
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ പി ജി ഡോക്ടർ ഉൾപ്പെടെ 13 പേർക്ക് എതിരെ അച്ചടക്ക നടപടി. ഡിഎംഇയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യ വകുപ്പ് ഉത്തരവ് ഇറക്കിയത്. ഓർത്തോ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. ശബരി ശ്രീ, മെഡിസിൻ വിഭാഗത്തിലെ സീനിയർ റെസിഡന്റ് ഡോ.സ്നേഹ അഗസ്റ്റിൻ, സ്റ്റാഫ് നഴ്സുമാരായ ഫാബി ഫിഗറ, ഷൈമ, സൂര്യ രാജ്, പ്രിമിജ, അനിത, പൂജ, നഴ്സിങ് അസിസ്റ്റന്റ്മാരായ ഭദ്രൻ പ്രമോദ്, സൗമിനി, അമ്പിളി, അഖിൽ എന്നിവർക്ക് എതിരെയാണ് അച്ചടക്ക നടപടി.






