
തിരുവനന്തപുരം: മാധ്യമപ്രവര്ത്തകന് ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്ഥാന സമിതിയംഗം ഡോ. വി. ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളാകും. ഇന്ന് ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഇപ്പോള്‍ ഒരു ടേം കാലാവധി പൂര്‍ത്തിയാക്കിയ കെ.കെ. രാഗേഷിന് രണ്ടാമത് ഊഴം നല്‍കേണ്ടെന്നും തീരുമാനിച്ചു.
കൈരളി ടി.വി. എംഡിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമാണ് ജോണ്‍ ബ്രിട്ടാസ്. ശിവദാസന്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗവും മുന്‍ ഡി .വൈ. എഫ്.ഐ. മുന്‍ അഖിലേന്ത്യാ പ്രസിഡന്റുമാണ്. കെ.കെ. രാഗേഷ്, വയലാര്‍ രവി, പി.വി. അബ്ദുള്‍ വഹാബ് എന്നിവരുടെ രാജ്യസഭാംഗത്വ കാലാവധി ഈ മാസം 21 ന് അവസാനിക്കുന്നത്. ഈ മാസം 30 നാണ് തെരഞ്ഞെടുപ്പ്. മൂന്നു ഒഴിവുകളില്‍ നിയമസഭയിലെ അംഗബലമനുസരിച്ച് രണ്ടെണ്ണത്തില്‍ ഇടതുമുന്നണിക്ക് വിജയിക്കാനാകും. ആ രണ്ടുസീറ്റുകളും സി.പി.എം. തന്നെ ഏറ്റെടുത്തു.
രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട രണ്ടു പേരെ തീരുമാനിക്കാന്‍ ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേര്‍ന്നിരുന്നു. ഇടതു സഹയാത്രികന് ചെറിയാന് ഫിലിപ്പ്, ഡി.വൈ.എഫ്.ഐ. മുന്‍ അഖിലേന്ത്യാ പ്രസിഡന്റ് വി. ശിവദാസന്‍, കേന്ദ്രകമ്മിറ്റി അംഗവും മന്ത്രിയുമായ തോമസ് ഐസക് തുടങ്ങിയവരുടെ പേരുകളാണ് നേരത്തേ പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ എല്ലാരേയും തള്ളിയാണ് ശിവദാസനെയും ജോണ്‍ ബ്രിട്ടാസിനെയും തീരുമാനിച്ചത്.
ചെറിയാന് ഫിലിപ്പിന്റെ പേര് കഴിഞ്ഞ തവണയും ഉയര്‍ന്നുവന്നതാണെങ്കിലും പാര്‍ട്ടിയുടെ സജീവപ്രാതിനിധ്യം പാര്ലമെന്റിലുറപ്പാക്കണമെന്ന കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നു കേന്ദ്രകമ്മിറ്റി അംഗം എളമരം കരിമിന് നറുക്ക് വീഴുകയായിരുന്നു. സ്ഥാനാര്‍ഥികളെ അന്തിമമായി അംഗീകരിക്കുന്നതിനായി ഇന്ന് െവെകിട്ട് നാലിനു ഇടതുമുന്നണി യോഗവും ചേരും. പ്രതിപക്ഷത്തിന് ലഭിക്കുന്ന ഒന്ന് മുസ്ലിംലീഗിന് വിട്ടുനല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു.






