
ഇടുക്കി : ന്യൂസിലന്റില്‍ പോകാന്‍ പണമില്ലാത്തതിന് കഞ്ചാവ് വില്‍പ്പന നടത്തി പണം കണ്ടെത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍. ചിന്നാര്‍ സ്വദേശി ജോച്ചനാണ് കഞ്ചാവ് കടത്തിന് കഴിഞ്ഞ ദിവസം പിടിയിലായത്. ചുരുളിസ്വാമി എന്നയാളുടെ പച്ചക്കറി കടയിലായരുന്നു കഞ്ചാവ് വില്‍പ്പന.
മദ്യപിക്കുകയോ പുകവലിക്കുകയോ ഒരുതരത്തിലുളള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാത്തയാളാണ് ജോച്ചന്. ന്യൂസിലാന്ഡിലേയക്കു പോകുന്നതിനുളള ഇയാളുടെ വിസാ നടപടികള്‍ തിങ്കാളാഴ്ച മുതല്‍ ആരംഭിക്കാനിരിക്കെയാണ് കഞ്ചാവുമായി പിടിയിലായത്.
ചുരുളിസ്വാമിയുടെ വണ്ടന്‍ മേട് പച്ചക്കറിക്കട കേന്ദ്രീകരിച്ചായിരുന്നു വില്‍പ്പന. ഈ കടയിലേക്ക് കഞ്ചാവ് എത്തിക്കുന്ന കാര്യറായിരുന്നു ജോച്ചന്. ന്യൂസിലാന്ഡിലേയക്ക് കുടിയേറാനുളള പണത്തിനു വേണ്ടിയായിരുന്നു ജോച്ചന് കഞ്ചാവ് കാര്യറായതെന്നാണ് പോലീസ് പറയുന്നത്.
ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് എപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ് മോനും, ജില്ലാ ഡാന്‍സാഫ് ടീം സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്.
വണ്ടൻമേട്ടിൽ സമീപത്തെ സ്കൂൾ, കോളേജ് വിദ്യാർഥികൾ ഉൾപ്പടെ നിരവധിപ്പേർ കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന പരാതി പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുടര്ന്ന്നാലര കിലോയോളം കഞ്ചാവ് പിടികൂടിയത്. ആവശ്യക്കാരെന്ന വ്യാജേനെ ആയിരുന്നു പോലീസ് എത്തിയത്.






