സൈനിക സേവനത്തില്‍നിന്നു വിരമിച്ചശേഷം ഡല്‍ഹിയില്‍ റെലിഗേര്‍ എന്ന ഫ്ളൈറ്റ് കമ്പനിയില്‍ ജോലി ചെയ്തു. അക്കാലത്ത് ഡല്‍ഹിയില്‍ വി.വി.ഐ.പി.മാരുടെ ഫ്െളെറ്റ് പറത്തലായിരുന്നു പ്രധാന ചുമതല. നരേന്ദ്രമോദി, സോണിയ ഗാന്ധി, ലാലു പ്രസാദ് യാദവ് തുടങ്ങിയവരുടെ യാത്രകളില്‍ െപെലറ്റായിട്ടുണ്ട്. പിന്നീട് യൂസഫലിയുടെ പൈലറ്റായി സേവനം തുടങ്ങി. എറണാകുളത്താണിപ്പോള്‍ താമസം. ബിന്ദുവാണ് ഭാര്യ. രണ്ട് മക്കളില്‍ മൂത്തയാള്‍ തുഷാര്‍ കാനഡയില്‍ എന്‍ജിനീയറാണ്. ഇളയമകന് അര്ജുന് എയറോനോട്ടിക്കല്‍ എന്‍ജിനീയറിങ് പഠനം കഴിഞ്ഞു.
യൂസഫലിയുടെ രക്ഷകര്‍; രാജേഷിനും വിജിക്കും അഭിനന്ദനപ്രവാഹം
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ രക്ഷകരായെത്തിയ സമീപവാസികളായ ദമ്പതികള്‍ക്ക് അഭിനന്ദന പ്രവാഹം. പനങ്ങാട് പോലീസ് സ്റ്റേഷന് സമീപം ചതുപ്പില്‍ ഹെലികോപ്ടര്‍ ഇടിച്ചിറക്കിയപ്പോള്‍ ആദ്യം ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് കുറ്റിക്കാട്ട് വീട്ടില്‍ രാജേഷും ഭാര്യ വിജിയുമായിരുന്നു.
സംഭവത്തെപ്പറ്റി രാജേഷ് പറയുന്നത്: രാവിലെ ഒമ്പത് മണിയോടെ മുറ്റത്ത് നില്‍ക്കുമ്പോഴാണ് ഭയാനക ശബ്ദത്തോടെ ഹെലികോപ്ടര്‍ വീഴുന്നത് കണ്ടത്. ഓടിയെത്തിയപ്പോള്‍ മുട്ടോളം വെള്ളമുള്ള ചതുപ്പില്‍ കുടുങ്ങിയ കോപ്ടറാണ് കണ്ടത്. യാത്രക്കാരെ പുറത്തെത്തിച്ച് വീട്ടില്‍ നിന്നെടുപ്പിച്ച കസേരയില്‍ ഇരുത്തി. എല്ലാവരും ആശുപത്രിയിലക്ക് പോകാന്‍ വേണ്ടി പി.പി.ഇ. കിറ്റ് ധരിച്ചിരുന്നതിനാല്‍ യാത്രക്കാരായ എം.എ. യൂസഫലി ഉള്‍പ്പെടെ ആരെയും തിരിച്ചറിയാന്‍ സാധിച്ചില്ല.
കോപ്ടറില്നിന്നു താങ്ങി പുറത്തെത്തിച്ചപ്പോള്‍ അദ്ദേഹം അപകടത്തിന്റെ വ്യാപ്തി മനസിലാക്കി. തനിക്കു നടുവിന് വേദന തോന്നുന്നതായി പറഞ്ഞു. വനിത പോലീസ് ഉദ്യോഗസ്ഥ കൂടിയായ ഭാര്യ വിജി തൊട്ടടുത്തുള്ള പനങ്ങാട് പോലീസ് സ്റ്റേഷനില്‍ അറിയിച്ചത് പ്രകാരം എത്തിച്ച ജീപ്പിലാണ് അപകടത്തില്‍പ്പെട്ടവരെ ലേക്ഷോര് ആശുപത്രിയിലാക്കിയത്. ചെളിയില്‍ ഹെലികോപ്ടറിന്റെ ചക്രങ്ങള്‍ പൂണ്ട് പോയതിനാല്‍ നിരങ്ങി നീങ്ങാതിരുന്നതും വെള്ളത്തില്‍ വീണതും അപകടത്തിന്റെ ആഘാതം കുറച്ചു. സമീപത്തെ തെങ്ങില്‍ തട്ടാതെയും െവെദ്യുത കമ്പിയില്‍ മുട്ടാതെയും ഇറക്കാനായത് ഭാഗ്യമായി മാറുകയായിരുന്നു.
രാജേഷ് മാടവന പൂളിലെ ചുമട്ട് തൊഴിലാളിയാണ്. ഭാര്യ വിജി പോലീസ് ഉദ്യോഗസ്ഥയും. ഇരുവരുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞതോടെ പലയിടത്തുനിന്നും അഭിനന്ദന പ്രവാഹം. എം.സ്വരാജ് എം.എല്‍.എ, കുമ്പളം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. രാധാകൃഷ്ണന് എന്നിവര്‍ അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം രാജേഷിന്റെ വീട്ടിലെത്തി അഭിനന്ദനങ്ങള്‍ നേര്‍ന്നു.
നിസാരക്കാരനല്ല, യൂസഫലിയുടെ സ്വന്തം എ ഡബ്ല്യു 109
നിസാരക്കാരനല്ല, യൂസഫലിയുടെ സ്വന്തം ഹെലികോപ്ടര്‍. ആംബുലന്‍സിനപ്പുറം പോലീസിനും അടിയന്തര െവെദ്യസഹായ മേഖലയ്ക്കും വിശിഷ്ട വ്യക്തികള്‍ക്കും കോര്‍പറേറ്റ് രംഗത്തിനും െസെനിക ആവശ്യത്തിനുമൊക്കെ പ്രിയപ്പെട്ടവന്. ഇറ്റലിയിലെ അഗസ്റ്റ എ 109 ആയി വികസിപ്പിച്ച ഹെലികോപ്ടര്‍ ആദ്യമായി പറന്നുയര്‍ന്നത് 1976 ലാണ്. കൂടുതല്‍ വേഗവും ഇരട്ട എന്ജിന് സൃഷ്ടിക്കുന്ന അധിക കരുത്തും യാത്രക്കാരുടെ എണ്ണത്തിലെ വര്ധനയുമൊക്കെയാണു പ്രത്യേകത.
പരമാവധി നാലു മണിക്കൂര്‍ 51 മിനിറ്റ് വരെ സമയമാണു എ ഡബ്ല്യു 109 ഹെലികോപ്ടറിന് ഒറ്റയടിക്കു പറക്കാനാവുക. പരമാവധി വേഗം മണിക്കൂറില്‍ 311 കിലോമീറ്റര്‍. ശേഷിയേറിയ എന്ജിന്, കമ്പ്യൂട്ടര്‍ അധിഷ്ഠിത ഇഗ്നിഷന്എന്ജിന് നിയന്ത്രണ സംവിധാനം തുടങ്ങിയവയൊക്കെ ഒത്തുചേരുന്നതോടെ വേഗത്തിലും സഞ്ചാരദൂരത്തിലും കാര്യപ്രാപ്തിയിലുമൊക്കെ മികച്ച പ്രകടനമാണ് എ ഡബ്ല്യു 109 വാഗ്ദാനം ചെയ്യുന്നത്.
ഭാരംകുറഞ്ഞ അലൂമിനിയം അലോയ് ആണ് എയര്‍ഫ്രെയിം നിര്‍മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. അപകടഘട്ടത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ തേനീച്ചക്കൂട് മാതൃകയിലുള്ള ഹണികോംബ് ഘടനയും പിന്തുടര്ന്നിട്ടുണ്ട്.
പാര്‍ശ്വങ്ങളില്‍ സ്ളൈഡിങ് ഡോറുകളാണു ഘടിപ്പിച്ചിരിക്കുന്നത്. വൈമാനികര്‍ക്കായി പ്രത്യേക വാതിലുകളുമുണ്ട്. ശക്തമായ കാറ്റിലും മികച്ച നിയന്ത്രണം സാധ്യമാക്കാന്‍ വലിപ്പമേറിയ ടെയില്‍ ബൂമുമുണ്ട്. കടുപ്പമേറിയ പ്രതലങ്ങളില്‍ ചെന്നിറങ്ങുമ്പോഴുള്ള ആഘാതം ചെറുക്കുംവിധമാണ് എയര്ഓയില് ഷോക് അബ്സോര്‍ബര്‍ സഹിതം ത്രിചക്ര ശൈലിയിലുള്ള ലാന്‍ഡിങ് ഗിയര്‍.
കൊച്ചിയിലെ പതിവുയാത്രകള്ക്ക് ഹെലികോപ്റ്റര്‍ തന്നെ
കൊച്ചി: 360 കോടി രൂപ വിലയുള്ള ഗള്‍ഫ് ശ്രേണിയില്‍പെട്ട ജി. 550 വിമാനം എം.എ. യൂസഫലി വാങ്ങിയത് രണ്ടു വര്‍ഷം മുമ്പാണ്. എംബ്രാറെര്‍ ലെഗസി 650 ഇനത്തില്‍പ്പെട്ട, 13 യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന 150 കോടിയുടെ എ6- വൈ.എം.എ. എന്ന മറ്റൊരു സ്വകാര്യ വിമാനവും യൂസഫലിക്കു സ്വന്തമായുണ്ട്. 90 കോടി രൂപ വില വരുന്ന രണ്ടു ഹെലികോപറ്ററുകളുമുണ്ട്. 2018 നവംബറില്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയ ആദ്യ സ്വകാര്യ ജറ്റ് വിമാനം എ.എ യൂസഫലിയുടേതായിരുന്നു.
ലുലു ആസ്ഥാനമായ കൊച്ചി ഇടപ്പള്ളിയിലെ മാരിയറ്റിലേക്കും ചെലവന്നൂരിലെ വീട്ടിലേക്കും ലേക്ക്ഷോര്‍ ആശുപത്രിയിലേക്കുമുള്ള പതിവുയാത്രകള്‍ ഹെലികോപ്ടറില്‍ തന്നെയാണ്. ചെലവന്നൂര്‍ കായലോരത്തെ വീട്ടില്‍നിന്ന് അഞ്ചു കിലോമീറ്റര്‍ ദൂരം മാത്രമാണു ബന്ധു ചികിത്സയില്‍ കഴിയുന്ന, സ്വന്തം ഉടമസ്ഥതയിലുള്ള ലേക്ക്ഷോര്‍ ആശുപത്രിയിലേക്കുള്ളത്. വീട്ടുമുറ്റത്തുള്ള ഏറ്റവും മുന്തിയ വാഹനങ്ങളില്‍ യാത്ര ചെയ്താല്‍ വേണ്ടിവരുന്ന പരമാവധി സമയം 15 മിനിട്ട്. എന്നാല്‍ ഭാര്യയും ബന്ധുക്കളുമൊന്നിച്ചുള്ള യാത്രയ്ക്കു ഹെലിക്കോപ്റ്റര്‍ തെരഞ്ഞെടുക്കുകയായിരുന്നു യൂസഫലി.
റോഡുമാര്‍ഗം സഞ്ചരിക്കാന്‍ ബെന്റ്ലി കോണ്ടിനെന്റല് ജി.ടി വി. 8എസ്(3.85 കോടി), റോള്‍സ് റോയിസ്(6.95 കോടി), റേഞ്ച് റോവര്‍(1.95 കോടി), ബി.എം.ഡബ്ല്യു 730 എല്‍.ഡി (1.35 കോടി), മിനി കൂപ്പര്‍ കണ്ട്രിമാന് (34.9 കോടി) ലെക്സസ്(1.39 കോടി) തുടങ്ങിയവ അത്യാഡംബര കാറുകളുടെ നിരതന്നെയുണ്ട് അദ്ദേഹത്തിന്. അഞ്ചു ദിവസം മുമ്പാണു ലോകത്തെ ശതകോടീശ്വരന്മാരുടെ പട്ടിക ഫോബ്സ് മാസിക പുറത്തുവിട്ടത്. 35,600 കോടി രൂപയുടെ ആസ്തിയുമായി എം.എ യൂസഫലിയാണ് പട്ടികയില്‍ ഇടംപിടിച്ച 10 മലയാളികളില്‍ ഒന്നാമന്. ആഗോള തലത്തില്‍ 589- ാം സ്ഥാനം. രാജ്യത്തെ അതിസമ്പന്നരില്‍ 26 -ാമന്‍.