
പുതുതലമുറയുടെ ജീവിതശൈലിയുമായി ബന്ധപ്പെട്ടു കിടക്കുകയാണ് ഫാസ്റ്റ്-ജങ്ക് ഫുഡുകള്‍. ഇന്നത്തെക്കാലത്ത് പിസ്സയും ബര്‍ഗറും ഇഷ്ടപ്പെടാത്തവര്‍ അപൂര്‍വ്വമാണ്. എന്നാല്‍ വന്‍കിട ബ്രാന്‍ഡുകളായ മക്ഡൊണാൾഡ്സ്, ബർഗർ കിംഗ്, പിസ്സ ഹട്ട്, ഡോമിനോസ്, ടാക്കോ ബെൽ, ചിപ്പോട്ടിൽ തുടങ്ങിയവയില്‍ പ്ലാസ്റ്റിക് മൃദുവാക്കാൻ സഹായിക്കുന്ന ‘ഫാലേറ്റ്സ്’(Phthalate) എന്ന പദാർത്ഥം ഉപയോഗിക്കുന്നുണ്ടെന്ന് പഠനം വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ ഈ പ്രശസ്ത ഭക്ഷണശൃംഖലകളിലെ ഭക്ഷണ സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍.
ഫ്രൈസ്, ചിക്കൻ നഗെറ്റ്സ്, ചിക്കൻ ബരിറ്റോസ്, ചീസ് പിസാ തുടങ്ങി അറുപത്തിനാലോളം ഭക്ഷണ സാമ്പിളുകളാണ് ഗവേഷകർ പരിശോധനയ്ക്കെടുത്തത്. ഇവയിൽ എൺപതുശതമാനത്തോളം ഭക്ഷണത്തിലും ഡി.എൻ.ബി.പി എന്ന ഫാലേറ്റും, എഴുപതു ശതമാനത്തോളം ഡി. ഇ.എച്ച്.പി എന്ന ഫാലേറ്റും കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു.
മാംസം അടങ്ങിയ ഭക്ഷണങ്ങളായ ചിക്കൻ ബരിറ്റോസ്, ചീസ് ബർഗറുകൾ തുടങ്ങിയവയിൽ കൂടിയ അളവിലും, ചീസ് പിസയിൽ കുറഞ്ഞ അളവിലുമാണ് രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇരു കെമിക്കലുകളും പ്രത്യുപാദനത്തെ വരെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് പഠനത്തിൽ പറയുന്നു.
പിസ്സ, ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് അല്ലെങ്കില്‍ തന്നെ ഹൃദയത്തെ പ്രതികൂലമായി ബാധിക്കും, എന്നാൽ ഈ ഭക്ഷണ പദാർത്ഥങ്ങളിൽ ശ്വാസോച്ഛ്വാസം, മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ പ്രധാന ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം.
സൗന്ദര്യവർദ്ധക വസ്തുക്കൾ, വിനൈൽ ഫ്ലോറുകൾ, ഡിറ്റർജന്റുകൾ, ഡിസ്പോസിബിൾ ഗ്ലൗസ്, ഫുഡ് പാക്കേജുകൾ, വയർ കവറുകൾ, വർഷങ്ങളായി ഭക്ഷണപ്പൊതികൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന എൻഡോക്രൈൻ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളാണ് ഫാലേറ്റുകള്‍. ഇവ പ്ലാസ്റ്റിക്കിനെ മൃദുവും വഴക്കമുള്ളതുമാക്കുവാനും സഹായിക്കുന്നവയാണ്. ഈ രാസവസ്തുക്കൾ മൂലം ആസ്ത്മ, കുട്ടികളിലെ മസ്തിഷ്ക വൈകല്യം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും, ഇത് ഒരു വ്യക്തിയുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ വരെ പ്രശ്നമുണ്ടാക്കാമെന്ന് പഠനത്തിൽ പറയുന്നു.
ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സാൻ അന്റോണിയോ, ടെക്സസ്), ബോസ്റ്റൺ യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ ഗവേഷകർ അവരുടെ പ്രതിവാര ജേണൽ ഓഫ് എക്സ്പോഷർ സയൻസ് & എൻവയോൺമെന്റൽ എപ്പിഡെമിയോളജിയിൽ ഈ പുതിയ പഠനം പ്രസിദ്ധീകരിച്ചു.
‘‘FDA-യ്ക്ക് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും, പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച്, ഞങ്ങളുടെ സുരക്ഷാ വിലയിരുത്തലുകൾ ഞങ്ങൾ പുനഃപരിശോധിക്കും. പുതിയ വിവരങ്ങൾ സുരക്ഷാ ചോദ്യങ്ങൾ ഉന്നയിക്കുന്നിടത്ത്, അംഗീകൃത ഉപയോഗത്തിൽ നിന്ന് ഒരു ദോഷവും ഇല്ലെന്ന് ന്യായമായ ഉറപ്പുണ്ടെന്ന് എഫ്ഡിഎയ്ക്ക് ഇനി നിഗമനം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, എഫ്ഡിഎ ഭക്ഷ്യ അഡിറ്റീവ് അംഗീകാരങ്ങൾ അസാധുവാക്കിയേക്കാം,’’ ഒരു എഫ്ഡിഎ വക്താവ് പറഞ്ഞു. ഒരു നഗരത്തിൽ നിന്നുള്ള ഭക്ഷണങ്ങൾ മാത്രമാണ് പഠനത്തിനായെടുത്തത്. എങ്കിലും മിക്ക റെസ്റ്ററന്റ് ശൃംഖലകളുടെയും ഭക്ഷ്യനിർമാണ രീതി ഒരേരീതിയിൽ ആയതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു. പഠനത്തെ ഗൗരവമായി കാണുന്നുവെന്നും അവലോകനം ചെയ്യുമെന്നും പരിശോധിക്കുമെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്. ഡി.എ) വ്യക്തമാക്കി.
ഫ്രൈസ്, ചിക്കൻ നഗെറ്റ്സ്, ചിക്കൻ ബരിറ്റോസ്, ചീസ് പിസാ തുടങ്ങി അറുപത്തിനാലോളം ഭക്ഷണ സാമ്പിളുകളാണ് ഗവേഷകർ പരിശോധനയ്ക്കെടുത്തത്. ഇവയിൽ എൺപതുശതമാനത്തോളം ഭക്ഷണത്തിലും ഡി.എൻ.ബി.പി എന്ന ഫാലേറ്റും, എഴുപതു ശതമാനത്തോളം ഡി. ഇ.എച്ച്.പി എന്ന ഫാലേറ്റും കണ്ടെത്തിയെന്ന് ഗവേഷകർ പറയുന്നു.
മാംസം അടങ്ങിയ ഭക്ഷണങ്ങളായ ചിക്കൻ ബരിറ്റോസ്, ചീസ് ബർഗറുകൾ തുടങ്ങിയവയിൽ കൂടിയ അളവിലും, ചീസ് പിസയിൽ കുറഞ്ഞ അളവിലുമാണ് രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്. ഇരു കെമിക്കലുകളും പ്രത്യുപാദനത്തെ വരെ ദോഷകരമായി ബാധിക്കുന്നവയാണെന്ന് പഠനത്തിൽ പറയുന്നു.
പിസ്സ, ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് അല്ലെങ്കില്‍ തന്നെ ഹൃദയത്തെ പ്രതികൂലമായി ബാധിക്കും, എന്നാൽ ഈ ഭക്ഷണ പദാർത്ഥങ്ങളിൽ ശ്വാസോച്ഛ്വാസം, മസ്തിഷ്ക സംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ പ്രധാന ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് പുതിയ പഠനം.
സൗന്ദര്യവർദ്ധക വസ്തുക്കൾ, വിനൈൽ ഫ്ലോറുകൾ, ഡിറ്റർജന്റുകൾ, ഡിസ്പോസിബിൾ ഗ്ലൗസ്, ഫുഡ് പാക്കേജുകൾ, വയർ കവറുകൾ, വർഷങ്ങളായി ഭക്ഷണപ്പൊതികൾ എന്നിവയിൽ വ്യാപകമായി ഉപയോഗിക്കുന്ന എൻഡോക്രൈൻ തടസ്സപ്പെടുത്തുന്ന രാസവസ്തുക്കളാണ് ഫാലേറ്റുകള്‍. ഇവ പ്ലാസ്റ്റിക്കിനെ മൃദുവും വഴക്കമുള്ളതുമാക്കുവാനും സഹായിക്കുന്നവയാണ്. ഈ രാസവസ്തുക്കൾ മൂലം ആസ്ത്മ, കുട്ടികളിലെ മസ്തിഷ്ക വൈകല്യം തുടങ്ങിയ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകും, ഇത് ഒരു വ്യക്തിയുടെ പ്രത്യുത്പാദന വ്യവസ്ഥയിൽ വരെ പ്രശ്നമുണ്ടാക്കാമെന്ന് പഠനത്തിൽ പറയുന്നു.
ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്സിറ്റി, സൗത്ത് വെസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സാൻ അന്റോണിയോ, ടെക്സസ്), ബോസ്റ്റൺ യൂണിവേഴ്സിറ്റി, ഹാർവാർഡ് യൂണിവേഴ്സിറ്റി എന്നിവയുടെ ഗവേഷകർ അവരുടെ പ്രതിവാര ജേണൽ ഓഫ് എക്സ്പോഷർ സയൻസ് & എൻവയോൺമെന്റൽ എപ്പിഡെമിയോളജിയിൽ ഈ പുതിയ പഠനം പ്രസിദ്ധീകരിച്ചു.
‘‘FDA-യ്ക്ക് ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടെങ്കിലും, പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാകുന്നതിനനുസരിച്ച്, ഞങ്ങളുടെ സുരക്ഷാ വിലയിരുത്തലുകൾ ഞങ്ങൾ പുനഃപരിശോധിക്കും. പുതിയ വിവരങ്ങൾ സുരക്ഷാ ചോദ്യങ്ങൾ ഉന്നയിക്കുന്നിടത്ത്, അംഗീകൃത ഉപയോഗത്തിൽ നിന്ന് ഒരു ദോഷവും ഇല്ലെന്ന് ന്യായമായ ഉറപ്പുണ്ടെന്ന് എഫ്ഡിഎയ്ക്ക് ഇനി നിഗമനം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, എഫ്ഡിഎ ഭക്ഷ്യ അഡിറ്റീവ് അംഗീകാരങ്ങൾ അസാധുവാക്കിയേക്കാം,’’ ഒരു എഫ്ഡിഎ വക്താവ് പറഞ്ഞു. ഒരു നഗരത്തിൽ നിന്നുള്ള ഭക്ഷണങ്ങൾ മാത്രമാണ് പഠനത്തിനായെടുത്തത്. എങ്കിലും മിക്ക റെസ്റ്ററന്റ് ശൃംഖലകളുടെയും ഭക്ഷ്യനിർമാണ രീതി ഒരേരീതിയിൽ ആയതിനാൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും ഗവേഷകർ പറയുന്നു. പഠനത്തെ ഗൗരവമായി കാണുന്നുവെന്നും അവലോകനം ചെയ്യുമെന്നും പരിശോധിക്കുമെന്നും ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്. ഡി.എ) വ്യക്തമാക്കി.







Comments