
വളരെ നാളത്തെ പ്രതീക്ഷകള്‍ക്കൊടുവില്‍ ദൃശ്യം-2 പ്രദര്‍ശനത്തിനെത്തി. നിരവധി വിവാദങ്ങള്‍ക്കൊടുവില്‍ ആമസോണ്‍ പ്രൈമിലായിരുന്നു സിനിമ റിലീസ് ചെയ്തത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം മുതല്‍ ഇതുവരെ വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ജീത്തു ജോസഫ്-മോഹന്‍ ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തേയും മികച്ച ചിത്രങ്ങളുടെ കൂട്ടത്തില്‍തന്നെ ദൃശ്യത്തേയും വിലയിരുത്താം. ഇപ്പോഴിതാ ദൃശ്യം കണ്ട ഞെട്ടലിലാണ് ജീത്തു ജോസഫിന്റെ അസ്സ്റ്റന്റ് ഡയറക്ടര്‍ രേഷ്മ ശിവകുമാര്‍. രേഷ്മ ഇതേക്കുറിച്ച് പങ്കുവെച്ച പോസ്റ്റും ശ്രദ്ധേയമാണ്.
രേഷ്മ പങ്കുവെച്ച പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
'ജീത്തു ജോസഫ് സാറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആവാന്‍ കഴിഞ്ഞതില്‍ ഒരുപാട് അഭിമാനം കൊള്ളുന്ന ഒരാളാണ് ഞാന്‍. കൊറോണ എന്ന വില്ലന്‍ കാരണം ദൃശ്യത്തില്‍ വര്‍ക്ക് ചെയ്യാന്‍ പറ്റാതെ പോയ സങ്കടവും ഏറെയാണ്.
ഇന്നലെ പടം കണ്ടതിനു ശേഷം പലരും എന്നോട് വിളിച്ച് പറഞ്ഞതും ഇതാണ്. 'ജീത്തു ജോസെഫിന്റെ അസിസ്റ്റന്റ് ആയത് തന്റെ ഭാഗ്യമാണെന്നും, ദൃശ്യ വര്‍ക്ക് ചെയ്യാന്‍ പറ്റാത്തത് തന്റെ വലിയൊരു നഷ്ടമാണെന്നും. 'ഇത് കേള്‍ക്കുമ്പോഴുള്ള സങ്കടത്തിന്റെയും സന്തോഷത്തിന്റെയും അളവ് പറഞ്ഞറിയിക്കാന്‍ പറ്റുന്നതിനും ഏറെയാണ്.
സാധാരണ രീതിയില്‍ ഒരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ പ്രീ പ്രൊഡക്ഷനും, ഷൂട്ടും, പോസ്റ്റ് പ്രൊഡക്ഷനും എല്ലാം തീരുമ്പോഴേക്കും സിനിമ വിലയിരുത്താനും സിനിമയുടെ ഒരു എക്സൈറ്റ്മെന്റ് ഒക്കെ നഷ്ടപെടാറുണ്ട്. എന്നാല്‍ ഈ സിനിമയുടെ കഥയെ കുറിച്ച് ചെറിയൊരു ഐഡിയ ഉണ്ടായിരുന്നെങ്കിലും ദൃശ്യം 2 എന്ന സിനിമ എല്ലാ സിനിമ പ്രേമികളെ പോലെ എനിക്കും ഫുള്‍ ഫ്രഷ്നസോടെ കാണാന്‍ സാധിച്ചു.
ആദ്യ പകുതി എന്നിലെ ദൃശ്യം പ്രേമിയെ വലിയ രീതിയില്‍ എക്സൈറ്റ് ചെയ്യിപ്പിച്ചില്ലെങ്കിലും രണ്ടാം പകുതി എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിപ്പിച്ചു. സിനിമ അവസാനിച്ചിട്ടും സ്ക്രീനില്‍ നിന്നും കണ്ണെടുക്കാന്‍ മനസ്സ് സമ്മതിക്കാത്തൊരു അവസ്ഥ. സിനിമയ്ക്ക് അവസാനം ജിത്തു ജോസഫ് എന്ന് എഴുതികാണിക്കുമ്പോള്‍ അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും ഫ്രീസായി പോയ അവസ്ഥയായിരുന്നു എനിക്ക് സാറേ വിളിച്ച് എന്ത് പറയണമെന്നോ എന്ത് മെസ്സേജ് അയക്കണമെന്ന് അറിയാത്ത ഒരവസ്ഥ.
ജീത്തു ജോസഫ് sirന്റെ അസിസ്റ്റന്റ് ഡയറക്ടർ അവൻ കഴിഞ്ഞതിൽ ഒരുപാട് അഭിമാനം കൊള്ളുന്ന ഒരാളാണ് ഞാൻ. കൊറോണ എന്ന വില്ലൻ കാരണം...
Posted by Reshma Sivakumar on Thursday, 18 February 2021
രാവിലെ എഴുനേറ്റ് ആദ്യം സാറേ വിളിച്ച് ചോദിച്ചത് - 'സാര്‍ എന്ത് മനുഷ്യനാ സാറേ? സാറിന് എങ്ങനെയാ ഇങ്ങനെയൊക്കെ ചിന്തിക്കാന്‍ പറ്റുന്നത്?'
നിശ്ശബ്ദതയോടെ എന്റെ ചോദ്യം കേട്ട് എനിക്ക് നേരെ ഒരു പൂഞ്ചിരി തൂകി, സാര്‍ എന്നോട് സംസാരിച്ചു.
സാറിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിട്ടുള്ള കഴിഞ്ഞ മൂന്ന് വര്‍ഷത്തെ യാത്രയില്‍ ഞാന്‍ മനസിലാക്കിയ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു സംവിധായകന് എന്ന രീതിയിലും ഒരു വ്യക്തിയെന്ന രീതിയിലും തന്റെ കൂടെ നില്‍ക്കുന്നവരെ ചേര്‍ത്ത് പിടിക്കുന്ന ഒരു ജോര്ജ്കുട്ടിയാണ് ജീത്തു ജോസഫ് എന്ന് അഭിമാനത്തോടെ എനിക്ക് പറയാന്‍ സാധിക്കും.'
പ്രേക്ഷക പ്രതികരണത്തോടൊപ്പം അണിയറ പ്രവര്‍ത്തകയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാക്കപ്പെടുകയാണ്.






