
മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018. കേരളജനത നേരിട്ട വന്‍ പ്രളയത്തിന്റെ കഥ പറയുന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്, ആസിഫ് അലി, ടൊവിനോ തോമസ്, നരേന് എന്നിങ്ങനെ യുവതാരനിരയുടെ ഒരു ലിസ്റ്റ് തന്നെയുണ്ട്. ഇപ്പോഴിതാ സിനിമയിലെ ഷൂട്ടിംഗിനെക്കുറിച്ച് പറയുകയാണ് ആസിഫ് അലി. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ആസിഫ് ഇക്കാര്യം തുറന്നു പറയുന്നത്. സൂര്യാസ്തമയത്തിന് വെള്ളത്തിലേക്ക് ഇറങ്ങി ഷൂട്ട് തുടങ്ങിയാല്‍ പിറ്റേന്ന് രാവിലെ വരെ ഷൂട്ട് ഉണ്ടാകുമെന്നും ഇതിനിടയില്‍ ഒരുപാട് സമയം വെള്ളത്തില്‍ നില്ക്കുമ്പോള് കാല്‍പ്പാദമൊക്കെ വിണ്ടുകീറിയെന്നുമൊക്കെ ആസിഫ് പറയുന്നുണ്ട്. ‘‘കാലിന്റെ അടി മുഴുവന്‍ ഡ്രൈ ആയി പൊട്ടാന്‍ തുടങ്ങും, സ്കിന്നില്‍ മുഴുവന്‍ അലര്‍ജി വരും. ഞാന്‍ ഷോട്ട് എടുത്തു നില്ക്കുമ്പോള് എന്റെ പിറകില്‍ കൂടി ഒരു പാമ്പ് ഇഴഞ്ഞ് വെള്ളത്തിലേക്ക് പോയിട്ടുണ്ട്. ഞാനിങ്ങനെ നില്‍ക്കുകയാണ്. എന്റെ എതിര്‍വശത്തുള്ളവര്‍ എന്നെ നോക്കി സ്തംഭിച്ചു നില്‍ക്കുകയാണ്. എന്നോടവരത് പറഞ്ഞില്ല. ഇങ്ങനെ ഒരുപാട് എക്സ്പീരിയന്സുകള് ഈ സിനിമ തന്നിട്ടുണ്ട്...’’ആസിഫ് പറയുന്നു. ‘ഷൂട്ടിന് ലാൽ സാർ ഇടുന്ന ഒരു എഫർട്ടുണ്ട്. മുഴവൻ സമയവും മഴയത്ത് എന്റെയും നരേനിന്റെയും ഒപ്പം പന പോലെ പുള്ളി നിൽക്കും.’ എന്ന് താരം പറയുന്നു.






