
കൊച്ചി: മുഖ്യമന്ത്രിയുടെയും പ്രധാനമന്ത്രിയുടെയും ഓഫീസുകളില്‍ വരെ ബന്ധം സ്ഥാപിക്കാന്‍ മോന്സണ് മാവുങ്കല്‍ ശ്രമിച്ചിരുന്നെന്നു മോന്‍സന്റെ മുന്‍ ഡ്രൈവര്‍ അജിത്ത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വാധീനമുറപ്പിക്കാന്‍ കഴിയും മുമ്പേ മോന്സണ് അറസ്റ്റിലായെന്നും അജിത്ത് ഒരു ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
സുധാകരന് മോന്‍സണില്‍നിന്നു പണം കൈപ്പറ്റുന്നതു കണ്ടെന്ന് മാസങ്ങള്‍ക്കു മുമ്പേ ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍, അന്നത്തെ അന്വേഷണസംഘം ഗൗരവത്തിലെടുത്തില്ലെന്നും അജിത്ത് ആരോപിച്ചു. അതിനിടെ, അജിത്തിന്റെയും മോന്‍സന്റെ മറ്റ് ജീവനക്കാരായിരുന്ന ജോഷിയുടെയൂം ജയ്സന്റെയും മൊഴികള്‍ ഇ.ഡിയും രേഖപ്പെടുത്തി.
കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു ബന്ധമുണ്ടെന്നു കഴിഞ്ഞദിവസം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ മോന്സണ് പ്രതികരിച്ചിരുന്നു. എല്ലാക്കാര്യങ്ങളും ഇ.ഡിക്കറിയാമെന്നും മോന്സണ് പറഞ്ഞു. അന്വേഷണം വഴിതെറ്റിക്കാനാണു മുഖ്യമന്ത്രിയുടെ ഓഫീസിനെ മോന്സണ് പരാമര്‍ശിച്ചതെന്നും വിലയിരുത്തലുകളുണ്ട്.
മോന്സണ് ചലച്ചിത്രരംഗത്തുള്ളയാള്ക്ക് 50 ലക്ഷവും ഡി.ഐ.ജി. എസ്. സുരേന്ദ്രനും 15 ലക്ഷവും നല്കുന്നതു കണ്ടിട്ടുണ്ടെന്നും അജിത്ത് പറഞ്ഞു. പരാതിക്കാരനായ അനൂപില്‍നിന്ന് 25 ലക്ഷമാണു മോന്സണ് വാങ്ങിയതെന്നു സുധാകരന് അറിയില്ലായിരുന്നെന്നും അജിത് പറഞ്ഞു. ഡ്രൈവറുടെയും ജീവനക്കാരുടെയും മൊഴികള്‍ വ്യാജമാണെന്നു മോന്‍സന്റെ അഭിഭാഷകനും മാധ്യമങ്ങളോട് പറഞ്ഞു.






