
കൂത്താട്ടുകുളം: സീസണില്‍ 160 രൂപ വരെ വില ഉയര്‍ന്ന ഇറച്ചിക്കോഴിക്കു കുത്തനെ വില ഇടിഞ്ഞു. നിലവില്‍ 90 രൂപ. 105 രൂപ വരെ ഒരു കിലോ കോഴിക്ക് ഉത്പാദനച്ചെലവ് വരുമ്പോള്‍ 89- 90 രൂപയ്ക്കാണു പലയിടത്തും വില്പന നടത്തുന്നത്. എന്നാല്‍ കര്ഷകന് കിട്ടുന്നത് 58- 60 രൂപ മാത്രം. കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍നിന്ന് ഇറച്ചിക്കോഴി കൊണ്ടുപോകുന്ന ഇടനിലക്കാരും റീട്ടെയില്‍ വ്യാപാരികളുമാണു ലാഭം കൊയ്യുന്നത്.
ഇടനിലക്കാര്‍ കിലോയ്ക്കു 12 രൂപ വരെയും റിട്ടെയില്‍ വ്യാപാരികള്‍ 20-25 രൂപ വരെയും ലാഭം കൊയ്യുന്നുണ്ട്. എന്നാല്‍, കോഴിയെ വളര്‍ത്തുന്ന കര്ഷകന് കിലോയ്ക്ക് 45 രൂപയോളം നഷ്ടം. വന്‍കിട കോഴി വ്യവസായികളില്‍നിന്നു വന്‍ വിലയ്ക്കു കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും വാങ്ങി വളര്ത്തിവിറ്റാണു കോഴി കര്‍ഷകര്‍ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. 40 ദിവസം മുമ്പ് 45 രൂപ മുതല്‍ 52 രൂപ വരെ മുടക്കിയാണ് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിയത്. വളര്‍ത്തി വില്ക്കുമ്പോള് ഇപ്പോള്‍ ലഭിക്കുന്നതു തുച്ഛ വിലയും. 1000 കോഴി വളര്‍ത്തുന്ന ഒരു കര്ഷകന് 40 ദിവസത്തിനുള്ളില്‍ 90,000 രൂപയാണ് ഇപ്പോള്‍ നഷ്ടപ്പെടുന്നത്.
ക്രിസ്മസ്, ഈസ്റ്റര്‍, ഓണം, വിവാഹ സീസണ് തുടങ്ങിയ സമയങ്ങളില്‍ വില കിട്ടിയിരുന്നതിനാല്‍ നഷ്ടം നികത്താന്‍ കഴിയുമായിരുന്നു. എന്നാല്‍, വമ്പന്‍ വ്യവസായികള്‍ ഈ മേഖലയിലേക്കു കടന്നുവന്നതും കര്‍ഷകര്‍ക്കു തിരിച്ചയാണ്. ജി.എസ്.ടിയുടെ വരവോടെ മറ്റു സംസ്ഥാനങ്ങളില്‍ കുറഞ്ഞ നിരക്കില്‍ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളെളെ കേരളത്തിലേക്ക് എത്തിച്ച് വിലകുറച്ചു വില്‍ക്കുന്നതും ഇരുട്ടടിയാകുന്നു.
കോഴി കര്‍ഷകരെ മൃഗസംരക്ഷണ വകുപ്പില്‍ കീഴിലാക്കി വ്യവസായിക കാറ്റഗറിയില്പ്പെടുത്തിയിരിക്കുന്നതിനാല് കര്‍ഷകര്‍ക്കുള്ള പല സബ്സിഡികളും ലഭിക്കുന്നുമില്ല. കേരള പൗള്‍ട്രി കോര്പറേഷന്, എം.പി.ഐ., കേരള ചിക്കന്‍ തുടങ്ങിയ സര്‍ക്കാര്‍ സംരംഭങ്ങളൊന്നും യഥാര്‍ഥ കര്‍ഷകനു പ്രയോജനപ്പെടുന്നില്ല. കര്‍ഷകര്‍ക്കു കോഴിക്കുഞ്ഞുങ്ങളെയും തീറ്റയും നല്കി കോഴി തിരിച്ചെടുത്തു വില്‍പ്പന നടത്തുകയാണു കേരള പൗള്‍ട്രി കോര്‍പ്പറേഷന്റെ ചുമതലയെങ്കിലും ഇക്കാര്യങ്ങള്‍ വേണ്ടവിധം നടക്കുന്നില്ല. എം.പി.ഐ. ഇപ്പോഴും കുത്തകകളില്നിന്നുമാണ് കോഴി വാങ്ങുന്നത്. കൊട്ടിഘോഷിച്ചു തുടങ്ങിയ കേരള ചിക്കന്‍ ആകട്ടെ സബ്സിഡി പോലും കിട്ടാത്ത അവസ്ഥയിലും.
വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ഇറച്ചിക്കോഴി മേഖലയില്‍ വില സ്ഥിരതയ്ക്കുള്ള നടപടി സ്വീകരിക്കണമെന്നാണു കര്‍ഷകരുടെ ആവശ്യം. കര്‍ഷകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഹാച്ചറി, തീറ്റ നിര്‍മാണം, പേരന്റ് സ്േറ്റാക്ക് എന്നിവ സഹിതം സംസ്ഥാനതലത്തില്‍ സഹകരണ സ്ഥാപനം തുടങ്ങണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.






