
കൊല്ലം: വിഷപ്പാമ്പിന്റെ കടിയേറ്റ് യുവതി മരിച്ച സംഭവത്തില്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ കഴിയുന്ന പാമ്പുപിടിത്തക്കാരന് ചാവര്‍കോട് സുരേഷിന് പാമ്പിന്റെ വിഷം കടത്തുന്ന സംഘങ്ങളുമായി ബന്ധം. ഉത്രയെ കൊല്ലാൻ സൂരജ് മൂർഖനെ ഉപയോഗിക്കുമെന്ന് സുരേഷ് അറിയുകയും ചെയ്തിരുന്നു. പ്രതികളായ സൂരജിന്റെയും സുരേഷിന്റേയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. െവെകിട്ട് പുനലൂര്‍ കോടതിയില്‍ ഹാജരാക്കും.
ഉത്ര കൊല്ലപ്പെട്ടെന്ന് അറിഞ്ഞിട്ടും സുരേഷ് വിവരം പൊലീസിൽ അറിയിച്ചിരുന്നില്ല. ലഹരി മരുന്നുകള്‍ നിര്‍മിക്കാന്‍ പാമ്പിന്റെ വിഷം ഉപയോഗിച്ചിരുന്ന സംഘങ്ങളുമായി സുരേഷിന് ബന്ധമുണ്ടായിരുന്നതായിട്ടാണ് കണ്ടെത്തല്‍. ചെറുപാമ്പുകളെ ഉപയോഗിച്ചു നാക്കിലും മറ്റും കൊത്തിച്ചു ലഹരി പകരുന്ന മാഫിയയുമായി സുരേഷ് ബന്ധം പുലർത്തി. ആളുകളെ ഭീതിപ്പെടുത്താനായി പിടികൂടുന്ന പാമ്പുകളെ ജനവാസ കേന്ദ്രങ്ങളില്‍ ഇറക്കിവിടുന്നത് സുരേഷിന്റെ പതിവാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ശാസ്ത്രീയ പരിശോധനകളില്‍ ഉത്രയുടെ ശരീരത്തിൽ മൂർഖന്റെ വിഷമായ ന്യൂറോടോക്സിക് വെനവും അണലിയുടെ വിഷമായ ഹിമോടോക്സിക് വെനത്തിന്റെയും സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഉത്രയുടെയും സൂരജിന്റെയും വീട്ടില്‍ പാമ്പിനെ കൊണ്ടു ചെന്നിട്ടതാകാമെന്നുള്ള സംശയത്തിന് സ്ഥിരീകരണം നല്കുന്ന കണ്ടെത്തലും ഉണ്ടായിട്ടുണ്ട്. പാമ്പുകൾക്കു സ്വമേധയാ കടന്നു ചെല്ലാനുള്ള സാഹചര്യം ഉത്രയുടെയും സൂരജിന്റെയും വീടുകളിലെ മുറികളില്‍ ഇല്ലെന്നുമാണ് സാഹചര്യ തെളിവുകള്‍. സൂരജിന്റെ അടൂർ പറക്കോടുള്ള വീട്ടിലെ രണ്ടാം നിലയിൽ വച്ചാണ് ഉത്രയെ അണലി കടിച്ചത്. ഇത്രയും ഉയരത്തിലേക്ക് ഇഴഞ്ഞു കയറുന്ന പാമ്പല്ല അണലിയെന്നാണ് ശാസ്ത്രീയമായ കണ്ടെത്തല്‍.
അതുപോലെ തന്നെ അഞ്ചടിയോളം നീളമുള്ള മൂർഖനാണ് ഉത്രയെ കടിച്ചത്. മിനുസമേറിയ ടൈൽ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ല. ഉത്രയുടെ അഞ്ചലിലെ വീട്ടിൽ മിനുസമേറിയ ടൈൽ പാകിയ തറയിലേക്ക് പാമ്പ് സ്വമേധയാ എത്തില്ല. ജനൽ വഴി പാമ്പ് കടന്നെന്നാണു സൂരജ് നൽകിയ മൊഴി. എന്നാൽ അഞ്ചടിയോളം നീളമുള്ള മൂര്‍ഖന്‍ ജനലിലൂടെയോ വാതിലിലൂടെയോ കടക്കാൻ മൂർഖനു കഴിയില്ല എന്നും കരുതുന്നു.
ഉത്ര വധക്കേസ് അന്വേഷിക്കുന്ന പോലീസ് സംഘവും ഫോറന്‍സിക് വിഭാഗവും അഞ്ചലില്‍ ഉത്രയുടെ വീട്ടിലെത്തി വീണ്ടും തെളിവെടുപ്പു നടത്തി. ഫോറന്‍സിക് സര്ജന് ഡോ. ശശികലയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഉത്ര കിടന്നിരുന്ന മുറിയും പരിസരവും പരിശോധിച്ചു. ഉത്രയുടെ അച്ഛന് വിജയസേനന്‍, അമ്മ മണിമേഖല, സഹോദരന് വിഷു എന്നിവരില്‍നിന്നു കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു. ലിറ്റില്‍ ഫ്ളവര്‍ ഹോസ്പിറ്റലിലെ വിഷചികിത്സാ വിഭാഗം മേധാവി ഡോ. ജോസഫ് കെ. ജോസ്, ഫോറസ്റ്റ് വെറ്ററിനറി അസിസ്റ്റന്റ് സര്ജന് ഡോ. കിഷോര്‍, അഡീഷണല്‍ പോലീസ് സൂപ്രണ്ട് എന്‍. മധുസൂദനന്, റൂറല്‍ ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി: എ.അശോകന് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ഇതിനിടെ കേസിലെ പ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അച്ഛന് പിക്കപ് ഓട്ടോ വാങ്ങുന്നതിനായി ഉത്രയുടെ മാതാപിതാക്കള്‍ അഞ്ചല്‍ എസ്.ബി.ഐയില്‍ പണയം വച്ചിരുന്ന 21 പവന് സ്വര്‍ണം അന്വേഷണസംഘം കണ്ടെത്തി. മൂന്നു ലക്ഷം രൂപയാണു വായ്പയെടുത്തു നല്‍കിയിരുന്നത്. ഇതിനുപുറമേ 25,000 രൂപയും കൂടി ചേര്‍ത്താണു സൂരജിന്റെ അക്കൗണ്ടിലേക്കു െകെമാറിയിരുന്നത്. ഈ തുകകൊണ്ടാണ് സൂരജിന്റെ അച്ഛന് പിക്കപ് ഓട്ടോ വാങ്ങിയത്. ബാക്കി സ്വര്‍ണത്തില്‍ ഏറിയ പങ്കും സൂരജ് െബെക്ക് വാങ്ങാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്.






