
സിഡ്നി : കാട്ടു തീ അണയ്ക്കാന്‍ പോലുമുള്ള വെള്ളം കിട്ടാതായതോടെ പതിനായിരത്തിലേറെ ഒട്ടങ്ങളെ വെടിവെച്ചു കൊല്ലാനുള്ള തീരുമാനവുമായി ഓസ്ട്രേലിയ. 2019 സെപ്റ്റംബറില്‍ ആരംഭിച്ച കാട്ടു തീ ഓസ്ട്രേലിയലില്‍ ഭീകര നാശനഷ്ടമാണ് വിതച്ചത്.
കാടുകളില്‍ കുടിവെള്ളം കിട്ടാതായതോടെ നിരവധി വന്യ ജീവികളാണ് ജനവാസ മേഖലയിലേയ്ക്ക് എത്തിത്തുടങ്ങിയതോടെയാണ് ഇത്തരമൊരു ക്രൂര നടപടിയെ കുറിച്ച് ചിന്തിച്ചു തുടങ്ങിയത്. കാട്ടു തീയ്ക്ക് പിന്നാലെ വനപ്രദേശങ്ങളില്‍ നിന്ന് വീടുകളിലേയ്ക്ക് ഒട്ടകങ്ങള്‍ വന്‍തോതില്‍ എത്താന്‍ തുടങ്ങിയിരിക്കുകയാണ്. ജനവാസ മേഖലകളിലെ ജലസംഭരണികളാണ് ഇവ കൂട്ടത്തോടെയെത്തി കാലിയാക്കുന്നത്.
ഇതിനിടെ, വീടുകളിലേയ്ക്ക് കയറി വരുന്ന ഒട്ടകങ്ങള്‍ ആളുകളെ ആക്രമിക്കുകും എസി അടക്കമുള്ള ഉപകരണങ്ങള്‍ തകര്‍ത്ത് വെള്ളം കുടിക്കാന്‍ ശ്രമിക്കുന്നതും ന്യൂ സൗത്ത് വെയില്‍സ് മേഖലയില്‍ ഏറെ പരാതികള്‍ക്ക് കാരണമാകുന്നു.
പ്രത്യേക പരിശീലനം ലഭിച്ച ഷൂട്ടര്‍മാര്‍ ഹെലികോപ്ടറുകളില്‍ നിന്നും ഒട്ടകങ്ങളെ വെടിവെക്കുമെന്നാണ് വനം വകുപ്പ് വിശദമാക്കുന്നത്. എന്നാല്‍, നടപടികളിലേയ്ക്ക് കടക്കുന്നതിന് മുന്‍പ് മേഖലയിലെ ആദിവാസി സമൂഹത്തിന്റെ അനുമതിയ്ക്കായി കാത്തിരിക്കുകയാണ് വനംവകുപ്പ്.






