
കൊല്ലം: കേരളത്തിന്റെ തീരദേശം ഒരു വിദേശ ഏജന്‍സിക്കും ഇതുവരെ തുറന്നു കൊടുത്തിട്ടില്ലെന്നും ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഒരു കമ്പനിയുമായും കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.
യുഎന്‍ ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് ന്യൂയോർക്കിൽ പോയതെന്നും ന്യൂയോര്‍ക്കില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും മന്ത്രി പറഞ്ഞു. വിദേശി ഡിസി ട്രോളറുകള്‍ക്ക് അനുമതി കൊടുക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്, സംസ്ഥാനത്തിനല്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
കൂടാതെ, പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായുള്ള പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും കേരളവും കേന്ദ്രവും ചേര്‍ന്ന് ഈ പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. കൂടാതെ, 10 ബോട്ടുകള്‍ക്ക് പെര്‍മിറ്റ് നടത്താനും കേരളം തീരുമാനിച്ചിട്ടുള്ളതായും മന്ത്രി അറിയിച്ചു.
പരമ്പാഗത തൊഴിലാളിക്ക് എതിരായ ഒരു ഫിഷറീസ് നയവുമില്ലെന്നും തൊഴിലാളിയുടെ അവകാശം ഘനിക്കുന്ന ഒരുകാര്യവും കേരളം ചെയ്യില്ലെന്നും ഇത് അസംബന്ധ പ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.






