
കൊച്ചി: സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം െവെകിച്ചെന്ന കേരളത്തിന്റെ ആരോപണം തെറ്റാണെന്ന് െഹെക്കോടതിയെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിലെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷനും മറ്റുചില അധ്യാപക സംഘടനകളും ഫയല്‍ ചെയ്ത കേസുകളില്‍, കേന്ദ്ര വിഹിതം െവെകുന്നതാണ് പ്രശ്നമെന്ന് കേരള സര്‍ക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വേണ്ടി ഹാജരായ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഈ ആരോപണം തെറ്റാണെന്ന് കോടതിയെ അറിയിച്ചു.
കേന്ദ്ര വിഹിതത്തിനായുള്ള ഈ വര്‍ഷത്തെ അപേക്ഷ കേരളം നല്‍കിയത് ജൂെലെ നാലിനാണ്. ആവശ്യമായ ചെക്ക് ലിസ്റ്റ് ജൂെലെ 13നും നല്കി. മുന്‍ വര്‍ഷത്തെ അധികം കേന്ദ്ര വിഹിതവും സംസ്ഥാനത്തിന്റെ ആനുപാതിക വിഹിതവും ഉച്ചഭക്ഷണ പദ്ധതിയുടെ നോഡല്‍ അക്കൗണ്ടിലേക്ക് കേരളം മാറ്റിയിരുന്നില്ല. കേന്ദ്ര മന്ത്രാലയം ഇക്കാര്യവും മറ്റു ചില തകരാറുകളും ആഗസ്ത് 8ന് ചൂണ്ടിക്കാട്ടി. എന്നാല്‍ പദ്ധതിയുടെ നോഡല്‍ അക്കൗണ്ടിലേക്ക് കേരളം ഫണ്ട് നിക്ഷേപിച്ചത് സെപ്റ്റംബര്‍ 13ന് മാത്രമാണ്. വിശദീകരണം കേന്ദ്രത്തിന് ഇ- മെയില്‍ വഴി നല്‍കിയത് സെപ്റ്റംബര്‍ 15നും. ഇതു ലഭിച്ചയുടന്‍ തന്നെ കേന്ദ്ര വിഹിതത്തിന്റെ ആദ്യഗഡു നല്കാന് നടപടിയെടുക്കുകയും സെപ്റ്റംബര്‍ 22ന് തുക നല്‍കുകയും ചെയ്തുവെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി.
കേരള സര്‍ക്കാരിന്റെ വീഴ്ചകള്‍ മൂലമാണ് വിഹിതം ജൂെലെ മാസത്തില്‍ത്തന്നെ നല്കാന് കഴിയാതിരുന്നതെന്നും കേന്ദ്രം അറിയിച്ചു. ഇക്കാര്യത്തില്‍ വിശദീകരണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന് സമയമാവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കും.
എട്ടുരൂപയില്‍ കൂടുതല്‍ വരുന്ന ചെലവ് എങ്ങനെയാണ് പ്രഥമാധ്യാപകര്‍ കണ്ടെത്തേണ്ടത് എന്ന് കോടതി വീണ്ടും സംസ്ഥാന സര്‍ക്കാരിനോട് ആരാഞ്ഞു.വ്യക്തിഗത നിക്ഷേപ അക്കൗണ്ട്/ഹെഡ്മാസ്റ്റര്‍മാരുടെ അക്കൗണ്ട്, പി.ടി.എ ഫണ്ട്, കോമ്പസിറ്റ് സ്കൂള്‍ ഗ്രാന്റ്(ഗവ.സ്കൂള്‍ ), മെയിന്റനന്‍സ് ഗ്രാന്റ്(എയിഡഡ് സ്കൂള്‍), തുടങ്ങിയവയില്‍ നിന്നും അഡ്വാന്‍സായി എടുത്ത്, പിന്നീട് തുക കിട്ടുമ്പോള്‍ തിരികെ നല്‍കാം എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. ഇത് തികച്ചും അപ്രായോഗികമാണെന്ന് ഹര്‍ജിക്കാരായ കെ.പി.പി.എച്ച്.എ.യ്ക്കു വേണ്ടി ഹാജരായ അഡ്വ. ടി.മധു,അഡ്വ.കെ.ടി. ശ്യാംകുമാര്‍ എന്നിവര്‍ വാദിച്ചു. സംസ്ഥാനത്തെ സ്കൂളുകളില്‍ ഇത്തരം ഫണ്ടുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ വാസ്തവ വിരുദ്ധമായ സത്യവാങ്മൂലം ആണ് െഹെക്കോടതിയില്‍ ഹാജരാക്കിയത്.






