പ്രയാഗ്രാജ്: പോലീസ് കസ്റ്റഡിയില്‍ ഗുണ്ടകളുടെ വെടിയേറ്റു മരിച്ച കൊള്ളക്കാരന് അതിഖ് അഹമ്മദിന്റെയും സഹോദരന് അഷ്റഫിന്റെയും ക്രൂരതകള്‍ വിവരിച്ച് നാട്ടുകാര്‍. ഉത്തര്‍പ്രദേശില്‍ ന്യുനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ നിരവധി അതിക്രമങ്ങള്‍ നടത്തിയ ആളാണ് അതിഖ്. അയാളും മകന് അലിയും ചേര്‍ന്ന് തന്നെ മര്‍ദ്ദിക്കുകയും സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് പ്രയാഗ്രാജിലെ കസരി മകരി സ്വദേശി സീഷന്‍ പറയുന്നു.
2021 ഡിസംബറില്‍ അതിഖും അമന് അലിയും ചേര്‍ന്ന് തന്റെ നേരെ ബോംബെറിയുകയും വെടിവയ്്ക്കുകയും ചെയ്തു. തന്റെ ഭൂമി ബലമായി പിടിച്ചെടുക്കുയായിരുന്നു ലക്ഷ്യം. അതിഖും മക്കളും മറ്റ് ഗുണ്ടകളും ചേര്‍ന്ന തന്നെ മര്‍ദ്ദിച്ചുവെന്നും അദ്ദേഹം സിഎന്‍എന്‍- ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
ഒരു മദ്രസ്സയില്‍ നിന്ന് രണ്ട് കൊച്ചു പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി തോക്കിന്മുനയില് നിര്‍ത്തി അവരെ രാത്രി മുഴുവന്‍ പല തവണ ബലാത്സംഗം ചെയ്ത ആളാണ് അഷ്റഫ്. സംഭവത്തില്‍ അയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ മദ്രസ്സയുടെ ഗേറ്റിനു മുന്പില് കുട്ടികളെ വലിച്ചെറിഞ്ഞ ശേഷം അയാള്‍ കടന്നുകളയുകയായിരുന്നു.
മുനിസിപ്പല്‍ കോര്പറേഷന് കൗണ്‍സിലറായ അഷ്ഫഖിനെ വധിച്ച കേസില്‍ അതിഖ് പ്രതിയാണ്. മറ്റൊരു കൗണ്‍സിലര്‍ നാസ്സനു നേര്‍ക്ക് നിറയൊഴിച്ചു. ഒരിക്കന്‍ അതിഖിന്റെ ഗുണ്ടാസംഘവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ആളാണ് നാസ്സന്. 2001ല്‍ ഇവര്‍ തമ്മിലുണ്ടായ ഭിന്നതയെ തുടര്‍ന്നാണ് വധം. ചക്യയില് നാസ്സന്റെ വെടിയുണ്ട നിറഞ്ഞ ശരീരം അതിഖ് കൊണ്ടുപോയി തള്ളുകയായിരുന്നു.
അതിഖിന്റെ സഹോദരി ഭര്‍ത്താവ് ഇമ്രാന് സായിയുടെ ഇളയ സഹോദരനെ വധിച്ചതും അതിഖ് ആയിരുന്നു. സീഷന്റെ സ്വത്ത് തട്ടിയെടുക്കാന്‍ അയാളുടെ വീട് െജസിബി ഉപയോഗിച്ച് തകര്‍ന്നു. അയാളെ തട്ടിക്കൊണ്ടുപോയി അഞ്ച് കോടി രൂപ മോചനദ്രവ്യഗ ആവശ്യപ്പെട്ടു.
കൊലപാതകങ്ങള്‍, കൊലപാതക ശ്രമങ്ങള്‍, തട്ടിക്കൊണ്ടുപോകല്‍, വഞ്ചന, ഭീഷണിപ്പെടുത്തല്‍, ഭൂമി തട്ടിയെടുക്കല്‍ തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങള്‍ അതിഖും അഷ്റഫും ചേര്‍ന്ന് നടത്തി. ഇവരുടെ അതിക്രമങ്ങള്‍ നേരിട്ടത് മുഴുവന്‍ ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ആയിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
ഒരു കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട അതിഖിനെയും അഷ്റഫിനെയും വൈദ്യപരിശോധനയ്ക്കായി പ്രയാഗ്രാജിലെ ആശുപത്രിയില്‍ കൊണ്ടുവന്നപ്പോഴാണ് മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേന പോലീസിനെ പിന്തുടര്ന്നെത്തിയ മൂന്നംഗ സംഘം വെടിവച്ച് കൊലപ്പെടുത്തിയത്.






