
ന്യൂയോര്‍ക്ക്: തോക്കുമായി ബന്ധപ്പെട്ട കൂട്ടക്കുരുതികള്‍ പതിവാകുന്നതിനിടയില്‍ ആഗസ്റ്റില്‍ മാത്രം അമേരിക്കയില്‍ വില്‍പ്പന നടത്തിയത് 1.2 ദശലക്ഷം തോക്കുകളെന്ന് റിപ്പോര്‍ട്ട്. അമേരിക്കയില്‍ 40 കാരന് 18 പേരെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തോക്കുമായി ബന്ധപ്പെട്ട നിയമങ്ങള്‍ വന്‍ ചര്‍ച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കെയാണ് കണക്കുകള്‍ പുറത്തുവന്നത്.
അമേരിക്കയില്‍ തോക്കു വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏറ്റവും മുന്നില്‍ നില്ക്കുന്ന സ്റ്റേറ്റുകള്‍ ടെക്സസ് (99,915), ഫ്ളോറിഡ (95,269), പെന്‍സില്‍വാനിയ (65,809), കാലിഫോര്‍ണിയ (60,196), ടെന്നീസ് (47,300) എന്നിവയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യ തോക്കുകള്‍ ഉള്ളത് യുഎസിലാണ്. എളുപ്പത്തിലുള്ള ലഭ്യതയും അയഞ്ഞ പശ്ചാത്തല പരിശോധനകളും ശക്തമായ തോക്ക് ലോബിയും തോക്ക് അക്രമത്തിന്റെ പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നു ഈ വര്‍ഷം ഒമ്പത് മാസത്തിനിടയില്‍ തോക്കുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന അക്രമം 565 ആണ്.
തോക്കു കൊണ്ടുള്ള അക്രമം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2021 ന്റെ റെക്കോഡ് 2023 മറികടക്കുമെന്നാണ് കരുതുന്നത്. ഗണ്‍ വയലന്‍സ് ആര്‍കൈവുകള്‍ നല്കുന്ന കണക്കുകള്‍ പ്രകാരം 689 ആയിരുന്നു 2021 ലെ കണക്ക്. 2018 മുതല്‍ അമേരിക്കയില്‍ തോക്കുകൊണ്ടുള്ള അക്രമസംഭവങ്ങള്‍ കൂടി വരുന്നതായി കാണാം. 2018 ല്‍ 355 കൂട്ട വെടിവെയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2019 ല്‍ 414 സംഭവങ്ങളാണ് ഉണ്ടായത്. 2020 ല്‍ 610 മാസ് ഷൂട്ടിംഗുകളും 2021ല്‍ 689 2022 645 എന്നതുമായിരുന്നു തോക്കുകൊണ്ടുള്ള അക്രമങ്ങള്‍.
2023 ഒക്ടോബര്‍ 2 വരെ 14,401 പേര് വെടിയേറ്റ് മരണപ്പെട്ടതായും 28,348 പേര് തോക്കിനാല്‍ പരിക്കേറ്റതായും ഗണ്‍ വയലന്‍സ് ആര്‍ക്കൈവ്സ് ഡേറ്റ പറയുന്നു. ഇതോടെ അമേരിക്കയില്‍ തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൊണ്ടുവരാനുള്ള മുറവിളികള്‍ ശക്തമായിട്ടുണ്ട്. ലോകത്ത് തന്നെ സ്വകാര്യ തോക്കുകള്‍ കൈവശമുള്ള ജനങ്ങളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നതും അമേരിക്കയാണ്. തൊട്ടുപിന്നിലായി യെമനും സെര്‍ബിയയും കാനഡയുമുണ്ട്. എന്നാല്‍ ഇവരെല്ലാം അമേരിക്കയുടെ പകുതിയേ വരൂ.
ഇതെല്ലാം അമേരിക്കയില്‍ തോക്കു കൊണ്ടുള്ള അക്രമത്തിന് കാരണമായി മാറിയിട്ടുണ്ട്. ജനുവരിയില്‍ കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കിലാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയതും മാരകവുമായ വെടിവെപ്പുണ്ടായത്. മോണ്ടെറി പാര്‍ക്കിലെ സ്റ്റാര്‍ ബോള്‍റൂം ഡാന്‍സ് സ്റ്റുഡിയോയില്‍ ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ 72 വയസ്സുള്ള ഹുയു കാന്‍ ട്രാന് നടത്തിയ വെടിവെപ്പില്‍ 12 പേര് മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാഴെ പിന്നീട് സ്വന്തം വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മോണ്ടെറി പാര്‍ക്ക് ദുരന്തത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, കാലിഫോര്‍ണിയ മറ്റൊരു കൂട്ട വെടിവയ്പ്പിന് സാക്ഷ്യം വഹിച്ചു, ജനുവരി 23 ന് ഹാഫ് മൂണ്‍ ബേയില്‍ 67 കാരന് നാല് പേരെ കൊല്ലുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ച്ചില്‍, ഒരു ചെറിയ ക്രിസ്ത്യന്‍ എലിമെന്ററി സ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ 28 കാരന് മൂന്ന് കുട്ടികളെയും മൂന്ന് മുതിര്‍ന്നവരെയും കൊലപ്പെടുത്തി. ഇവിടുത്തെ ഒരു മുന്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊലപാതകി. അടുത്ത മാസം, 25 കാരനായ ബാങ്ക് ജീവനക്കാരനായ കോണര്‍ സ്റ്റര്ജന്, തന്റെ ജോലിസ്ഥലത്ത് റൈഫിളുമായി വെടിയുതിര്‍ക്കുകയും അഞ്ച് പേര് കൊല്ലപ്പെടുകയും ചെയ്തു.
മെയ് 6 ന്, 33 കാരനായ ഒരാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ടെക്സസിലെ ഡാളസില്‍ ഒരു മാളിന് പുറത്ത് ആളുകളെ വെടിവെച്ച് കൊന്നപ്പോള്‍ അമേരിക്ക വീണ്ടും ഞെട്ടിപ്പോയി. തോക്കുധാരി തന്റെ വെളുത്ത മേധാവിത്വത്തെയും സ്ത്രീവിരുദ്ധ വീക്ഷണങ്ങളെയും കുറിച്ച് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. പോലീസ് ഇയാളെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. ജൂലൈയില്‍ ഫിലാഡല്‍ഫിയ, ലൂസിയാന, ജോര്‍ജിയ എന്നിവിടങ്ങളില്‍ അമേരിക്ക മൂന്ന് ഭയാനകമായ വെടിവെപ്പ് സംഭവങ്ങള്‍ കണ്ടു. ഓരോന്നും ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു. മെയ്നിലെ ലെവിസ്റ്റണിലെ ഒരു റെസ്റ്റോറന്റിലും ബൗളിംഗ് ആലിയിലുമായി 18 പേര് കൊല്ലപ്പെട്ട വെടിവെയ്പ്പാണ് ഇക്കാര്യത്തില്‍ ഏറ്റവും പുതിയത്.
അമേരിക്കയില്‍ തോക്കു വില്‍പ്പനയുമായി ബന്ധപ്പെട്ട് ഏറ്റവും മുന്നില്‍ നില്ക്കുന്ന സ്റ്റേറ്റുകള്‍ ടെക്സസ് (99,915), ഫ്ളോറിഡ (95,269), പെന്‍സില്‍വാനിയ (65,809), കാലിഫോര്‍ണിയ (60,196), ടെന്നീസ് (47,300) എന്നിവയാണ്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്വകാര്യ തോക്കുകള്‍ ഉള്ളത് യുഎസിലാണ്. എളുപ്പത്തിലുള്ള ലഭ്യതയും അയഞ്ഞ പശ്ചാത്തല പരിശോധനകളും ശക്തമായ തോക്ക് ലോബിയും തോക്ക് അക്രമത്തിന്റെ പകര്‍ച്ചവ്യാധിക്ക് കാരണമാകുന്നു ഈ വര്‍ഷം ഒമ്പത് മാസത്തിനിടയില്‍ തോക്കുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന അക്രമം 565 ആണ്.
തോക്കു കൊണ്ടുള്ള അക്രമം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 2021 ന്റെ റെക്കോഡ് 2023 മറികടക്കുമെന്നാണ് കരുതുന്നത്. ഗണ്‍ വയലന്‍സ് ആര്‍കൈവുകള്‍ നല്കുന്ന കണക്കുകള്‍ പ്രകാരം 689 ആയിരുന്നു 2021 ലെ കണക്ക്. 2018 മുതല്‍ അമേരിക്കയില്‍ തോക്കുകൊണ്ടുള്ള അക്രമസംഭവങ്ങള്‍ കൂടി വരുന്നതായി കാണാം. 2018 ല്‍ 355 കൂട്ട വെടിവെയ്പ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2019 ല്‍ 414 സംഭവങ്ങളാണ് ഉണ്ടായത്. 2020 ല്‍ 610 മാസ് ഷൂട്ടിംഗുകളും 2021ല്‍ 689 2022 645 എന്നതുമായിരുന്നു തോക്കുകൊണ്ടുള്ള അക്രമങ്ങള്‍.
2023 ഒക്ടോബര്‍ 2 വരെ 14,401 പേര് വെടിയേറ്റ് മരണപ്പെട്ടതായും 28,348 പേര് തോക്കിനാല്‍ പരിക്കേറ്റതായും ഗണ്‍ വയലന്‍സ് ആര്‍ക്കൈവ്സ് ഡേറ്റ പറയുന്നു. ഇതോടെ അമേരിക്കയില്‍ തോക്ക് നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കൊണ്ടുവരാനുള്ള മുറവിളികള്‍ ശക്തമായിട്ടുണ്ട്. ലോകത്ത് തന്നെ സ്വകാര്യ തോക്കുകള്‍ കൈവശമുള്ള ജനങ്ങളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്നതും അമേരിക്കയാണ്. തൊട്ടുപിന്നിലായി യെമനും സെര്‍ബിയയും കാനഡയുമുണ്ട്. എന്നാല്‍ ഇവരെല്ലാം അമേരിക്കയുടെ പകുതിയേ വരൂ.
ഇതെല്ലാം അമേരിക്കയില്‍ തോക്കു കൊണ്ടുള്ള അക്രമത്തിന് കാരണമായി മാറിയിട്ടുണ്ട്. ജനുവരിയില്‍ കാലിഫോര്‍ണിയയിലെ മോണ്ടെറി പാര്‍ക്കിലാണ് ഈ വര്‍ഷത്തെ ഏറ്റവും വലിയതും മാരകവുമായ വെടിവെപ്പുണ്ടായത്. മോണ്ടെറി പാര്‍ക്കിലെ സ്റ്റാര്‍ ബോള്‍റൂം ഡാന്‍സ് സ്റ്റുഡിയോയില്‍ ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ 72 വയസ്സുള്ള ഹുയു കാന്‍ ട്രാന് നടത്തിയ വെടിവെപ്പില്‍ 12 പേര് മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇയാഴെ പിന്നീട് സ്വന്തം വാഹനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
മോണ്ടെറി പാര്‍ക്ക് ദുരന്തത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷം, കാലിഫോര്‍ണിയ മറ്റൊരു കൂട്ട വെടിവയ്പ്പിന് സാക്ഷ്യം വഹിച്ചു, ജനുവരി 23 ന് ഹാഫ് മൂണ്‍ ബേയില്‍ 67 കാരന് നാല് പേരെ കൊല്ലുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മാര്‍ച്ചില്‍, ഒരു ചെറിയ ക്രിസ്ത്യന്‍ എലിമെന്ററി സ്കൂളില്‍ നടന്ന വെടിവയ്പ്പില്‍ 28 കാരന് മൂന്ന് കുട്ടികളെയും മൂന്ന് മുതിര്‍ന്നവരെയും കൊലപ്പെടുത്തി. ഇവിടുത്തെ ഒരു മുന്‍ വിദ്യാര്‍ത്ഥിയായിരുന്നു കൊലപാതകി. അടുത്ത മാസം, 25 കാരനായ ബാങ്ക് ജീവനക്കാരനായ കോണര്‍ സ്റ്റര്ജന്, തന്റെ ജോലിസ്ഥലത്ത് റൈഫിളുമായി വെടിയുതിര്‍ക്കുകയും അഞ്ച് പേര് കൊല്ലപ്പെടുകയും ചെയ്തു.
മെയ് 6 ന്, 33 കാരനായ ഒരാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങി ടെക്സസിലെ ഡാളസില്‍ ഒരു മാളിന് പുറത്ത് ആളുകളെ വെടിവെച്ച് കൊന്നപ്പോള്‍ അമേരിക്ക വീണ്ടും ഞെട്ടിപ്പോയി. തോക്കുധാരി തന്റെ വെളുത്ത മേധാവിത്വത്തെയും സ്ത്രീവിരുദ്ധ വീക്ഷണങ്ങളെയും കുറിച്ച് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു. പോലീസ് ഇയാളെ വെടിവെച്ചു വീഴ്ത്തുകയും ചെയ്തു. ജൂലൈയില്‍ ഫിലാഡല്‍ഫിയ, ലൂസിയാന, ജോര്‍ജിയ എന്നിവിടങ്ങളില്‍ അമേരിക്ക മൂന്ന് ഭയാനകമായ വെടിവെപ്പ് സംഭവങ്ങള്‍ കണ്ടു. ഓരോന്നും ദിവസങ്ങളുടെ വ്യത്യാസത്തിലായിരുന്നു. മെയ്നിലെ ലെവിസ്റ്റണിലെ ഒരു റെസ്റ്റോറന്റിലും ബൗളിംഗ് ആലിയിലുമായി 18 പേര് കൊല്ലപ്പെട്ട വെടിവെയ്പ്പാണ് ഇക്കാര്യത്തില്‍ ഏറ്റവും പുതിയത്.







Comments