
സെന്റ് ജോണ്‍സ്: അറ്റ്ലാന്റിക്കിന്റെ ആഴങ്ങളില്‍ കാണാമറയത്തായ െടെറ്റന്‍ അന്തര്‍വാഹിനിക്കായുള്ള തെരച്ചില്‍ ഊര്‍ജിതമായി പുരോഗമിക്കുമ്പോഴും യാത്രികരെ ജീവനോടെ പുറത്തെത്തിക്കാമെന്ന പ്രതീക്ഷയ്ക്കു മങ്ങല്‍. അന്തര്‍വാഹിനിയിലെ ഓക്സിജന്‍ ഇന്നലെ ഇന്ത്യന്‍ സമയം ഏഴരയോടെ തീര്ന്നിരിക്കാമെന്ന അനുമാനമാണു നിഗമനത്തിന് ആധാരം.
രക്ഷാദൗത്യത്തില്‍ പ്രാര്‍ഥനാനിര്‍ഭരമായി പ്രതീക്ഷയര്‍പ്പിച്ച് ലോകമൊന്നടങ്കം കാത്തിരിക്കുമ്പോഴും അദ്ഭുതം സംഭവിച്ചാല്‍ മാത്രമേ അഞ്ചു യാത്രികരുടെയും ജീവനോടെയുള്ള മടക്കം സാധ്യമാകൂവെന്ന യാഥാര്‍ഥ്യമാണു മുന്നിലുള്ളതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. റൊബോട്ടിക് വാഹനങ്ങളിലാണ് അവസാന പ്രതീക്ഷ.
കാനഡയുടെ റിമോട്ട് ഓപ്പറേറ്റഡ് വെഹിക്കിള്‍(ആര്.ഒ.വി) ഹൊെറെസണ് ആര്‍ടിക് സമുദ്രത്തിന്റെ അടിത്തട്ടിലെത്തിയിട്ടുണ്ട്. 20,000 അടി ആഴത്തില്‍ വരെ രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിവുള്ള ഫ്രാന്‍സിന്റെ വിക്ടര്‍ 6000 എന്ന ആര്.ഒ.വിയും െടെറ്റാനിക്കിന്റെ അടുത്തേക്കു തിരിച്ചിട്ടുണ്ട്.
യു.എസിന്റെ ജൂലിയറ്റെന്ന മറ്റൊരു ആര്.ഒ.വിയും െവെകാതെ ദൗത്യത്തില്‍ പങ്കാളിയാകും. ഒപ്പം വിക്ടറിനോളം തെരച്ചില്‍ ശേഷിയുള്ള ജൂലിയറ്റിനു െടെറ്റാനിക് അവശിഷ്ടങ്ങള്‍ക്കു സമീപം 200 മണിക്കൂര്‍ പര്യവേക്ഷണം നടത്തിയ പാരമ്പര്യവുണ്ട്. വിവിധ സന്നാഹങ്ങളുപയോഗിച്ച് െടെറ്റനുമായുള്ള ബന്ധം മുറിഞ്ഞതെന്നു കരുതുന്ന സമുദ്രത്തിലെ 10,000 ചതുരശ്രെമെല്‍ മേഖലയിലാണ് ദൗത്യം പുരോഗമിക്കുന്നത്.
അതിനിടെ, തെരച്ചില്‍ മേഖലയില്‍ െടെറ്റാനിക്കിനു സമീപം അവശിഷ്ടക്കൂമ്പാരം കണ്ടെത്തിയതായി അമേരിക്കന്‍ തീരരക്ഷാസേന അറിയിച്ചു. കനേഡിയന്‍ റിമോട്ട് ഓപ്പറേറ്റീവ് വെഹിക്കിളാ (ആര്.ഒ.വി)യാണ് അടിത്തട്ടില്‍ സമുദ്രയാനത്തിന്റേതെന്നു കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയത്. വിദഗ്ധരടങ്ങുന്ന സംഘം ഇതിന്റെ വിശകലനം നടത്തിവരികയാണെന്നും യു.എസ്. കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു.






