
മുംബൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ നടന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കശ്മീരിനെ സ്വതന്ത്രമാക്കണം എന്നെഴുതിയ ബാനര്‍ ഉയര്‍ത്തിക്കാട്ടിയ പെണ്‍കുട്ടിക്കെതിരേ എടുത്ത കേസ് മുംബൈ പോലീസ് വേണ്ടെന്നു വെച്ചു. ഈ വര്‍ഷം ആദ്യം ഗേറ്റ്വേ ഓഫ് ഇന്ത്യയില്‍ നടന്ന പ്രതിഷേധങ്ങള്‍ക്ക് ഇടയിലാണ് 'ഫ്രീ കശ്മീര്‍' എന്നെഴുതിയ പ്ലക്കാര്‍ഡ് ഒരു യുവതി ഉയര്‍ത്തിക്കാട്ടിയത് മാധ്യമങ്ങള്‍ ഒപ്പിയെടുത്ത് പുറത്തുവിട്ടത്. മഹേക് മിര്‍സാ പ്രഭു എന്ന പെണ്‍കുട്ടിയ്ക്കെതിരേ ആയിരുന്നു കേസെടുത്തത്.
വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിക്കൊണ്ട് മഹേക് മിര്‍സാ പ്രഭൂ എല്ലാവരുടേയും കണ്ണില്‍ പെട്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നു. കശ്മീരിന്റെ വിധിയില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും സമാധാനമായി പ്രതിഷേധിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നുമായിരുന്നു പ്ലക്കാര്‍ഡ് പിടിച്ചതിനെ ഇവര്‍ ന്യായീകരിച്ചത്. എന്നാല്‍ ഇത് പൊറുക്കാന്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തുളള ബിജെപി ഒരുക്കമായിരുന്നില്ല. ശക്തമായ നടപടിയെടുക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സത്യത്തില്‍ എന്തിനെതിരേയാണ് സമരമെന്നും പൗരത്വ നിയമത്തിനെതിരേയുള്ള സമരത്തിന് എന്തിനാണ് 'കശ്മീര്‍' മുറവിളിയെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവീസ് രോഷം കൊള്ളുകയും ചെയ്തു. മുഖ്യമന്ത്രി ഓഫീസില്‍ നിന്നും കേവലം രണ്ടു കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ആസാദി ഗ്യാംഗ് ഫ്രീ കാശ്മീര്‍ മുദ്രാവാക്യം മുഴക്കുന്നതെന്നും മൂക്കിന് താഴെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴങ്ങൂമ്പോള് ഉദ്ദവ് താങ്കള്‍ അത് സഹിക്കുന്നത് എങ്ങിനെയാണെന്നും ഫഡ്നാവീസ് ചോദിച്ചു.
മുംബൈയില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുതെന്നും ബിജെപി പറഞ്ഞു. ബിജെപിയുടെ ആവേശത്തില്‍ ഒന്നു ഞെട്ടിയെങ്കിലും പിന്നാലെ ശിവസേന പ്രതിപക്ഷത്തെ ഞെട്ടിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അവകാശത്തിനൊപ്പം നിന്ന അവര്‍ സമാധാനപരമായി ഇങ്ങിനെയല്ലാതെ പിന്നെങ്ങിനെയാണ് സമരം ചെയ്യുക എന്നായിരുന്നു ചോദിച്ചത്. മാത്രമല്ല. തങ്ങളുടെ മുഖപത്രമായ സാംനയുടെ പിറ്റേന്നത്തെ പതിപ്പില്‍ പെണ്‍കുട്ടിയെ പിന്തുണച്ച് എഡിറ്റോറിയല്‍ ലേഖനം എഴുതുക കൂടി ചെയ്തു.
മുംബൈക്കാരിയായ ഒരു മറാത്തി പെണ്‍കുട്ടി കശ്മീരിലെ ജനതയോട് സമാധാനപരമായി അനുഭാവം കാട്ടുന്നു എന്നും അത് പ്രതിപക്ഷത്തിന്റെ കണ്ണില്‍ രാജ്യദ്രോഹമാണെന്നും പ്രതിപക്ഷത്തിന് ഇതിനേക്കാള്‍ മോശമായ ഒരു ആരോപണം ചൂണ്ടിക്കാട്ടാനില്ല എന്ന് പരിഹസിക്കുകയും ചെയ്തു.
വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിക്കൊണ്ട് മഹേക് മിര്‍സാ പ്രഭൂ എല്ലാവരുടേയും കണ്ണില്‍ പെട്ടത് കഴിഞ്ഞ ജനുവരിയിലായിരുന്നു. കശ്മീരിന്റെ വിധിയില്‍ തങ്ങള്‍ ആശങ്കാകുലരാണെന്നും സമാധാനമായി പ്രതിഷേധിക്കുന്നതിന്റെ ഭാഗമാണ് ഇതെന്നുമായിരുന്നു പ്ലക്കാര്‍ഡ് പിടിച്ചതിനെ ഇവര്‍ ന്യായീകരിച്ചത്. എന്നാല്‍ ഇത് പൊറുക്കാന്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷത്തുളള ബിജെപി ഒരുക്കമായിരുന്നില്ല. ശക്തമായ നടപടിയെടുക്കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
സത്യത്തില്‍ എന്തിനെതിരേയാണ് സമരമെന്നും പൗരത്വ നിയമത്തിനെതിരേയുള്ള സമരത്തിന് എന്തിനാണ് 'കശ്മീര്‍' മുറവിളിയെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവീസ് രോഷം കൊള്ളുകയും ചെയ്തു. മുഖ്യമന്ത്രി ഓഫീസില്‍ നിന്നും കേവലം രണ്ടു കിലോമീറ്റര്‍ മാത്രം അകലത്തിലാണ് ആസാദി ഗ്യാംഗ് ഫ്രീ കാശ്മീര്‍ മുദ്രാവാക്യം മുഴക്കുന്നതെന്നും മൂക്കിന് താഴെ ഇന്ത്യാവിരുദ്ധ മുദ്രാവാക്യം മുഴങ്ങൂമ്പോള് ഉദ്ദവ് താങ്കള്‍ അത് സഹിക്കുന്നത് എങ്ങിനെയാണെന്നും ഫഡ്നാവീസ് ചോദിച്ചു.
മുംബൈയില്‍ ഇത്തരം കാര്യങ്ങള്‍ അനുവദിക്കരുതെന്നും ബിജെപി പറഞ്ഞു. ബിജെപിയുടെ ആവേശത്തില്‍ ഒന്നു ഞെട്ടിയെങ്കിലും പിന്നാലെ ശിവസേന പ്രതിപക്ഷത്തെ ഞെട്ടിക്കുകയും ചെയ്തു. പെണ്‍കുട്ടിയുടെ അവകാശത്തിനൊപ്പം നിന്ന അവര്‍ സമാധാനപരമായി ഇങ്ങിനെയല്ലാതെ പിന്നെങ്ങിനെയാണ് സമരം ചെയ്യുക എന്നായിരുന്നു ചോദിച്ചത്. മാത്രമല്ല. തങ്ങളുടെ മുഖപത്രമായ സാംനയുടെ പിറ്റേന്നത്തെ പതിപ്പില്‍ പെണ്‍കുട്ടിയെ പിന്തുണച്ച് എഡിറ്റോറിയല്‍ ലേഖനം എഴുതുക കൂടി ചെയ്തു.
മുംബൈക്കാരിയായ ഒരു മറാത്തി പെണ്‍കുട്ടി കശ്മീരിലെ ജനതയോട് സമാധാനപരമായി അനുഭാവം കാട്ടുന്നു എന്നും അത് പ്രതിപക്ഷത്തിന്റെ കണ്ണില്‍ രാജ്യദ്രോഹമാണെന്നും പ്രതിപക്ഷത്തിന് ഇതിനേക്കാള്‍ മോശമായ ഒരു ആരോപണം ചൂണ്ടിക്കാട്ടാനില്ല എന്ന് പരിഹസിക്കുകയും ചെയ്തു.







Comments