
ജിദ്ദ: കോവിഡ് വാക്സിനുകൾ വന്ധ്യതക്ക്കാരണമാകില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം. എന്നാൽ, കോവിഡ് അണുബാധ പ്രത്യുൽപാദന കോശങ്ങളെ ബാധിക്കുകയും ഫലഭൂയിഷ്ഠതയെയും പ്രത്യുൽപാദന ശേഷിയെയും ബാധിക്കുകയും ചെയ്യുന്നുവെന്നാണ് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്.
വാക്സിൻ എടുക്കുന്നത് സംബന്ധിച്ച് ഒട്ടേറെ തെറ്റായ അഭ്യുഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കിയത്. വാക്സിനെടുക്കുന്നവർ ഗർഭം നീട്ടിവെക്കുകയോ ഗർഭിണികളായവർ വാക്സിനേഷൻ എടുക്കാതിരിക്കുകയോ ചെയ്യേണ്ടതില്ല എന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അൽ അബ്ദുൽ അലി പറഞ്ഞു.
ഇതുവരെ 100ന് 38.5 ഡോസ് എന്ന നിരക്കിൽ രാജ്യത്ത് 1.34 കോടി ഡോസ് വാക്സിനേഷൻ പൂർത്തിയായതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.






