
അറ്റ്ലാന്റിക് സമുദ്രത്തില്‍ മുങ്ങിയ ടൈറ്റാനിക് കപ്പല്‍ കാണാന്‍ അന്തര്‍വാഹിനിയില്‍ സഞ്ചരിക്കെ അപകടത്തില്‍പ്പെട്ട എബിസി സയന്‍സ് മുന്‍ എഡിറ്റര്‍ മൈക്കല്‍ ഗില്ലന്റെ അനുഭവം.
സമുദ്രോപരിതലത്തില്‍നിന്നു 12,500 താഴ്ചയിലെത്തി ടൈറ്റാനിക് കപ്പല്‍ സന്ദര്‍ശിക്കുന്ന ആദ്യ ടിവി ലേഖകന്‍ എന്ന സ്ഥാനമാണ് എന്നെ കാത്തിരിക്കുന്നത്. ഏറെ പ്രതിക്ഷയോടെയാണു ഞാന്‍ മിര്‍ 1 അന്തര്വാഹിനിയിലേക്കു കയറിയത്. വര്‍ഷം 2000. 1987 ലാണു മിര്‍ 1 നിര്‍മിച്ചത്. ഒട്ടേറെ യാത്രകള്‍ നടത്തി. സുരക്ഷയുടെ കാര്യത്തില്‍ ആര്‍ക്കും ആശങ്കയില്ല. അതിനാല്‍ സമുദ്രത്തിനടിയിലേക്കുള്ള യാത്രയില്‍ ആവേശം മാത്രമായിരുന്നു മനസില്‍.
െടെറ്റാനിക്കിനരികിലേക്ക് അന്തര്വാഹാനി നീങ്ങിയപ്പോള്‍ മനസില്‍ അഭിമാനം നിറഞ്ഞു. പെട്ടെന്ന് അന്തര്‍വാഹിനിയില്‍ കുലുക്കം അനുഭവപ്പെട്ടു. പിന്നാലെ ആശങ്കനിറഞ്ഞ വാക്കുകളും...''നമ്മള് കുടുങ്ങി?'' അതിവേഗമുള്ള ജലപ്രവാഹത്തില്‍ ഞങ്ങളുടെ അന്തര്‍വാഹിനി കുടുങ്ങിപ്പോയെന്ന് എനിക്ക് മനസിലായത് പിന്നീടാണ്. ഒരു സെക്കന്‍ഡിന് ശേഷം മിര്‍ 1 ടൈറ്റാനിക്കിന്റെ പ്രൊപ്പല്ലറില്‍ ഇടിച്ചുകയറി.
(പ്രൊപ്പല്ലറിന് 21 ടണ്ണാണു ഭാരം). വെള്ളത്തിനടിയിലെ അതിവേഗ പ്രവാഹമാണ് അന്തര്‍വാഹിനിയുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണം. കൂട്ടിയിടിയുടെ ആഘാതം എനിക്കനുഭവപ്പെട്ടു. തുരുമ്പിച്ച അവശിഷ്ടങ്ങള്‍ ഞങ്ങളുടെ അന്തര്‍വാഹിനിയിലേക്ക് വീണു, പോര്ട്ട്ഹോളിലൂടെയുള്ള എന്റെ കാഴ്ച മറഞ്ഞു''. അന്തര്‍വാഹിനി പിന്നോട്ടെടുക്കാനായിരുന്നു ജീവനക്കാരുടെ ശ്രമം. എന്തിന്റയോ അവശിഷ്ടങ്ങള്‍ വെള്ളത്തിലൂടെ പൊങ്ങിപ്പോകുന്നതായി കണ്ടു.
30 മിനിറ്റ് കടന്നുപോയി. അന്തര്‍വാഹിനി മുന്നോട്ടും പിന്നോട്ടും പിന്നോട്ടും ചലിപ്പിച്ച് പ്രൊപ്പല്ലര്‍ കുരുക്കില്‍നിന്നു മോചിപ്പിക്കാനായിരുന്നു ശ്രമം. ഒടുവില്‍ രക്ഷയില്ലെന്നു മനസു പറഞ്ഞു തുടങ്ങി. അന്തര്‍വാഹിനി എന്‍ജിന്റെ ഇരമ്പല്‍ മാത്രം കേള്‍ക്കാം. പെട്ടെന്ന് എല്ലാം നിശബ്ദമായി. ഞങ്ങള്‍ മുകളിലേക്ക് ഉയരാന്‍ തുടങ്ങി! അതേ, പ്രൊപ്പല്ലറില്നിന്നു മിര്‍ 1 മോചിക്കപ്പെട്ടിരിക്കുന്നു. പക്ഷേ, എങ്ങനെയാണ് ആ അത്ഭുതം സംഭവിച്ചതെന്ന് ഇപ്പോഴും പൂര്‍ണമായി മനസിലാക്കിയിട്ടില്ല. - അദ്ദേഹം കുറിച്ചു.
െടെറ്റന്‍ അന്തര്വാഹിനിയിലുള്ളവര്ക്ക് പരസഹായമില്ലാതെ രക്ഷപ്പെടുക അസാധ്യമാണെന്ന് അവയിലൊന്നില്‍ സഞ്ചരിച്ചിട്ടുള്ള സി.ബി.എസ്. ലേഖകന്‍ ഡേവിഡ് പോഗ് പറഞ്ഞു. അന്തര്‍വാഹിനിയില്‍ ജി.പി.എസ്. സൗകര്യമില്ല. പ്രത്യേക ക്യാപ്സ്യൂളിനുള്ളിലാണു യാത്രക്കാരെ കയറ്റുന്നത്. സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി പുറത്തുനിന്നു 17 ബോള്‍ട്ടുകള്‍ ഉപയോഗിച്ച് ക്യാപ്സ്യൂള്‍ സീല്‍ ചെയ്യും. ഒരു ബാഹ്യ സംഘത്തിനു മാത്രമേ ഇതു നീക്കം ചെയ്യാന്‍ കഴിയൂ. െടെറ്റാനിക്കിന്റെ അവശിഷ്ടങ്ങളില്‍ അന്തര്‍വാഹിനി കുടുങ്ങുകയോ അതില്‍ ചോര്‍ച്ച ഉണ്ടാകുകയോ ചെയ്താല്‍ രക്ഷാപ്രവര്‍ത്തനം താളം തെറ്റും. - അദ്ദേഹം പറഞ്ഞു.
അന്തര്‍വാഹിനിക്കായുള്ള തെരച്ചിലില്‍ തനിക്ക് ശുഭാപ്തി വിശ്വാസം കുറവാണെന്നു കഴിഞ്ഞ വര്‍ഷം െടെറ്റാനിക് സന്ദര്‍ശിച്ച എഴുത്തുകാരന് െമെക്ക് റീസ് പറഞ്ഞു. ''അതിന്റെ പ്രവര്‍ത്തനം അറിയാവുന്നതിനാല്‍ ഞാന്‍ ശുഭാപ്തിവിശ്വാസിയല്ല. സമുദ്രം എത്ര വിശാലമാണെന്നും കപ്പല്എത്ര ചെറുതാണെന്നും എനിക്കറിയാം''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സമുദ്രത്തിനടിയില്‍ അന്വേഷിക്കുകയെന്ന ആശയം നല്ലതാണ്. പക്ഷേ, എങ്ങനെ മുങ്ങിക്കപ്പലിന് അടുത്തെത്തും. അത് തിരികെ കൊണ്ടുവരിക വളരെ പ്രയാസമേറിയ കാര്യമാണ്. എന്നാല്‍, അന്തര്‍വാഹിനി സമുദ്രോപരിതലത്തിലോ അതിനടുത്തോ ആണെങ്കില്‍ പ്രതീക്ഷയ്ക്കു വകയുണ്ട്. പക്ഷേ, െടെറ്റാനിക്കിനു സമീപത്തുവച്ചാണ് അപകടമുണ്ടായതെന്ന റിപ്പോര്‍ട്ടുകളാണു ലഭിക്കുന്നത്. - അദ്ദേഹം പറഞ്ഞു.
22 അടി നീളമുള്ള കുഴല്‍, സീറ്റുകളില്ല
കടലിന്റെ അടിത്തട്ടില്‍ അടിത്തട്ടില്‍ കുടുങ്ങിയവരെ കാത്തിരിക്കുന്നത് വലിയ പ്രതിസന്ധി. 96 മണിക്കൂര്‍ സമയത്തേക്കുള്ള ഓക്സിജന്‍ മാത്രമേ െടെറ്റന്‍ അന്തര്‍വാഹിനിയിലുള്ളൂ. 22 അടിയാണു െടെറ്റന്റെ നീളം. ഉള്‍ഭാഗം കുഴലുപോലെയാണു കാണപ്പെടുക. 9.5 അടിയാണു വീതി. സീറ്റുകളില്ല. ഒരു ടോയ്ലറ്റ് മാത്രമാണുള്ളത്. ഒരു ജനാലയുണ്ട്. അതിലൂടെയാണു പുറംകാഴ്ച.
അന്തര്‍വാഹിനിയുടെ പ്രവര്‍ത്തനം നിലച്ചാല്‍ യാത്രക്കാര്‍ കൊടുംതണുപ്പിനെ നേരിടേണ്ടിവരും. പുറംലോകവുമായി യാതൊരു ആശയവിനിമയവും െടെറ്റനില്ല. അതിനാല്‍ അതിന്റെ സ്ഥാനം കണ്ടെത്തുക ശ്രമകരമാണ്. അന്തര്‍വാഹിനിക്ക് വാതിലുകളില്ല. പകരം 17 ബോള്‍ട്ടുകള്‍ ഉപയോഗിച്ചു വെള്ളംകടക്കാത്ത രീതിയില്‍ യാത്രക്കാരുടെ ക്യാപ്സ്യൂള്‍ അടയ്ക്കുകയാണു ചെയ്യുക.
ഒരിക്കലും അപകടത്തില്‍പ്പെടാത്ത കപ്പല്‍ എന്നായിരുന്നു െടെറ്റാനിക്കിനെക്കുറിച്ചുള്ള വിശേഷണം. െടെറ്റനെക്കുറിച്ചും ഉടമകളായ ഓഷന്‍ഗേറ്റ് സമാന അവകാശവാദമാണ് നടത്തിയത്. സമുദ്രനിരപ്പില്‍നിന്ന് അടിത്തട്ടിലെത്താന്‍ രണ്ടു മണിക്കൂറാണു വേണ്ടിവരിക. പിന്നീട് നിരവധി മണിക്കൂറുകള്‍ െടെറ്റാനിക്കിനെ ചുറ്റിക്കാണാം. സാധാരണ 10 മണിക്കൂര്‍ യാത്രയാണു നടത്തുക.






