
കൊച്ചി: കേരളത്തില്‍ കിസാന്‍ സേവാകേന്ദ്ര ഡീലര്‍ഷിപ് പദ്ധതിപ്രകാരം അനുവദിക്കുന്ന പെട്രോള്‍ പമ്പ് െലെസന്സിനായി ലക്ഷദ്വീപ് നിവാസികളെ ബിനാമികളാക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ (ഐ.ബി) അന്വേഷണമാരംഭിച്ചു. ജനറല്‍, ഒ.ബി.സി, പട്ടികവിഭാഗം എന്നീ വിഭാഗങ്ങളില്‍ പട്ടികവര്‍ഗത്തിനുള്ള പമ്പുകളാണ് ഇങ്ങനെ െകെക്കലാക്കുന്നത്.
ലക്ഷ്വീപുകാരുമായി ബന്ധുത്വമുണ്ടാക്കിയതിന്റെ രേഖകള്‍ ഹാജരാക്കിയാണു കേരളത്തിലുള്ളവര്‍ അവരുടെ പേരില്‍ െലെസന്സിന് അപേക്ഷിക്കുന്നത്. ഈ പദ്ധതിപ്രകാരം പമ്പ് സ്ഥാപിക്കാന്‍ രണ്ടുലക്ഷം രൂപ മാത്രമാണു ചെലവ്. ഭൂമി സ്വന്തമായില്ലെങ്കില്‍ 20 വര്‍ഷത്തെ പാട്ടത്തിനെടുക്കണം. മേല്‍ക്കൂരയും മോര്‍ട്ടറുകളും ടാങ്കുകളും മറ്റും സ്ഥാപിക്കാന്‍ സാധാരണഗതിയില്‍ ഒരുകോടി രൂപ ചെലവുവരും. എന്നാല്‍, പട്ടികവിഭാഗങ്ങള്‍ക്കു പമ്പ് സ്ഥാപിക്കാനുള്ള അടിസ്ഥാനസൗകര്യച്ചെലവ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ വഹിക്കും. ഇതിന്റെ മറവില്‍ നാലും അഞ്ചും ബിനാമി പമ്പുകള്‍ സ്വന്തമാക്കിയവര്‍ സംസ്ഥാനത്തുണ്ടെന്നാണു സൂചന.
കേന്ദ്രപദ്ധതിയില്‍ സംസ്ഥാനത്തിന് അനുവദിച്ച 500 പമ്പുകളില്‍ 60 എണ്ണം എസ്.ടി. വിഭാഗത്തിന്റേതാണ്. ഈ അപേക്ഷകരിലധികവും ലക്ഷ്വദീപുകാരാണെന്ന വിവരമാണ് ഐ.ബിക്കു ലഭിച്ചത്. സംസ്ഥാനപാതകളില്‍ പമ്പ് െലെസന്സിനു മൂന്നുലക്ഷം രൂപയും പ്രധാന ജില്ലാ റോഡുകളില്‍ രണ്ടുലക്ഷം രൂപയുമാണ് ഒറ്റത്തവണ ഫീസ്.
ഇതുമാത്രം എസ്.ടി. പമ്പ് ഉടമ നല്കിയാല് മതി. പട്ടികജാതി വിഭാഗത്തില്‍ കേരളത്തില്‍ത്തന്നെ നിരവധി അപേക്ഷരുള്ളപ്പോള്, ആദിവാസികള്‍ ഉള്‍പ്പെടെ പട്ടികവര്‍ഗവിഭാഗത്തില്‍ അപേക്ഷകര്‍ തീരെക്കുറവാണ്. ലക്ഷദ്വീപിലെ 90 ശതമാനത്തിലേറെപ്പേരും പട്ടികവര്‍ഗക്കാരാണ്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ എന്നീ കമ്പനികളാണു കേരളത്തില്‍ അപേക്ഷ ക്ഷണിച്ചത്.






