
ധീരതയുടെ പേരിൽ സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ് ഒരു പെൺകുട്ടി. ഫോൺ മോഷ്ടിക്കാനെത്തിയവരെ കീഴ്പ്പെടുത്തി താരമായിരിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കുസും കുമാരി എന്ന പതിനഞ്ചുകാരിയാണ്.
മൂര്‍ച്ചയുളള ആയുധങ്ങളാൽ ഭീഷണിപ്പെടുത്തി ഫോൺ പടിച്ചുപറിച്ചയാൾക്കു മുന്നിൽ അതിസാഹസികമായി പ്രതിരോധിച്ച് തന്റെ ഫോൺ പിടിച്ചെടുക്കുകയാണ് കുസും കുമാരി. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെ ജലന്ധറിൽ വച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ കുസുംകുമാരിയെ ആക്രമിച്ച് ഫോൺ തട്ടിപ്പറിച്ചത്. നിമിഷങ്ങളോളം പെൺകുട്ടി യുവാവുമായി മൽപ്പിടുത്തം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വൈകാതെ സമീപത്തേക്ക് ചിലർ ഓടിയെത്തുകയും അക്രമിയെ പിടിച്ചുവെക്കുന്നതും വീഡിയോയിൽ കാണാം. താഴെവീണുപോയ ഫോൺ പെൺകുട്ടി എടുത്തു തിരികെ വരുന്നതും വീഡിയോയിലുണ്ട്.
സംഭവത്തെക്കുറിച്ച് പറയുമ്പോൾ കുസുമിന്റെ വാക്കുകളിലും ധീരത നിറയുന്നു. ഫോൺ തട്ടിയെടുത്തെന്ന് മനസ്സിലാക്കിയ ഉടന്‍ ബൈക്കിനു പിന്നാലെ ഓടുകയും യുവാവിന്റെ ടിഷർട്ടിൽ പിടിവിടാതെ നിർത്തുകയുമായിരുന്നെന്ന് കുസും പറയുന്നു. വിടില്ലെന്ന് തോന്നിയതോടെ യുവാവ് തിരിച്ച് ആക്രമിക്കാന്‍ തുടങ്ങി. പക്ഷേ പിടിവിടാതെ ബൈക്കിൽ നിന്ന് അയാളെ കുസും വലിച്ചിഴച്ചു. നിമിഷങ്ങൾക്കം വഴിയാത്രക്കാരിലൊരാള്‍ കുസുമിന്റെ സഹായത്തിന് എത്തുകയും ചെയ്തു.
മൂര്‍ച്ചയുളള ആയുധങ്ങളാൽ ഭീഷണിപ്പെടുത്തി ഫോൺ പടിച്ചുപറിച്ചയാൾക്കു മുന്നിൽ അതിസാഹസികമായി പ്രതിരോധിച്ച് തന്റെ ഫോൺ പിടിച്ചെടുക്കുകയാണ് കുസും കുമാരി. ട്യൂഷൻ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്കു വരുന്നതിനിടെ ജലന്ധറിൽ വച്ചാണ് ബൈക്കിലെത്തിയ രണ്ടുപേർ കുസുംകുമാരിയെ ആക്രമിച്ച് ഫോൺ തട്ടിപ്പറിച്ചത്. നിമിഷങ്ങളോളം പെൺകുട്ടി യുവാവുമായി മൽപ്പിടുത്തം നടത്തുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. വൈകാതെ സമീപത്തേക്ക് ചിലർ ഓടിയെത്തുകയും അക്രമിയെ പിടിച്ചുവെക്കുന്നതും വീഡിയോയിൽ കാണാം. താഴെവീണുപോയ ഫോൺ പെൺകുട്ടി എടുത്തു തിരികെ വരുന്നതും വീഡിയോയിലുണ്ട്.
സംഭവത്തെക്കുറിച്ച് പറയുമ്പോൾ കുസുമിന്റെ വാക്കുകളിലും ധീരത നിറയുന്നു. ഫോൺ തട്ടിയെടുത്തെന്ന് മനസ്സിലാക്കിയ ഉടന്‍ ബൈക്കിനു പിന്നാലെ ഓടുകയും യുവാവിന്റെ ടിഷർട്ടിൽ പിടിവിടാതെ നിർത്തുകയുമായിരുന്നെന്ന് കുസും പറയുന്നു. വിടില്ലെന്ന് തോന്നിയതോടെ യുവാവ് തിരിച്ച് ആക്രമിക്കാന്‍ തുടങ്ങി. പക്ഷേ പിടിവിടാതെ ബൈക്കിൽ നിന്ന് അയാളെ കുസും വലിച്ചിഴച്ചു. നിമിഷങ്ങൾക്കം വഴിയാത്രക്കാരിലൊരാള്‍ കുസുമിന്റെ സഹായത്തിന് എത്തുകയും ചെയ്തു.
സംഭവത്തേതുടര്‍ന്ന് പരിക്കേറ്റ കുസുമിനെ സ്ഥലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മോഷ്ടാവിനെ പോലീസിന് കൈമാറുകയും ചെയ്തു. നിരവധി പേരാണ് പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഈ ധൈര്യത്തിന് അർഹിച്ച അംഗീകാരം ലഭിക്കേണ്ടതുണ്ടെന്നും വാക്കുകളേക്കാൾ പത്നിമടങ്ങ് കാഠിന്യമുള്ള പ്രവൃത്തി എന്നും ഇത്തരത്തിലുള്ള പെൺകുട്ടികളാണ് ഭാവിയുടെ പ്രതീക്ഷ എന്നുമൊക്കെ പോകുന്നു കമന്റുകൾ.







Comments