
തിരുവനന്തപുരം: ജാതി രാഷ്ട്രീയത്തിലെ ഒരു ഉപകരണം തന്നെയാണെന്ന് ശശി തരൂര്‍. സമൂഹത്തില്‍ ജാതിബോധം വ്യാപിക്കുന്നതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ആണെന്നും പറഞ്ഞു. നിയമസഭയ്ക്ക് സമീപം നടന്ന പുസ്തകമേളയില്‍ രാഷ്ട്രീയത്തില്‍ ജാതി എങ്ങിനെ സ്വാധീനിക്കുന്നു എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു തരൂര്‍.
ജാതിയുടെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതെന്നും ഇത് ജനങ്ങള്‍ക്ക് നല്കുന്ന ഒരു സന്ദേശമാണെന്നും അത് അവരെ സ്വാധീനിക്കുമെന്നും പറഞ്ഞു. ഇത് കൊണ്ടു തന്നെയാണ് ചില പ്രത്യേക നിയമസഭാ മണ്ഡലങ്ങളില്‍ ചില പ്രത്യേക സമുദായത്തില്‍ നിന്നുള്ളവര്‍ സ്ഥാനാര്‍ത്ഥിയാകുന്നതിന് കാരണവും.
ഒരു പ്രത്യേക സമുദായത്തില്‍ പെട്ടവര്‍ കൂടുതലുള്ള പ്രദേശത്ത് ആ സമുദായത്തില്‍ നിന്നുള്ള ആളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ രാഷ്ട്രീയപാര്‍ട്ടിക്കാര്‍ ശ്രദ്ധിക്കാറുണ്ട്. ഇത് ആ സമുദായത്തെ തൃപ്തിപ്പെടുത്താന്‍ തന്നെയുള്ളതാണെന്നും ശശി തരൂര്‍ പറഞ്ഞു.
തന്റെ ഓഫീസിലെ സ്റ്റാഫുകളുടെ കാര്യത്തില്‍ വലിയ വിമര്‍ശനം നേരിടുന്ന ആളാണ് താന്‍. തന്റെ ഓഫീസില്‍ സ്റ്റാഫായി നായര്‍ സമുദായത്തില്‍ നിന്നുള്ളവര്‍ മാത്രമാണ് ഉള്ളതെന്നാണ് വിമര്‍ശനം. തന്റെ ഓഫീസില്‍ മറ്റുള്ള ജാതിക്കാരെയും സ്റ്റാഫായി വെയ്ക്കാന്‍ താന്‍ തയ്യാറാണ്. എന്നാല്‍ മേല്‍പ്പറഞ്ഞ കാരണം തങ്ങളുടെ ഓഫീസിലെ ജീവനക്കാരെ എടുക്കുന്നത് പോലും ബുദ്ധിമുട്ടാക്കി മാറ്റുന്നുണ്ടെന്ന് തരൂര്‍ തുറന്നു പറയുന്നു.
അടുത്തിടെ ശശിതരൂര്‍ വിവിധ മതനേതാക്കളേയും സാമുദായിക നേതാക്കളെയും ശശി തരൂര്‍ കണ്ടത് കോണ്‍ഗ്രസില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. ആദ്യം പാണക്കാട് കുടുംബത്തില്‍ സന്ദര്‍ശനം നടത്തിയ തരൂര്‍ പിന്നീട് ഐയുഎംഎല്‍ നേതാക്കളെയും കണ്ടിരുന്നു.
മന്നം ജയന്തിയ്ക്ക് ചങ്ങനാശ്ശേരിയില്‍ എന്‍എസ്എസിന്റെ പരിപാടിയില്‍ പങ്കെടുത്ത തരൂര്‍ കോട്ടയം ദേവലോകത്ത് പോയി ഓര്‍ത്തഡോക്സ് നേതാക്കളെയും കണ്ടു. ഇതൊന്നും പാര്‍ട്ടിയില്‍ പ്ലാന്‍ ചെ യ്ത് എടുത്ത കൂടിക്കാഴ്ചയല്ലായിരുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തരൂര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാനൊരുങ്ങുന്നു എന്ന പ്രസ്താവ്യം വലിയ വിവാദമായി






