
ന്യൂഡല്‍ഹി: ചികിത്സ എന്നത് ശാസ്ത്രീയവും അടിസ്ഥാന ജ്ഞാനവുമാണെന്നും ചാണകവും ഗോമൂത്രവും കൊണ്ട് കൊറോണ പോകില്ലെന്നും കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റത്തിന അറസ്റ്റ് ചെയ്യപ്പെട്ട മണിപ്പൂരിലെ രാഷ്ട്രീയ പ്രവര്‍ത്തകനെ 24 മണിക്കൂറ് പോലും ജയിലില്‍ ഇടരുതെന്ന് നിര്‍ദേശിച്ച സുപ്രീംകോടതി. കേസില്‍ എറെന്ത്രോ ലെയ്ച്ചോംബാമി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെ സുപ്രീംകോടതി വെറുതേ വിട്ടു.
കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞ ബി.ജെ.പി. നേതാവിന് അനുശോചനം അറിയിച്ച് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പേരിലുണ്ടായ അറസ്റ്റിലാണ് കോടതി വെറുതേ വിട്ടത്. മണിപ്പൂര്‍ ബി.ജെ.പി. അധ്യക്ഷനായിരുന്ന എസ്. ടിക്കേന്ദ്ര സിങ് കൊവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലായിരുന്നു വിമര്‍ശനം. തുടര്‍ന്ന് രാജ്യദ്രോഹന്റെ പേരില്‍ മെയ് 13-ന് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഫേസ്ബുക്ക് കുറിപ്പിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമപ്രകാരമായിരുന്നു അറസ്റ്റ്. എന്നാല്‍ ഇയാള്‍ക്ക് ഒരു ദിവസം പോലും ജയിലില്‍ വെക്കരുതെന്നും കോടതി നിര്‍ദേശിച്ചു. ചാബാമിനെ അഞ്ചുമണിക്കുള്ളില് മോചിപ്പിക്കണമെന്നു കര്‍ശനമായി പറയുകയും ചെയ്തു. ലെയ്ച്ചാംബാമിനെ തടങ്കലില്‍ വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യ നിയമത്തിന്റെ ലംഘനമാവുമെന്നും കോടതി വ്യക്തമാക്കി.
പോസ്റ്റിലെ പരാമര്‍ശങ്ങള്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാണിച്ച് മണിപ്പൂര്‍ ബി.ജെ.പി. പ്രസിഡന്റ് ഉഷം ദേബന്‍ സിംഗ് നല്കിയ പരാതിയിലാണ് മണിപ്പൂര്‍ പൊലീസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡും എം.ആര്. ഷായുമടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്നത് നാളത്തേയ്ക്ക് മാറ്റിവെക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അഭ്യര്‍ത്ഥിച്ചെങ്കിലും കോടതി ഇന്നു തന്നെ ജാമ്യം അനുവദിക്കുകയായിരുന്നു.
വ്യവസ്ഥകള്‍ക്ക് ബാധകമായി 1000 രൂപയുടെ സ്വന്തം ജാമ്യത്തിനാണ് ലെയ്ച്ചാംബാമിനെ വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചത്. മെയ് 17ന് ഇംഫാല്‍ വെസ്റ്റിലെ ജില്ലാ മജിസ്ട്രേറ്റ് കിരണ്‍ കുമാര്‍ ആണ് ലെയ്ച്ചാംബാമിനെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്താന്‍ ഉത്തരവിട്ടത്. ലെയ്ച്ചാംബാമിന്റെ പോസ്റ്റ് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമൂഹ്യക്രമത്തിനും ഭീഷണിയാണെന്നായിരുന്നു കീഴ്ക്കോടതി വിധി. ഇതിനെതിരെ ലെയ്ച്ചാംബാമിന്റെ പിതാവ് രഘുമണി സിംഗ് ആണ് സുപ്രീം കോടതിയെ സമീപിച്ചത്.






