
കഴിഞ്ഞ മേയ് മാസത്തിനു ശേഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്ത വുഹാനിൽ ഇപ്പോൾ രോഗം പടരുകയാണ്. വുഹാൻ നഗരത്തിലെ വൈറോളജി ലാബിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത് എന്ന
കണ്ടെത്തലിനു കൂടുതൽ തെളിവുകൾ ലഭിക്കുന്നതിനിടെയാണ് പ്രഭവകേന്ദ്രത്തിൽ തന്നെ കോവിഡ് വീണ്ടും പടരുന്നത്.
ചൈനയിലെ 32 സംസ്ഥാനങ്ങളിൽ 15 എണ്ണത്തിലും കോവിഡ് പടർന്നു പിടിക്കുകയാണ്.
നാൻജിയാങ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതൽ കേസുകൾ. ഡെൽറ്റ വേരിയന്റാണു വ്യാപകം. അതികർശനമായ നിയന്ത്രണങ്ങളുള്ള ചൈനയിൽ മഹാമാരി അവസാനിച്ചു എന്നു കരുതിയിരിക്കുമ്പോഴാണ് വീണ്ടും പൊട്ടിപ്പുറപ്പെട്ടത്.
2019 ഡിസംബറിൽ പുതിയതരം വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈന പറഞ്ഞു പരത്തിയത് വുഹാൻ നഗരത്തിൽ കാട്ടുമൃഗങ്ങളുടേയും വവ്വാലിന്റേയും പാമ്പിന്റേയുമൊക്കെ ഇറച്ചി വിൽക്കുന്ന ചന്തയിൽ നിന്നാണു പടർന്നതെന്നാണ്.
അന്നേ ശാസ്ത്രജ്ഞർ അതു സംശയിച്ചിരുന്നു, കൊറോണയ്ക്ക് തനിയെ വന്ന വൈറസിന്റെ സ്വഭാവങ്ങളല്ല ലാബിൽ ജനിതകമാറ്റം വരുത്തിയ വൈറസിന്റെ സ്വഭാവങ്ങളാണ്. മനുഷ്യനിലേക്കു പടരാൻ വേണ്ട ജനിതക മാറ്റം സംബന്ധിച്ച പരീക്ഷണങ്ങൾ നടന്നിരിക്കുന്നു. ജൈവയുദ്ധം നടത്താൻ ഉദ്ദേശിച്ചിരുന്നിരിക്കാം.






