
ന്യൂഡല്‍ഹി: ഒരു താല്‍പ്പര്യവുമില്ലാതെയാണ് ടീം ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതെന്ന് മുന്‍ ഇന്ത്യന്‍ പരിശീലകന് ഗാരി കിര്സ്റ്റന്. ഇന്ത്യയെ രണ്ടാമതും ലോകകപ്പ് ചാമ്പ്യന്മാരാക്കി മാറ്റുകയും ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് നയിക്കാനും തന്ത്രം മെനഞ്ഞ ഇന്ത്യയുടെ ഏറ്റവും മികച്ച പരിശീലകരില്‍ ഒരാളാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ ഗാരി.
കിടയറ്റ ഇന്ത്യന്‍ താരങ്ങള്‍ കളിച്ച ടീമിനെ 2007 ല്‍ പരിശീലിപ്പിക്കാനുള്ള ജോലി വെറും ഏഴു മിനിറ്റു കൊണ്ടാണ് പൂര്‍ത്തിയായതെന്നും പറഞ്ഞു. സുനില്‍ ഗവാസ്ക്കറിന്റെ നേതൃത്വത്തിലുള്ള നീക്കമാണ് പരിശീലക സ്ഥാനത്തേക്ക് കിര്‍സ്റ്റനെ എത്തിച്ചത്. ഓസ്ട്രേലിയക്കാരന് ഗ്രെഗ് ചാപ്പല്‍ പോയതിന് പിന്നാലെയാണ് പുതിയ പരിശീലകനെ ഇന്ത്യ തേടിയാണ്. അപേക്ഷ അനുസരിച്ച് ഗാരികിര്സ്റ്റന് അഭിമുഖത്തിന് എത്താന്‍ ആവശ്യപ്പെട്ട് കത്തയച്ചത് അന്ന് കോച്ചിംഗ് സെലക്ഷന് പാനലില്‍ ഉണ്ടായിരുന്ന ഇതിഹാസ താരം സുനില്‍ ഗവാസ്ക്കറായിരുന്നു.
ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് പരിഗണിച്ചതായുള്ള അറിയിപ്പിനെ തന്നെ പരിഹസിക്കാന്‍ എന്നായിരുന്നു ആദ്യം കരുതിയത്. പെട്ടെന്ന് പ്രതികരിച്ചില്ല. തുടര്‍ന്ന സുനില്‍ ഗവാസ്ക്കര്‍ വീണ്ടും മെയില്‍ അയച്ചു. ഭാര്യയെ ഇക്കാര്യം അറിയിച്ചപ്പോള്‍ അവര്‍ക്ക് ആള് മാറിപ്പോയിരിക്കാം എന്നായിരുന്നു പ്രതികരണം. പരിശീലകനായോ സഹായിയായോ പോലും ഒരു പ്രവര്‍ത്തിപരിചയവും മുമ്പില്ലായിരുന്നു എന്നതാണ് അമ്പരപ്പിച്ചതിന് കാരണം. അഭിമുഖത്തിനായി ഇന്ത്യയില്‍ വിമാനമിറങ്ങിയപ്പോള്‍ അന്ന് ഇന്ത്യന്‍ നായകനായിരുന്നു അനില്‍ കുംബ്ളേയുമായി നടന്ന ഒരു കൂടിക്കാഴ് വലിയ തമാശയായിരുന്നെന്നും രണ്ടുപേരും ഏറെ ചിരിച്ചെന്നും കിര്സ്റ്റന് ഓര്‍ക്കുന്നു.
''ഞാന്‍ ഇന്റര്‍വ്യൂവിന് പോയി. അനില്‍ കുംബ്ളേയെ കണ്ടുമുട്ടിയത് ഉള്‍പ്പെടെ വളരെ വിചിത്രമായ കാര്യങ്ങളാണ് അവിടെ നടന്നത്. അന്ന് അനില്‍ ഇന്ത്യന്‍ നായകനായിരുന്നു. കണ്ടപ്പോള്‍ കുംബ്ളേ ചോദിച്ചു. '' നിങ്ങള്‍ എന്താണ് ഇവിടെ?'' നിങ്ങളെ പരിശീലിപ്പിക്കാനുള്ള അഭിമുഖത്തിന് വന്നതാണെന്ന് മറുപടി പറഞ്ഞു. ഇതോടെ രണ്ടുപേരും പൊട്ടിച്ചിരുന്നു. അന്ന് അത് ചിരിക്കാനുള്ള കാര്യമായിരുന്നു.''
എന്നാല്‍ അതുവരെ പരിശീലകനായി ഒരു പരിചയവും ഇല്ലാതിരുന്ന കിര്സ്റ്റന് പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മികച്ച കോച്ചായി മാറിയത് ചരിത്രം. 2009 ല്‍ ടെസ്റ്റ് റാങ്കിംഗിലെ ഒന്നാം നമ്പര്‍ ടീമാക്കി ഇന്ത്യയെ മാറ്റിയ കിര്സ്റ്റന് രണ്ടു വര്‍ഷത്തിന് ശേഷം 2011 ല്‍ ഏകദിന ലോകകപ്പ് ചാമ്പ്യന്മാരുമാക്കി. യാതൊരു മുന്നൊരുക്കവും ഇല്ലാതെ അഭിമുഖത്തിന് പോയ കിര്‍സ്റ്റനെ അന്ന് രക്ഷിച്ചത് ഇന്നത്തെ പരിശീലകന് രവിശാസ്ത്രിയായിരുന്നു. എല്ലാം ഏഴു മിനിറ്റില്‍ അവസാനിച്ചു.
ഞാന്‍ ബിസിസിഐ അധികൃതരുമായി യോഗത്തിന് പോയത് ഏറെ ഭയപ്പെടുന്ന സാഹചര്യത്തിലായിരുന്നു. ഇന്ത്യന്‍ ടീമിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് പങ്കുവെയ്ക്കാനായിരുന്നു ബോര്‍ഡ് സെക്രട്ടറി ആവശ്യപ്പെട്ടത്. എന്നാല്‍ അത്തരമൊരു കാര്യം ഇപ്പോഴില്ലെന്നും ഇതിന് വേണ്ടി തയ്യാറാണോ എന്ന് ആരും ചോദിച്ചില്ലെന്നും ഇവിടെ വരെ വന്നെന്ന് മാത്രമേയുള്ളെന്നും ആയിരുന്നു മറുപടി. എന്നാല്‍ കമ്മറ്റിയില്‍ ഉണ്ടായിരുന്ന രവിശാസ്ത്രി മഞ്ഞുരുക്കി. ''ഞങ്ങള്‍ ഇന്ത്യാക്കാരെ തോല്‍പ്പിക്കാന്‍ നിങ്ങളുടെ ദക്ഷിണാഫ്രിക്കന്‍ ടീം എന്താണ് ചെയ്യാറുള്ളത്?'' അദ്ദേഹം ചോദിച്ചു. രണ്ടോ മൂന്നോ മിനിറ്റു കൊണ്ട് അതിന് മറുപടി പറഞ്ഞു. തന്ത്രങ്ങളൊന്നും പറയാതെ അന്ന് എന്താണോ ചെയ്യുന്നത് അക്കാര്യമായിരുന്നു പറഞ്ഞത്. അതില്‍ എല്ലാവര്ക്കും തൃപ്തിയായി. പിന്നീട് മൂന്ന് മിനിറ്റേ എടുത്തുള്ളൂ എന്നാല്‍ പൂര്‍ത്തിയാകാന്‍. ബോര്‍ഡ് സെക്രട്ടറി തനിക്ക് നേരെ കരാര്‍ വെച്ചു നീട്ടി.
കരാര്‍ കൈമാറുമ്പോള്‍ അതില്‍ പരിശീലകന്റെ പേരിന്റെ സ്ഥാനത്ത് പഴയ പരിശീലകന് ഗ്രെഗ് ചാപ്പലിന്റെ പേരായിരുന്നു നല്‍കിയിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അദ്ദേഹം പോക്കറ്റില്‍ നിന്നും പേനയെടുത്ത് അത് വെട്ടി പകരം തന്റെ പേര് എഴുതിചേര്‍ത്ത് ഒപ്പിടുവിച്ചു. കിര്സ്റ്റന് പറഞ്ഞു.





