
ദുരിതാശ്വാസ ഫണ്ട് മാറ്റിയതില്‍ ലോകായുക്തയുടെ മുഖ്യമന്ത്രിക്കെതിരായ കേസില്‍ വാദം പൂര്‍ത്തിയായി ഒരു വര്‍ഷമായിട്ടും വിധി പറയാത്ത നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ പരാതിക്കാരന്. ഇന്നലെ കേസില്‍ വാദം പൂര്‍ത്തിയായിട്ട് ഒരു വര്‍ഷം പിന്നിട്ടിരുന്നു. കേസിന്റെ നില കണക്കിലെടുത്ത് ലോകായുക്തയുടെ അധികാരം വെട്ടിക്കുറക്കുന്ന ബില്‍ നിയമസഭ പാസ്സാക്കിയെങ്കിലും ഗവര്‍ണര്‍ ഇതില്‍ ഒപ്പിട്ടിട്ടില്ല.
കേരളം ആകാംക്ഷയോടെ വിധി കാത്തിരിക്കുന്ന കേസാണിത്. കേസിന്റെ പേരില്‍ ലോകായുക്തയ്ക്കെതിരെ നിയമം വരെ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. മുഖ്യന്ത്രി പിണറായി വിജയനും കഴിഞ്ഞ മന്ത്രിസഭയിലെ 18 പേര്‍ക്കുമെതിരെയാണ് കേസ്. സുപ്രീം കോടതി വാദം പൂര്‍ത്തിയായ കേസുകളില്‍ ആറുമാസത്തിനുള്ളില്‍ വിധി പറയണമെന്ന് പരാമര്ശമുളളതിനെ തുടര്‍ന്നാണ് ലോകായുക്തക്കെതിരായി പരാതിക്കാരന് ആര്‍എസ് ശശികുമാറിന്റെ നീക്കം.
ലോകായുക്ത രജിസ്ട്രാര്‍ക്കെതിരായാണ് ഇദ്ദേഹം ഹൈക്കോടതിയെ സമീപിക്കുന്നത്. ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ഹാറൂണ്‍ അല്‍ റഷീദുമാണ് വിധി പറയേണ്ടത്. വാദത്തിനിടെ സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശനങ്ങള്‍ പലതും ലോകായുക്തയില്‍ നിന്നുണ്ടായി.
അന്തരിച്ച എംഎല്‍എ കെ.കെ.രാമചന്ദ്രന്റെ മകന് ജോലിക്ക് പുറമെ സ്വര്‍ണ്ണപണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പക്കുമായി എട്ടര ലക്ഷവും, അന്തരിച്ച എന്‍സിപി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസചെലവിന് 25 ലക്ഷവും ,കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനാപകടത്തില്‍പെട്ട് മരിച്ച സിവില്‍ പൊലീസ് ഓഫീസറുടെ ഭാര്യക്ക് 20 ലക്ഷവും ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചതിലായിരുന്നു പരാതി.
വിധി എതിരായാല്‍ ലോകായുക്തയുടെ പതിനാലാം വകുപ്പ് പ്രകാരം മുഖ്യമന്ത്രിക്ക് സ്ഥാനമൊഴിയേണ്ട സ്ഥിതിയാണ്. ഈ വകുപ്പ് പ്രകാരമായിരുന്നു നേരത്തെ കെടി ജലീലിന് മന്ത്രിസ്ഥാനം പോയത് . എന്നാല്‍ 14 ാം വകുപ്പ് ഭേദഗതി ചെയ്ത് സര്‍ക്കാര്‍ ബില്‍ കൊണ്ടുവന്നിരുന്നു മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭക്കും മന്ത്രിമാര്‍ക്കെതിരായ വിധി മുഖ്യമന്ത്രിക്കും പുനപരിശോധിക്കാന്‍ വ്യവസ്ഥയുള്ള ഈ ബില്‍ കഴിഞ്ഞ ഓഗസ്റ്റ് 30 നാണ് പാസ്സാക്കിയത്. പക്ഷേ ഗവര്‍ണര്‍ ഇതുവരെ വിവാദ ബില്ലില്‍ ഒപ്പിട്ടിട്ടില്ല.






