
ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യത്തിലൂടെ അരങ്ങേറിയ താരമാണ് വിനു മോഹന്‍. സിനിമാ കുടുംബത്തില്‍ നിന്നുമായിരുന്നു വിനു സിനിമയിലെത്തിയത്. ആ പാത പിന്തുടര്ന്ന് അനിയന് അനു മോഹനും സിനിമയിലെത്തി. നടനായും യുവതാരമായുമെല്ലാം വിനു മോഹന്‍ ഇതിനോടകം അഭിനയിച്ചു. ഈ ലോക്ക്ഡൗണ്‍ കാലത്തെ ഏറ്റവും നല്ല കാഴ്ചകളിലൊന്നായിരുന്നു തെരുവോരങ്ങളില്‍ ആരുമില്ലാത്തവരുടെ സഹായത്തിന് എത്തിയ വിനും ഭാര്യയും നടിയുമായ വിദ്യയും. തന്റെ കുടുംബത്തെ കുറിച്ചും ലോക്ക്ഡൗണിനെ കുറിച്ചുമെല്ലാം മനസ് തുറക്കുകയാണ് വിനു. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.
'2011 ൽ സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങി. അച്ഛനായിരുന്നു ഫ്ലാറ്റിന്റെ ഫർണിഷിങ് മേൽനോട്ടം. താമസം മാറാൻ കുറച്ചു ദിവസം ബാക്കി നിൽക്കെയാണ് അച്ഛന്റെ വിടവാങ്ങൽ. ജീവിതം കീഴ്മേൽ മറിയുന്നത് പോലെ തോന്നി. അച്ഛനായിരുന്നു എന്റെ ബലം. ഞാൻ സജീവമായി സിനിമ ചെയ്യുന്ന സമയമാണ്. അച്ഛൻ പോയതോടെ ഞങ്ങളുടെ ജീവിതത്തിൽ വലിയൊരു ശൂന്യത നിഴലിച്ചു' വിനു പറയുന്നു.
'ഇതോടെ കമ്മിറ്റ് ചെയ്ത കുറെ സിനിമകളിൽ നിന്നും ഞാൻ പിന്മാറി. പൊരുത്തപ്പെടാനും തിരിച്ചു അഭിനയം തുടരാനും സമയമെടുത്തു. ഇപ്പോൾ അച്ഛന്റെ ഓർമ കൂടിയാണ് താമസിക്കുന്ന ഫ്ലാറ്റ്. അനിയൻ അനുവും കുടുംബവും ഇപ്പോൾ കൊച്ചിയിൽ തന്നെ മറ്റൊരു ഫ്ലാറ്റിലുണ്ട്. അമ്മ രണ്ടിടത്തും മാറിനിൽക്കുന്നു' വിനു പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലത്തെ നന്മയിലൂടേയും താരം ആരാധകരുടെ കെെയ്യടി നേടിയിരുന്നു. അതേ കുറിച്ച് പറയുമ്പോള്‍ വിനു ആദ്യം പറയുന്നത് തെരുവോരം മുരുഗനെ കുറിച്ചാണ്. പഠിക്കുന്ന കാലത്താണ് മുരുഗനെ പരിചയപ്പെടുന്നത്. അന്നു മുതല്‍ തെരുവോരത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ താനും ഭാഗമാണെന്ന് വിനു പറയുന്നു. ഇപ്പോള്‍ ഭാര്യയും ഉണ്ടെന്നും താരം പറഞ്ഞു.
ഈ ലോക്ക്ഡൗണ്‍ കാലത്ത് തെരുവോരത്തിന്റെ ഭാഗമായി മധ്യകേരളത്തിലെ ജില്ലകളിലെത്താനായെന്ന് വിനു പറയുന്നു. തെരുവില്‍ കഴിയുന്നവരെ കുളിപ്പിച്ചു വൃത്തിയാക്കുകയും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ സുരക്ഷിതത്വത്തിലെത്തിച്ചെന്നും വിനു പറയുന്നു. മോഹന്‍ലാല്‍ അടക്കം പ്രശംസിച്ചു കൊണ്ട് എത്തിയെന്നും താരം പറയുന്നു.






