
ന്യൂഡല്‍ഹി: കര്‍ഷകരുമായി ബന്ധപ്പെട്ട് ചരിത്രപരമായ മൂന്ന് ബില്ലുകള്‍ പാസ്സാക്കി കേന്ദ്രസര്‍ക്കാര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കിലും നരേന്ദ്ര മോഡി സര്‍ക്കാരിന്റെ രണ്ടു വട്ട ഭരണത്തിനിടയില്‍ കര്‍ഷക സമരങ്ങള്‍ വന്‍ തോതില്‍ കൂടുന്നതായി റിപ്പോര്‍ട്ട്.
മോഡി സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷം കര്‍ഷക കൂട്ടായ്മ അസാധാരണമായ നിലയിലേക്ക് ഉയര്‍ന്നതായും കര്‍ഷക സമരങ്ങള്‍ 700 ശതമാനം കൂടിയതായിട്ടാണ് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയിട്ടുള്ളത്. 2014 നും 2016 നും ഇടയില്‍ 628 രേഖപ്പെടുത്തിയിരുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ 4,837 ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.
2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഭരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇക്കാര്യത്തില്‍ ലഘുവായ കാല്‍വെയ്പ്പ് നടത്തിയ മോഡി സര്‍ക്കാര്‍ രണ്ടാം വരവിലെ ആദ്യ ഭാഗത്ത് തന്നെ മൂന്ന് വിഖ്യാത ബില്ലുകളും പാസ്സാക്കിയെടുത്തതാണ് ഏറ്റവും പുതിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്.
ബിജെപി സഖ്യം അധികാരത്തില്‍ എത്തിയ 2014 ന് മുമ്പും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം സംസ്ഥാന തലങ്ങളിലോ പ്രാദേശിക തലങ്ങളിലോ ഒക്കെയായിരുന്നു. അതേസമയം കര്‍ഷകരുടെ വിഷയം തെരഞ്ഞെടുപ്പ് വാഗ്ദാനമായി ആദ്യം അവതരിപ്പിക്കപ്പെട്ടത് 2014 ല്‍ ആയിരുന്നു. എന്നാല്‍ 2014 ലെ ടേമില്‍ മോഡി സര്‍ക്കാര്‍ പ്രധാന കാര്‍ഷിക നയങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നുമില്ല.
തുടര്‍ന്ന് വാഗ്ദാനം ചൂണ്ടിക്കാട്ടി ആദ്യമായി കര്‍ഷകര്‍ തെരുവിലെത്തി. കൂടുതല്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്താണ് അത് കേന്ദ്രം അവസാനിപ്പിച്ചത്. പ്രക്ഷോഭങ്ങള്‍ 2017 ല്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയതോടെയാണ് കര്‍ഷകസമരങ്ങള്‍ ഇന്ത്യയില്‍ ചര്‍ച്ചയായി തുടങ്ങിയത്. ഇതിന് കാരണമായത് തമിഴ് കര്‍ഷകരുടെ സമരമായിരുന്നു. ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ ആഴ്ചകളോളം അവര്‍ സമരം നടത്തി. തലയോട്ടി കൊണ്ടുള്ള മാലയണിഞ്ഞും എലിയെ കടിച്ചു പിടിച്ചുമുള്ള ഇവരുടെ സമരരീതി വ്യാപകമായ ശ്രദ്ധ നേടുകയും ചെയ്തു.
തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ പ്രച്ഛന്നവല്ക്കരിച്ച് അവര്‍ നടത്തിയ സമരം വഴിയാത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും ശ്രദ്ധ വിളിച്ചുവരുത്തുക തന്നെ ചെയ്തു. ഇതിന് പിന്നാലെയായിരുന്നു മദ്ധ്യപ്രദേശില്‍ പോലീസുകാര്‍ പ്രതിഷേധത്തിനിടയില്‍ ആറ് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം വന്നത്. ഈ ക്രൂരമായ കൊലപാതകം വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഒരുപോലെ ഉപയോഗിക്കപ്പെട്ടു.
2017 ലെ മാന്‍ഡ്സൗര്‍ സംഭവത്തിന് ശേഷം ഏകദേശം 70 -80 കര്‍ഷക സംഘടനകളാണ് ഇന്ത്യയില്‍ ഉടനീളമായി കൈകോര്‍ത്തത്. 20 സംസ്ഥാനങ്ങളില്‍ നിന്നും 250 സംഘടനകള്‍ ആള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് സഹകരണ കമ്മിറ്റിയുടെ ഭാഗമായി. എല്ലാത്തരം കര്‍ഷകരും കൃഷിപ്പണിക്കാരും സംഘടനയുടെ ഭാഗമായി. 2017 ല്‍ എഐകെഎസ് സിസി രണ്ടു ബില്ലുകള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമായ കടം പരിഹരിക്കലും മതിയായ പ്രതിഫലം ഉറപ്പാക്കുന്നതുമായിരുന്നു അത്.
മോഡി സര്‍ക്കാരിന്റെ ആദ്യ രണ്ടു വര്‍ഷം കര്‍ഷക കൂട്ടായ്മ അസാധാരണമായ നിലയിലേക്ക് ഉയര്‍ന്നതായും കര്‍ഷക സമരങ്ങള്‍ 700 ശതമാനം കൂടിയതായിട്ടാണ് ദേശീയ ക്രൈം റെക്കോഡ് ബ്യൂറോ റിപ്പോര്‍ട്ടിലാണ് വ്യക്തമാക്കിയിട്ടുള്ളത്. 2014 നും 2016 നും ഇടയില്‍ 628 രേഖപ്പെടുത്തിയിരുന്ന കര്‍ഷക പ്രതിഷേധങ്ങള്‍ 4,837 ആയിട്ടാണ് ഉയര്‍ന്നിരിക്കുന്നത്.
2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയായി വര്‍ദ്ധിപ്പിക്കുമെന്ന് നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വാഗ്ദാനം നല്‍കിയിരുന്നു. ഭരണത്തിന്റെ ആദ്യ ഘട്ടത്തില്‍ ഇക്കാര്യത്തില്‍ ലഘുവായ കാല്‍വെയ്പ്പ് നടത്തിയ മോഡി സര്‍ക്കാര്‍ രണ്ടാം വരവിലെ ആദ്യ ഭാഗത്ത് തന്നെ മൂന്ന് വിഖ്യാത ബില്ലുകളും പാസ്സാക്കിയെടുത്തതാണ് ഏറ്റവും പുതിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി മാറിയിരിക്കുന്നത്.
ബിജെപി സഖ്യം അധികാരത്തില്‍ എത്തിയ 2014 ന് മുമ്പും പ്രതിഷേധങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതെല്ലാം സംസ്ഥാന തലങ്ങളിലോ പ്രാദേശിക തലങ്ങളിലോ ഒക്കെയായിരുന്നു. അതേസമയം കര്‍ഷകരുടെ വിഷയം തെരഞ്ഞെടുപ്പ് വാഗ്ദാനമായി ആദ്യം അവതരിപ്പിക്കപ്പെട്ടത് 2014 ല്‍ ആയിരുന്നു. എന്നാല്‍ 2014 ലെ ടേമില്‍ മോഡി സര്‍ക്കാര്‍ പ്രധാന കാര്‍ഷിക നയങ്ങളൊന്നും പ്രഖ്യാപിച്ചിരുന്നുമില്ല.
തുടര്‍ന്ന് വാഗ്ദാനം ചൂണ്ടിക്കാട്ടി ആദ്യമായി കര്‍ഷകര്‍ തെരുവിലെത്തി. കൂടുതല്‍ മികച്ച നേട്ടം ഉണ്ടാക്കാന്‍ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്താണ് അത് കേന്ദ്രം അവസാനിപ്പിച്ചത്. പ്രക്ഷോഭങ്ങള്‍ 2017 ല്‍ മാധ്യമശ്രദ്ധ ആകര്‍ഷിച്ചു തുടങ്ങിയതോടെയാണ് കര്‍ഷകസമരങ്ങള്‍ ഇന്ത്യയില്‍ ചര്‍ച്ചയായി തുടങ്ങിയത്. ഇതിന് കാരണമായത് തമിഴ് കര്‍ഷകരുടെ സമരമായിരുന്നു. ഡല്‍ഹിയിലെ ജന്ദര്‍മന്ദറില്‍ ആഴ്ചകളോളം അവര്‍ സമരം നടത്തി. തലയോട്ടി കൊണ്ടുള്ള മാലയണിഞ്ഞും എലിയെ കടിച്ചു പിടിച്ചുമുള്ള ഇവരുടെ സമരരീതി വ്യാപകമായ ശ്രദ്ധ നേടുകയും ചെയ്തു.
തങ്ങള്‍ നേരിടുന്ന ദുരിതങ്ങള്‍ പ്രച്ഛന്നവല്ക്കരിച്ച് അവര്‍ നടത്തിയ സമരം വഴിയാത്രക്കാരുടെയും രാഷ്ട്രീയക്കാരുടെയും ശ്രദ്ധ വിളിച്ചുവരുത്തുക തന്നെ ചെയ്തു. ഇതിന് പിന്നാലെയായിരുന്നു മദ്ധ്യപ്രദേശില്‍ പോലീസുകാര്‍ പ്രതിഷേധത്തിനിടയില്‍ ആറ് കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവം വന്നത്. ഈ ക്രൂരമായ കൊലപാതകം വാര്‍ത്താ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഒരുപോലെ ഉപയോഗിക്കപ്പെട്ടു.
2017 ലെ മാന്‍ഡ്സൗര്‍ സംഭവത്തിന് ശേഷം ഏകദേശം 70 -80 കര്‍ഷക സംഘടനകളാണ് ഇന്ത്യയില്‍ ഉടനീളമായി കൈകോര്‍ത്തത്. 20 സംസ്ഥാനങ്ങളില്‍ നിന്നും 250 സംഘടനകള്‍ ആള് ഇന്ത്യ കിസാന്‍ സംഘര്‍ഷ് സഹകരണ കമ്മിറ്റിയുടെ ഭാഗമായി. എല്ലാത്തരം കര്‍ഷകരും കൃഷിപ്പണിക്കാരും സംഘടനയുടെ ഭാഗമായി. 2017 ല്‍ എഐകെഎസ് സിസി രണ്ടു ബില്ലുകള്‍ പാര്‍ലമെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. കര്‍ഷകരുടെ ദീര്‍ഘകാല ആവശ്യമായ കടം പരിഹരിക്കലും മതിയായ പ്രതിഫലം ഉറപ്പാക്കുന്നതുമായിരുന്നു അത്.







Comments