
നോയ്ഡ: നോയ്ഡയിലെ ഹൗസിംഗ് സൊസൈറ്റിയിലെ പാര്‍ക്കിംഗ് ഏരിയയില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ രണ്ടു പേരുടെ കൊലപാതകം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ ഫരീദാബാദിലെ രണ്ടു പ്രബല കുടുംബങ്ങള്‍ തമ്മിലുണ്ടായിരുന്ന കുടിപ്പകയാണെന്നും സിനിമയെ വെല്ലുന്ന സംഭവങ്ങളാണ് അരങ്ങേറിയതെന്നും പോലീസ്. ഫരീദാബാദില്‍ നിന്നുള്ള പനേരാ കലാന്, പനേരാ ഖുര്‍ദ്ദ് കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പകയില്‍ അഞ്ചു പേരാണ് കൊല്ലപ്പെട്ടത്. പക 10 വര്‍ഷം നീണ്ടു നിന്നു.
2009 ല്‍ തുടങ്ങിയ വൈരം 2011, 2020 വരെ നീണ്ടപ്പോള്‍ മൂന്ന് വ്യത്യസ്ത വര്‍ഷങ്ങളിലായി മൂന്ന് തവണ പ്രതികാരം നടന്നു. കുടുംബങ്ങളുടെ പകയുടെ ഏറ്റവും പുതിയ ഇര പേരുമാറി ഒളിച്ചു താമസിച്ചിരുന്ന ദാല്‍ ചന്ദ് ശര്‍മ്മയാണ്. സംഭവത്തില്‍ ഇതുവരെ രണ്ടുപേര്‍ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ ഒരാളായ മോഹിത് വാത്സ് എന്നയാള്‍ സഹോദരന് മരിക്കുമ്പോള്‍ കൗമാരക്കാരനായിരുന്നു. 19 ാം വയസ്സില്‍ മൂത്ത സഹോദരന് മൃഗീയമായി കൊല്ലപ്പെട്ടതിന്റെ പകയുമായി വളര്‍ന്ന ഇയാള്‍ മൂത്ത അമ്മാവനായ 51 കാരന് സുരേഷുമായി ചേര്‍ന്നായിരുന്നു പ്രതികാരം ആസൂത്രണം ചെയ്തത്. സംഭവത്തില്‍ രണ്ടു വാടക കൊലയാളികളും അംഗങ്ങളാണ്. കൊല്ലപ്പെട്ടവരില്‍ രണ്ടുപേര്‍ കുടുംബവുമായി ഒരു ബന്ധവുമില്ലാത്ത നിരപരാധികളും.
സുരേഷിനെയും മോഹിതിനെയും നോയ്ഡയിലെ വിനോദ മേഖലയായ ഗ്യലക്സി വേഗയില്‍ നിന്നുമാണ് പോലീസ് അറ്സ്റ് ചെയ്തത്. ഇരുവരെയും കൊലപാതകകുറ്റം ചുമത്തി ജുഡഷ്യല്‍ കസ്റ്റഡിയില്‍ അയച്ചിരിക്കുകയാണ്. ശര്‍മ്മയും കൂട്ടുകാരന് അരുണ്‍ ത്യാഗിയേയും ഇരുവരും ചേര്‍ന്ന് വെടിവെച്ചു കൊന്നു. 2000 കുടുംബങ്ങള്‍ കഴിയുന്ന അജ്നാരാ ലേ ഗാര്‍ഡനില്‍ പാര്‍ക്ക് ചെയ്ത കാറിലിരുന്ന് മദ്യപിക്കുമ്പോഴായിരുന്നു അവസാന ഇര കൊല്ലപ്പെട്ടത്.
പോലീസ് പറയുന്ന സിനിമയെ വെല്ലുന്ന ആ കഥ ഇങ്ങിനെ....
2009 മുതല്‍ തുടങ്ങിയ വൈരം; ആദ്യ ഇരകള്‍ രജീന്ദറും സഹായി കപിലും
പനാരേ കലന്‍ കുടുംബത്തിലെ ശര്‍മ്മ സഹോദരന്മാരും പനാരേ ഖുര്‍ദ്ദ് കുടുംബത്തിലെ വാത്്സ് സഹോദരന്മാരും തമ്മിലുള്ള വൈരം തുടങ്ങിയത്് 2009 മുതലാണ്. രജീന്ദറിന്റെയും സഹായി കപിലിന്റെയും കൊലപാതകങ്ങള്‍ ആയിരുന്നു ആദ്യം. വാത്സ് സഹോദരങ്ങളിലെ ശ്രീകൃഷ്ണ വാത്സ് ശര്‍മ്മ കുടുംബത്തിലെ ദാല്‍ ചന്ദ് ശര്‍മ്മയുടെ വീട്ടിലെ ജോലിക്കാരനായിരുന്നു. ഒരു ദിവസം കുടുംബത്തിലെ ഒരാളുടെ ദേഹത്ത് മൂത്രമൊഴിച്ചു എന്ന് ആരോപിച്ച് ശ്രീകൃഷ്ണയെ ശര്‍മ്മയുടെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. ഇക്കാര്യത്തില്‍ ഫരീദാബാദ് പോലീസ് സ്്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ശര്‍മ്മ കുടുംബത്തിലെ ദാല്‍ ചന്ദിന്റെ സഹോദരന് രജീന്ദറിനെയും സഹായി കപിലിനെയും കൊല ചെയ്തായിരുന്നു ഇതിന് ശ്രീകൃഷ്ണ പക വീട്ടിയത്.
ശ്രീകൃഷ്ണയെ വേട്ടയാടി ദാല്‍ ചന്ദ് ശര്‍മ്മ
ആറ് വര്‍ഷത്തോളം ഇതിന് ശ്രീ കൃഷ്ണ ജയിലില്‍ കിടന്നു. ഈ കേസില്‍ അമ്മാവന്മാരായ സുരേഷ്, ഓംവീര്‍ എന്നിവരും സഹായികളായ സുരാജ്, നിരഞ്ജന്, അഭിമന്യൂ എന്നീ മൂന്ന് പേരും ജയിലിലായി. കേസില്‍ ശിക്ഷിക്കപ്പെട്ട ശ്രീകൃഷ്ണ 2017 ല്‍ ജയില്‍ മോചിതനായി. എന്നാല്‍ ഇയാളെ തേടിപിടിച്ച് ദാല്‍ ചന്ദ് ശര്‍മ്മ സഹോദരനെ കൊലപ്പെടുത്തിയതിന് പകരം വീട്ടി. തേടിപിടിച്ച് മഥുരയില്‍ വെച്ചായിരുന്നു പ്രതികാരം ചെയ്തത്. തുടര്‍ന്ന് ശര്‍മ്മ ജയിലില്‍ പോയി.
ആറ് മാസം കഴിഞ്ഞപ്പോള്‍ ജാമ്യം കിട്ടി ജയില്‍ മോചിതനാകുമ്പോള്‍ ശ്രീകൃഷ്ണയുടെ കുടുംബം പ്രതികാരം ചെയ്യുമെന്ന് ശര്‍മ്മ ഭയന്നിരുന്നു. ഇതിനായി ദാല്‍ ചന്ദ് ശര്‍മ്മ എന്ന പഴയ പേര് ഉപേക്ഷിച്ച് വിരാട് ശര്‍മ്മ എന്ന പേരില്‍ അജ്നാരാ ലേ ഗാര്‍ഡനില്‍ വസ്തുക്കച്ചവടവുമൊക്കെയായി കോസാ ഗ്രീന്‍ സൊസൈറ്റിയില്‍ താമസിക്കാനും തുടങ്ങി. എന്നാല്‍ രജീന്ദറിന്റെ കൊലപാതകത്തിന് ശിക്ഷ അനുഭവിച്ച ശ്രീകൃഷ്ണയുടെ അമ്മാവന് സുരേഷ് ശിക്ഷാ കാലത്ത് 22 തവണ പരോള്‍ കിട്ടി ഇറങ്ങുമ്പോഴെല്ലാം ദാല്‍ ചന്ദിനെ പിന്തുടര്ന്നിരുന്നു. കേസില്‍ അവസാനം പരോള്‍ കിട്ടിയ 2020 ല്‍ വിരാട് ശര്‍മ്മയെ കൊല്ലാന്‍ പദ്ധതി തുടങ്ങി.
19 ാം വയസ്സില്‍ സഹോദരന്റെ മരണത്തിന്റെ പക വീണ മോഹിത് വാത്സ്
ഫെബ്രുവരിയില്‍ ഫരീദാബാദിലെ നീംകാ ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സഹോദരനെ കൊന്നതിന്റെ പക കണ്ടു വളര്‍ന്ന കൃഷ്ണയുടെ ഇളയ സഹോദരന് മോഹിതിനെയും കൂട്ടി. ഇതിനിടയില്‍ ദാല്‍ ചന്ദ് പേരുമാറി താമസിക്കുന്ന ഇടം കണ്ടെത്തിയ മോഹിത് സുരേഷ് ജയില്‍ മോചിതനായപ്പോള്‍ വിവരം കൈമാറി.
ഫരീദാബാദിലെ അറിയപ്പെടുന്ന ക്രിമിനലായ സുരേഷ് ഇതിനായി ജാമ്യം കിട്ടി ഇറങ്ങിയ സഹോദരന് ഓംവീറിനെയും കൂട്ടി. നേരിട്ട് ഇടപെടാതെ വാടകകൊലയാളികളെ ഏര്‍പ്പാടാക്കുകയായിരുന്നു ഇവര്‍ ചെയ്തത്. വാടകകൊലയാളികളായ ടെക് ചന്ദിനെയും ദയാചന്ദിനെയും ഏര്‍പ്പെടുത്തിയത് ഓം വീറായിരുന്നു. മറ്റൊരു കേസില്‍ 25 ദിവസം മുമ്പ് ജാമ്യം കിട്ടിയ ഇരുവരെയും വാടകയ്ക്ക് എടുത്തു.
വാടക കൊലയാളികളെ കൊണ്ടു അവസാന പ്രതികാരം
സംഭവ ദിവസം വാടക കൊലയാളികള്‍ക്കൊപ്പം ഓംവീറും ഒപ്പം പോയിരുന്നു. എന്നാല്‍ ഇവര്‍ക്ക് സൊസൈറ്റിയില്‍ കയറാനായില്ല. ഓംവീര്‍ പുറത്ത് നിന്നു. കൊലപാതകികള്‍ രണ്ടുപേരും ഒന്നാം ഗേറ്റിലൂടെ അകത്തേക്ക് കടന്നു. ഈ സമയത്ത് കറുത്ത ടാറ്റാ ഹാരിയര്‍ കാറില്‍ മുന്‍സീറ്റില്‍ ശര്‍മ്മയും ത്യാഗിയും പിന് സീറ്റില്‍ മറ്റു രണ്ടു കൂട്ടുകാരും ഇരുന്ന് ബീയര്‍ കുടിക്കുകയായിരുന്നു. ഇരുഭാഗത്ത് നിന്നും കൊലയാളികള്‍ വെടിവെച്ചു. വിരാട് ശര്‍മ്മയും കൂട്ടാളി ത്യാഗിയും കാറിനുള്ളില്‍ വെടിയേറ്റു വീണു. ഡ്രൈവിംഗ് സീറ്റില്‍ ഇരുന്ന ദാല്‍ ചന്ദ് ശര്‍മ്മയ്ക്ക് ഏഴു തവണയാണ് വെടിയേറ്റത്.
മറുവശത്തിരുന്ന ത്യാഗിക്ക് രണ്ടു തവണയും. കൊലപാതകികള്‍ക്ക് സുരേഷ് നല്കിയ 9എംഎം ഓട്ടോമാറ്റിക് റിവോള്‍വര്‍ വെച്ച് 11 റൗണ്ടായിരുന്നു വാടക കൊലയാളികള്‍ വെടിവെച്ചത്. പുറകിലുള്ളവര്‍ക്ക് പരിക്കേറ്റില്ല. നാലുപേരെയും പോലീസ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും വിരാട് ശര്‍മ്മയും ത്യാഗിയും മരണമടഞ്ഞു.
ആഗസ്റ്റ്് പകുതിക്ക് വെച്ച് തന്നെ സുരേഷും വാത്സും ഓംവീറിനെ അയാളുടെ വീട്ടിലെത്തി കണ്ട് എല്ലാം ഏര്‍പ്പാടാക്കിയിരുന്നു. കൊലപാതകത്തിന് 25,000 ആയിരുന്നു പ്രതിഫലം. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വാടക കൊലയാളികളെ പോലീസ് തിരിച്ചറിഞ്ഞത്. പിന്നീട് മോഹിത് വാത്സിന്റെയും ഓംവീറിന്റെയും കോള്‍ റെക്കോഡുകളും ലൊക്കേഷനുമെല്ലാം മനസ്സിലാക്കി്. സിസിടിവി ദൃശ്യങ്ങളില്‍ കാണുന്ന ഒരു വെള്ള സ്കോര്‍പിയോ കൊലയാളികള്‍ക്ക് ഒപ്പം വന്ന ഓംവീറിന്റെതാകാം എന്നും ഗേറ്റ് നമ്പര്‍ 2 ല്‍ കാത്തുനിന്നതാകാം എന്നും പറയുന്നു. സുരേഷും വാത്സും പിന്നീട് അറസ്റ്റിലായി.
രാജേന്ദ്രനെ കൊല്ലാന്‍ കാരണം ശ്രീകൃഷ്ണയുടെ അസൂയയെന്ന് പനേരാ കലന്‍ കുടുംബം
ഇരുവരേയും അറസ്റ്റ് ചെയ്ത നടപടി പനേരാ കലന്‍ കുടുംബത്തിലെ ശര്‍മ്മയുടെ പിതാവ് ഓം പ്രകാശ് സ്വാഗതം ചെയ്തിട്ടുണ്ട്്്. രാജേന്ദറിനെ കൃഷ്ണ കൊലപ്പെടുത്തിയതിന് മറ്റൊരു കാരണമാണ് ഇവര്‍ പറയുന്നത്. രാജേന്ദറിന് ഈ മേഖലയില്‍ സ്വാധീനം കൂടുന്നതില്‍ കൃഷ്ണയ്ക്ക് അസൂയ ഉണ്ടായിരുന്നു എന്നും അതിനാണ് കൊലപ്പെടുത്തിയത് എന്നുമാണ്. കുടുംബം നോക്കിയിരുന്ന ദാല്‍ ചന്ദ് ശര്‍മ്മ മരണമടഞ്ഞതോടെ ഇയാളുടെ ഭാര്യയും മകനും ഫരീദാബാദിലേക്ക് തിരിച്ചു പോരുകയും ചെയ്തു.
സംഭവത്തില്‍ ദാല്‍ ചന്ദിനെ കൊലപ്പെടുത്തിയ വെടിവെയ്പ്പ് കേസ് നോയ്ഡാ പോലീസും കുടുംബ വൈരത്തിന്റെ കേസുകള്‍ ഹരിയാനാ പോലീസും നോക്കും. കേസില്‍ അജ്നാരാ ലേ ഗാര്‍ഡനിലെ സുരക്ഷാ വീഴ്ച വരുത്തിയതിന് എവര്‍ഗ്രീന്‍ എജന്‍സിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒന്നാം നമ്പര്‍ ഗേറ്റിലൂടെ കൊലപാതകികള്‍ അകത്ത് കയറിയപ്പോഴും രണ്ടാം ഗേറ്റിലൂടെ പുറത്തേക്ക് പോയപ്പോഴും ചോദിക്കാനോ തടയാനോ ആരുമുണ്ടായിരുന്നില്ല. ഇവിടെ നിന്നും റോഡിലേക്കുള്ള രണ്ടു ക്യാമറകളാകട്ടെ പ്രവര്ത്തിക്കുന്നുമുണ്ടായിരുന്നില്ല.






