
റോം: വീണ്ടും മൂന്നുഗോളിന്റെ മിന്നുംജയം നേടിയ ഇറ്റലി യൂറോപ്യന്‍ കപ്പില്‍ പ്രീക്വാര്‍ട്ടറില്‍. രണ്ടാമത്തെ മത്സരത്തില്‍ ഇറ്റലിയോട് തകര്‍ന്നത് സ്വിറ്റ്സര്‍ലന്റ് ആയിരുന്നു. ലൂക്കാറ്റെല്ലിയുടെ ഇരട്ടഗോളുകളും ഇമ്മേബീലിന്റെ ഗോളുമാണ് അസൂറിപ്പടയുടെ ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ എ ഗ്രൂപ്പില്‍ ആറ് പോയിന്റുമായി ഇറ്റലി നോക്കൗട്ടിലേക്ക് കടക്കുന്ന ആദ്യ ടീമായി മാറി. വെയ്ല്‍സും റഷ്യയുമായിരുന്നു മറ്റ് വിജയികള്‍.
പ്രതിരോധ ഫുട്ബോളിന്റെ ആശാന്മാരായി അറിയപ്പെട്ടിരുന്ന ഇറ്റലി രണ്ടാമത്തെ മത്സരത്തിലും ആക്ഷേപം അവസാനിപ്പിച്ച് മനോഹരമായ ആക്രമണ ഫുട്ബോളാണ് പുറത്തെടുത്തത്. തുടക്കം മുതൽ ഇറ്റാലിയൻ ആധിപത്യത്തില്‍ സ്വിസ് ഗോൾ മുഖം വിറച്ചുകൊണ്ടേയിരുന്നു. 19ാം മിനിട്ടിൽ കില്ലീനി ഗോൾ നേടിയെങ്കിലും പന്ത് കൈയ്യിൽ കൊണ്ടതിനാൽ ഗോൾ നിഷേധിക്കപ്പെട്ടു.
എന്നാല്‍ ആക്രമണം ഇറ്റലി തുടങ്ങാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ആദ്യ പകുതിയില്‍ 26 ാംമിനിറ്റില്‍ ഒരു സ്വിസ് മുന്നേറ്റം പിടിച്ചെടുത്ത് ബെറാര്‍ഡി തുടങ്ങിവെച്ച ആക്രമണമാണ് ആദ്യ ഗോളില്‍ എത്തിയത്. ബറാര്‍ഡി നല്കിയ കട് പാസ് ലൂക്കാറ്റെല്ലി മനോഹരമായി ഗോള്‍വര കടത്തി. രണ്ടാം പകുതിയില്‍ 56 ാം മിനിറ്റിലായിരുന്നു അടുത്തഗോള്‍. ഗോള്‍ ഏരിയയില്‍ നിന്നും തനിയെ നടത്തിയ നീക്കവും ലൂക്കാറ്റെല്ലി കൃത്യമായി ഫിനിഷ് ചെയ്തു. 89 ാം മിനിറ്റില്‍ ഒരു ലോംഗ് റേഞ്ചറിലൂടെ ഇമ്മോബീല്‍ പട്ടിക പൂര്‍ത്തിയാക്കി.
ആക്രമണത്തിനൊപ്പം നായകന് ചില്ലേനിയുടെ നേതൃത്വത്തില്‍ ഇറ്റാലിയന്‍ പ്രതിരോധവും രണ്ടാം മത്സരത്തിലും ജ്വലിച്ചു നിന്നു. ഈ വിജയം ഇറ്റലിയുടെ തുടർച്ചയായ പത്താം വിജയമാണ്. ഈ വർഷം ഇറ്റലി ഒരു ഗോൾ പോലും വഴങ്ങിയിട്ടില്ല. 1000 മിനിറ്റുകളാണ് ഇറ്റാലിയന്‍ പ്രതിരോധം ഗോള്‍ വഴങ്ങാതെ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആറു പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അവർ വെയിൽസിനെ നേരിടും. വെയ്ല്‍സ് ഇന്നലെ തുര്‍ക്കിയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചിരുന്നു.
ഗാരെത്ത് ബെയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയ മത്സരത്തിൽ രണ്ട് ഗോളിനായിരുന്നു വെയിൽസിന്റെ ജയം. ഇരുപകുതികളിലുമായി രാംസേയും റോബര്ട്സുമായിരുന്നു സ്കോറര്‍മാര്‍. 2ാം മിനിട്ടിൽ ആദം റാംസിയും കളി തീരാൻ നിമിഷങ്ങൾ ബാക്കിയുള്ളപ്പോൾ കോർണർ ബോർട്ടസുമാണ് വെയിൽസിനായി ഗോൾ വല ചലിപ്പിച്ചത്. അടുത്ത മത്സരത്തില്‍ തുര്‍ക്കിയെ മറികടക്കാമെങ്കില്‍ വെയ്ല്‍സ് പ്രീക്വാര്‍ട്ടറില്‍ അനായാസം കടക്കും. റഷ്യയും ഇന്നലെ ഒരുഗോള്‍ ജയം നേടിയിരുന്നു. ആദ്യ പകുതിയിൽ മിറാൻചുക്കാണ് റഷ്യയുടെ വിജയഗോൾ നേടിയത്.






