
ദില്ലി: കളിക്കിടയില്‍ ചെറിയ പരുക്കേറ്റതിനെ തുടര്‍ന്ന് ജര്‍മ്മന്‍ ശിശു സംരക്ഷണ വകുപ്പ് കസ്റ്റഡിയില്‍ വച്ചിരിക്കുന്ന കുഞ്ഞിനെ വിട്ടു കിട്ടണമെന്ന് മാതാപിതാക്കള്‍. മുംബൈയില്‍ താമസിക്കുന്ന കുടുംബമാണ് കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ തേടിയത്.
ഗുജറാത്ത് സ്വദേശികളായ ഭാവേഷ് ഷായുടെയും ധാര ഷായുടെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് മുറിവ് പറ്റിയതിന്റെ പേരില്‍ മാതാപിതാക്കളില്‍ നിന്ന് മാറ്റി ജര്‍മ്മന്‍ സര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്നത്. മകളെ പിരിയേണ്ടി വന്ന ഇവരുടെ അവസ്ഥ വേദനാജനകമാണ്. നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട് ജര്‍മ്മനിയിലേക്ക് കുടിയേറിയ ചെറുകുടുംബത്തില്‍ ജനിച്ച ആദ്യത്തെ കണ്മണിയാണ് അരിഹ.
2021 സെപ്തംബറിലായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ കുഞ്ഞിന് സ്വകാര്യ ഭാഗത്ത് മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സയും നല്കി. ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത് ചെക്കപ്പിന് ചെന്നപ്പോഴാണ് ഡോക്ടര്‍ ശിശുസംരക്ഷണ വകുപ്പിനെ വിളിച്ച് വരുത്തിയത്. പരിക്ക് സ്വകാര്യഭാഗത്തായതിനാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്നായി വാദം. കുഞ്ഞിന്റെ പിതൃത്വവും ചോദ്യം ചെയ്തു. പിന്നാലെ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞാണ്. അത് പോലും നിഷേധിച്ചു. പാല് ശേഖരിച്ച് കുപ്പിയിലാക്കി നല്‍കാമെന്ന് പറഞ്ഞിട്ടുപോലും സമ്മതിച്ചില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വവും തെളിയിച്ചു. സംശയം ആരോപിച്ച ഡോക്ടറും നിലപാട് തിരുത്തി. ഒടുവില്‍ കുഞ്ഞിനെ തിരികെ കിട്ടുമെന്നായപ്പോള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്കി കേസ് നീട്ടികാണ്ടുപോയി. മാസത്തില്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് കുഞ്ഞിനെ കാണാന്‍ അനുവാദം നല്‍കുന്നത്. ഓരോ വട്ടവും മകളെ കണ്ട് യാത്ര പറയുമ്പോഴും കുഞ്ഞ് കയ്യില്‍ പിടിച്ച് കരയുകയും കൂടെ കൊണ്ടു പോകാന്‍ പറയുകയും ചെയ്യുന്നു.
സംഭവങ്ങള്‍ക്കിടയില്‍ ഐടി കമ്പനിയിലെ ജോലി ഭാവേഷിന് നഷ്ടമായി. ഇന്ത്യന്‍ ഭാഷ അറിയാത്തതിനാല്‍ കുഞ്ഞിനെ നാട്ടിലേക്ക് വിടാന്‍ ആകില്ലെന്നാണ് ജര്‍മ്മന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ അതു പഠിപ്പിക്കാമെന്ന് പറഞ്ഞിട്ടും അനുവദിക്കുന്നില്ല. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നവരെ ദുരിതം തുടരാനാണ് സാധ്യത. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ പ്രധാന മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ ഉടനെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
ഗുജറാത്ത് സ്വദേശികളായ ഭാവേഷ് ഷായുടെയും ധാര ഷായുടെയും ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെയാണ് മുറിവ് പറ്റിയതിന്റെ പേരില്‍ മാതാപിതാക്കളില്‍ നിന്ന് മാറ്റി ജര്‍മ്മന്‍ സര്‍ക്കാര്‍ കൈവശം വച്ചിരിക്കുന്നത്. മകളെ പിരിയേണ്ടി വന്ന ഇവരുടെ അവസ്ഥ വേദനാജനകമാണ്. നല്ലൊരു കുടുംബ ജീവിതം സ്വപ്നം കണ്ട് ജര്‍മ്മനിയിലേക്ക് കുടിയേറിയ ചെറുകുടുംബത്തില്‍ ജനിച്ച ആദ്യത്തെ കണ്മണിയാണ് അരിഹ.
2021 സെപ്തംബറിലായിരുന്നു സംഭവം. കളിക്കുന്നതിനിടയില്‍ കുഞ്ഞിന് സ്വകാര്യ ഭാഗത്ത് മുറിവേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചു ചികിത്സയും നല്കി. ദിവസങ്ങള്‍ക്ക് ശേഷം രണ്ടാമത് ചെക്കപ്പിന് ചെന്നപ്പോഴാണ് ഡോക്ടര്‍ ശിശുസംരക്ഷണ വകുപ്പിനെ വിളിച്ച് വരുത്തിയത്. പരിക്ക് സ്വകാര്യഭാഗത്തായതിനാല്‍ ലൈംഗിക പീഡനം നടന്നിട്ടുണ്ടോ എന്ന് സംശയിക്കണമെന്നായി വാദം. കുഞ്ഞിന്റെ പിതൃത്വവും ചോദ്യം ചെയ്തു. പിന്നാലെ കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞാണ്. അത് പോലും നിഷേധിച്ചു. പാല് ശേഖരിച്ച് കുപ്പിയിലാക്കി നല്‍കാമെന്ന് പറഞ്ഞിട്ടുപോലും സമ്മതിച്ചില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഡിഎന്‍എ ടെസ്റ്റ് നടത്തി പിതൃത്വവും തെളിയിച്ചു. സംശയം ആരോപിച്ച ഡോക്ടറും നിലപാട് തിരുത്തി. ഒടുവില്‍ കുഞ്ഞിനെ തിരികെ കിട്ടുമെന്നായപ്പോള്‍ ജര്‍മ്മന്‍ സര്‍ക്കാര്‍ അപ്പീല്‍ നല്കി കേസ് നീട്ടികാണ്ടുപോയി. മാസത്തില്‍ ഏതാനും മിനിറ്റുകള്‍ മാത്രമാണ് കുഞ്ഞിനെ കാണാന്‍ അനുവാദം നല്‍കുന്നത്. ഓരോ വട്ടവും മകളെ കണ്ട് യാത്ര പറയുമ്പോഴും കുഞ്ഞ് കയ്യില്‍ പിടിച്ച് കരയുകയും കൂടെ കൊണ്ടു പോകാന്‍ പറയുകയും ചെയ്യുന്നു.
സംഭവങ്ങള്‍ക്കിടയില്‍ ഐടി കമ്പനിയിലെ ജോലി ഭാവേഷിന് നഷ്ടമായി. ഇന്ത്യന്‍ ഭാഷ അറിയാത്തതിനാല്‍ കുഞ്ഞിനെ നാട്ടിലേക്ക് വിടാന്‍ ആകില്ലെന്നാണ് ജര്‍മ്മന്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ അതു പഠിപ്പിക്കാമെന്ന് പറഞ്ഞിട്ടും അനുവദിക്കുന്നില്ല. സംഭവത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടുന്നവരെ ദുരിതം തുടരാനാണ് സാധ്യത. കുഞ്ഞിനെ വിട്ടുകിട്ടണമെന്ന ആവശ്യവുമായി മാതാപിതാക്കള്‍ പ്രധാന മന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും പരാതി നല്‍കിയിരുന്നു. കുഞ്ഞിനെ ഉടനെ തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് കുടുംബം.







Comments