോടൊപ്പം തന്നെ മഞ്ഞുമ്മൽ ബോയ്സ്, കിഷ്കിന്ധ കാന്ധം എന്നിവയാണ് ജൂറിയിൽ എത്തിയിരിക്കുന്ന പ്രധാന ചിത്രങ്ങൾ.
2012-യിലെ ദേശീയ ചലച്ചിത്ര അവാർഡ് ജൂറി അംഗമായി ജയരാജ് പ്രവർത്തിച്ചിട്ടുണ്ട്. മുൻപ് കേരളത്തിൽ നിന്നും അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, പ്രിയദർശൻ എന്നിവർ സെൻട്രൽ പാനൽ ജൂറി ചെയർമാൻ മാരായി പ്രവർത്തിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് കൂടുതൽ ചിത്രങ്ങൾക്ക് അവാർഡ് കിട്ടുമെന്ന പ്രതീക്ഷയിലാണ് ഏവരും.






