അടൂർ ∙ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ച ശേഷം സ്വർണവും പണവും തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മാരൂർ കണ്ടത്തിൽപറമ്പിൽ ആർ.അജിത്ത് (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ജനുവരി രാത്രി 11ന് പെൺകുട്ടിയുടെ കിടപ്പുമുറിയിൽ അതിക്രമിച്ച് കടന്ന് പീഡിപ്പിച്ചെന്നാണ് കേസ്.
പീഡന ദൃശ്യം മൊബൈൽ ഫോണിൽ പകർത്തിയ ശേഷം ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് ഒരു പവന്റെ സ്വർണവും 4000 രൂപയും തട്ടിയെടുത്തതെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ഡിവൈഎസ്പി ആർ. ബിനു, ഇൻസ്പെക്ടർ ടി.ഡി.പ്രജീഷ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അജിത്തിനെ അറസ്റ്റ് ചെയ്തത്.






