
പാരീസ്: കോവിഡ് മഹാമാരിക്കാലത്ത് രോഗം പിടിപെട്ട രാജ്യങ്ങളിലെ സാഹചര്യം മുതലാക്കി മരുന്നു കമ്പനികള്‍ വന്‍ പണക്കാരായി മാറുന്നെന്ന് റിപ്പോര്‍ട്ട്. വാക്സിനിലൂടെ വരുമാനമുണ്ടാക്കി കോടീശ്വരന്മാരായത് ഒമ്പത് പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വാക്സിന് സാങ്കേതികവിദ്യയില്‍ കമ്പനികളുടെ കുത്തകകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അന്താരാഷ്ട്രവേദിയില്‍ ഉണ്ടായിരിക്കുന്ന ഒരു പ്രചരണമാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഒമ്പത് ബില്യണെയര്മാരും കൂടി കൈവകശം വെച്ചിട്ടുള്ള അറ്റാദായം 19.3 ബില്യണ്‍ ഡോളറായെന്നും ഒരു അവികസിത രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും 1.3 തവണ വാക്സിനേഷന് നടത്താനുള്ള തുകയുണ്ട് ഇതെന്നും പീപ്പിള്‍സ് വാക്സിന് അലയന്‍സ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഫോബ്സിന്റെ സമ്പന്നരുടെ പട്ടിക പ്രകാരമാണ് കണക്കുകളെന്ന് ഇവര്‍ പറയുന്നു. സ്വത്തവകാശം, പേറ്റന്റ്, കുത്തിവെയ്പ്പ്, എന്നിവ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രചരണം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെ സംഘടനയാണ് ഇത്.
വാക്സിന് ബില്യണെയര്‍മാരുടെ പട്ടികയില്‍ മുമ്പന്‍ മോഡേണാ സ്റ്റെഫാനി ബെന്‍സലും അവരുടെ ബയോ എന്‍ ടെക്കും പങ്കാളികളകയ ഉഗുര്‍ സാഹിനുമാണ്. മറ്റ് മുന്ന് പേര് ചൈനീസ് വാക്സിന് കമ്പനിയായ സാന്‍ സിനോ ബയോളജിക്സിന്റെ സഹ നിര്‍മ്മാതാക്കളാണ്. ഈ ഒമ്പത് പേര്‍ക്ക് പുറമേ വാക്സിന് എത്തിയതോടെ നിലവില്‍ ബില്യണെയര്‍മാരായിരുന്ന ചിലരുടെ മൊത്തം സമ്പത്ത് 32.2 ബില്യണ്‍ ഡോളറായി ഉയരുകയും ചെയ്തെന്ന് സംഘടന പറയുന്നു. വുഹാനില്‍ നിന്നും പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ ഒരു വര്‍ഷം പിന്നിട്ടിരിക്കുകയാണ്.
ബൗദ്ധിക സ്വത്തവകാശ നിയമം താല്‍ക്കാലികമായി നീക്കണോ എന്ന കാര്യം മുഖ്യ അജണ്ഡയായ വെള്ളിയാഴ്ച നടക്കുന്ന ജി 20 യുടെ ആഗോള ആരോഗ്യ ഉച്ചകോടിയ്ക്ക് തൊട്ടുമുമ്പായിട്ടാണ് ഗവേഷണ വിവരം പുറത്തു വന്നിരിക്കുന്നത്. അതേസമയം അവികസിത രാജ്യങ്ങളില്‍ മരുന്നു നിര്‍മ്മാണം പ്രോത്സാഹിപ്പിക്കപ്പെടുമെന്നാണ് ഇതിനെ അനുകൂലിക്കുന്നവര്‍ പറയുന്ന വാദം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കോവിഡില്‍ ദുരിതം അനുഭവിക്കുമ്പോള്‍ വാക്സിനേഷന് പൂര്‍ത്തിയാക്കാതെ വിഷമിക്കുകയാണ്. വാക്സിനുകളുടെ ദൗര്‍ലഭ്യം മൂലം 11 സംസ്ഥാനങ്ങള്‍ നിര്‍മ്മാതാക്കളില്‍ നിന്നും നേരിട്ട് വാക്സിന് വാങ്ങാന്‍ തീരുമാനം എടുത്തിരിക്കുകയാണ്.






