
ഒല്ലൂര്‍: എടുത്തുപയോഗിക്കാന്‍ കറന്‍സി നോട്ടുകള്‍ ഇല്ലാതായതോടെ മാതാവിനെ ചികിത്സിക്കാന്‍ യുവാവിന് തുണയായത് 25 വര്‍ഷമായി സൂക്ഷിച്ചിരുന്ന പണപ്പെട്ടിയിലെ നാണയത്തുട്ടുകള്‍. പടവരാട് പെരുവാംകുളങ്ങര പുത്തനങ്ങാടി അറയ്ക്കല്‍ ജോസാണ് മാതാവ് മേരിയെ ഡോക്ടറെ കാണിക്കാന്‍ കാല് നൂറ്റാണ്ട സ്വരുക്കൂട്ടിയ ചില്ലറ വാരിയെടുത്തത്. കാല് നൂറ്റാണ്ട് നീണ്ട സമ്പാദ്യത്തില്‍ 70,000 രൂപയുടെ ചില്ലറയാണ് ഇയാളും സുഹൃത്തുക്കളും നാട്ടുകാരും ചേര്‍ന്ന് എണ്ണിയെടുത്തത്.
ഈ പണപ്പെട്ടി ഉപയോഗിക്കാതിരിക്കാന്‍ പല മാര്‍ഗ്ഗം തേടിയെങ്കിലും നോട്ടുകള്‍ അസാധുവാക്കിയിരുന്നതിനാല് എല്ലാം പൊളിയുകയായിരുന്നു. അനുജന് ഫ്രാന്‍സിസിന്റെ 25 ാം ചരമവാര്‍ഷികം നവംബര്‍ 17 ന് നടത്താനിരിക്കെയാണ് ജോസ് ഇപ്പോള്‍ പണപ്പെട്ടി തുറന്നത്. അനുജന് മവണ്ടി നിശ്ചയിച്ചുറപ്പിച്ചിരുന്ന പണം മുമ്പ് പല ആവശ്യങ്ങള്‍ വന്നിട്ടും എടുക്കാതെ സൂക്ഷിച്ചിരുന്നതായിരുന്നു. 24 വര്‍ഷം മുമ്പ് അനുജന് വീട്ടിലെ കിണറ്റില്‍ വീണു മരിച്ചതിന് പിന്നാലെ തുടങ്ങിയ സമ്പാദ്യശീലമാണ് ഇപ്പോള്‍ അമ്മയ്ക്ക് വേണ്ടി എടുക്കേണ്ടി വന്നത്. അനുജന്റെ ആദ്യ ചരമ വാര്‍ഷികം ആഘോഷിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തില്‍ സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലാത്തയാളാണ് ജോസ് അന്നു മുതല്‍ ഇരുപത്തഞ്ചാം ചരമ വാര്‍ഷികം ആഘോഷിക്കാന്‍ ആരും അറിയാതെ കട്ടിലിനടിയില്‍ രണ്ടു പ്ളാസ്റ്റിക് കവറുകളിലായി പണം സൂക്ഷിക്കുകയായിരുന്നു.
മറ്റൊരു സഹോദരനും സഹോദരിയും മക്കളും അമ്മയുമാണ് ജോസിനൊപ്പം വീട്ടിലുള്ളത്. മുമ്പ് പല തവണ ചില്ലറ ആവശ്യം വന്നപ്പോഴും ഇയാള്‍ കൂടില്‍ നിന്നും പണമെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. ഇതിനിടയില്‍ തനിക്ക് ഹൃദയാഘാതം വന്നപ്പോഴോ മാതാവിന് രോഗം മൂര്ച്ഛിച്ചപ്പോഴോ സഹോദരങ്ങള്‍ക്ക് ആവശ്യം വന്നപ്പോഴോ ഇയാള്‍ പണമെടുത്തിരുന്നില്ല. ഏറ്റവും ഒടുവില്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കി മാതാവിന്റെ ചികിത്സ മുടങ്ങുന്ന ഘട്ടത്തില്‍ പണപ്പെട്ടി തുറക്കാന്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്നു. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ പതിവായി ജോലിക്ക് പോയിരുന്ന ജോസിന് കിട്ടിയ കൂലി വലിയ പണമായതിനാല്‍ മാറിയെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പണപ്പെട്ടി എടുക്കേണ്ടി വന്നത്.






