
ചുനാര്‍: ബ്യൂട്ടീപാര്‍ലറില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് തട്ടിക്കൊണ്ടു പോയ പെണ്‍കുട്ടിയെ മയക്കുമരുന്ന് നല്കി ക്രൂരമായി പീഡിപ്പിച്ചു കൂട്ട ബലാത്സംഗത്തിന് ശേഷം വേശ്യാവൃത്തിയ്ക്ക് ഉപയോഗിച്ചതിന് 12 പേര്‍ക്കെതിരേ കേസ്. ഉത്തര്‍പ്രദേശിലെ മിര്‍സാപൂര്‍ ജില്ലയില്‍ 15 കാരി പെണ്‍കുട്ടിക്കായിരുന്നു ക്രൂര പീഡനം നേരിടേണ്ടി വന്നത്. മൂന്ന് മാസത്തോളം അനേകരുടെ പീഡനം ഏറ്റ ശേഷം ഓടി രക്ഷപ്പെട്ട പെണ്‍കുട്ടി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി പറഞ്ഞു.
യുപിയിലെ മിര്‍സാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ള പെണ്‍കുട്ടിയാണ് ഇര. ആഗസ്റ്റ് 16 ന് ഓടി രക്ഷപ്പെട്ടതോടെയാണ് വിവരങ്ങള്‍ പുറത്തായത്. തടങ്കലില്‍ നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടി രാംനഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി വിവരം നല്‍കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 15 ന് പുതിയതായി രാംഗനറില്‍ തുടങ്ങിയ ബ്യൂട്ടി പാര്‍ലറില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ മിര്‍സാപൂര്‍ ഏരിയയിലെ ചൂനാറില്‍ നിന്നുള്ള യുവതി കൂട്ടിക്കൊണ്ടു വരികയായിരുന്നു.
രാത്രി വരെ കാര്യങ്ങള്‍ കുഴപ്പമില്ലാതെ നീങ്ങിയെങ്കിലും പിന്നീട് പെണ്‍കുട്ടിയുടെ ശരീരത്ത് മയക്കുമരുന്ന് കുത്തിവെച്ചും ഉറക്കഗുളികകള്‍ നല്‍കിയും ബലാത്സംഗത്തിന് ഇരയാക്കാന്‍ തുടങ്ങി. പിന്നീട് പലര്‍ക്കായി കാഴ്ച വെയ്ക്കുകയും ചെയ്തു. ഗോളാഘട്ട് ഏരിയയിലെ ഒരു വീട്ടിലായിരുന്നു തന്നെ തടവില്‍ പാര്പ്പിച്ചിരിന്നതെന്നും അവിടെ വെച്ച് ഒരു യുവാവാ്ണ് ആദ്യം ബലാത്സംഗം ചെയ്തതെന്നും പെണ്‍കുട്ടി പറഞ്ഞു. പിന്നീട്് ഒരു ഡസനോളം ആള്‍ക്കാരും ശാരീരികമായി ഉപയോഗപ്പെടുത്തി.
രാംനഗര്‍ പോലീസ് സംഭവം അറിയിച്ചപ്പോള്‍ അവിടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയെന്ന ഒരു പരാതി ജൂലൈ 21 ന് കിട്ടിയതായി ചൂനാര്‍ പോലീസ് പറഞ്ഞു. പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ കേസ് എടുത്തിരുന്നു. പെണ്‍കുട്ടിയെ രാംനഗര്‍ പോലീസ് ചൂനാര്‍ പോലീസിന് കൈമാറി. മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ തന്നെ പീഡിപ്പിച്ച എല്ലാവരുടേയും പേരുകള്‍ പെണ്‍കുട്ടി പോലീസിനോട് പറഞ്ഞിട്ടുണ്ട്. എല്ലാവരും ഒളിവില്‍ പോയിരിക്കുകയാണ്. ഇവര്‍ക്കെല്ലാമെതിരേ പോലീസ് തെരച്ചിലും തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. എല്ലാവര്‍ക്കുമെതിരേയും പോക്്സോ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആരോഗ്യം മോശമായ നിലയിലായ പെണ്‍കുട്ടിയുടെ അവസ്ഥ.





