
കെ ജിഎഫ് 2, കാന്താര തുടങ്ങിയ ബ്ലോക്ക്ബസ്റ്ററുകള്‍ക്ക് ശേഷം, ബോക്സ് ഓഫീസില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാൻ പോകുന്ന ഹോംബാലെ ഫിലിംസിന്റെ ഏറ്റവും വലിയ ബിഗ് ബജറ്റ് പ്രോജക്റ്റാണ് 'സലാര്‍. പ്രഭാസ് - പൃഥ്വിരാജ് കോംബോയിൽ ഉള്ള ഒരു മാസ് ക്ലാസ്സ് ചിത്രമായിരിക്കും 'സലാര്‍'. ഒരു ഹോളിവുഡ് സ്റ്റൈല്‍ മേക്കിംഗ് മികവ് തന്നെയാണ് പ്രശാന്ത് നീല്‍ ഈ സിനിമയിലൂടെ ആരാധകര്‍ക്കായി ഒരുക്കിയിരിക്കുന്നത്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ കഥയാണ് സലാര്‍. ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും ആണ് ഈ ചിത്രത്തെ കാത്തിരിക്കുന്നത്. ഈ വര്‍ഷത്തെ ക്രിസ്മസ് ബോക്സ് ഓഫീസ് സലാറിന് സ്വന്തം എന്ന് വേണം പറയാൻ. സിനിമയിൽ വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിനെക്കുറിച്ചും സിനിമയെക്കുറിച്ചും പൃഥ്വിരാജ് ഒരുപാട് സംസാരിക്കുന്നുണ്ട്. ഇപ്പോഴിതാ പ്രശാന്ത് നീലിന്റെ ഒരു അഭിമുഖത്തിന്റെ ചില പ്രശസ്ത ഭാഗങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് പൃഥ്വിരാജ്. "ഞാൻ ഒരു മോശം മകൻ, മോശം അച്ഛൻ, മോശം സഹോദരൻ, മോശം സഹോദരി, മോശം ഭർത്താവ് അതിനേക്കാൾ ഉപരി ഒരു ഹോറിബിൾ സുഹൃത്ത്...ഒക്കെയായിരുന്നു.... സിനിമയ്ക്ക് വേണ്ടിയാണ് ഞാൻ ത്യജിച്ചത്... സിനിമയിൽ നിന്ന് പുറത്തുകടക്കാൻ ആഗ്രഹിക്കുന്നത്..." പ്രശാന്ത് നീൽ പറയുന്നു. ഈ വീഡിയോ പങ്കിട്ട് പൃഥ്വിരാജ് രസകരമായ ക്യാപ്ഷൻ നൽകിയിട്ടുണ്ട്. "വാക്കുകളിൽ ഞാനാണ് മികച്ചത് എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇതിനെങ്ങനെ ക്യാപ്ഷൻ നൽകുമെന്ന് എനിക്കറിയില്ല. ഒരു തരം ഹിറ്റ് ഹോം. ഞാൻ ഉദ്ദേശിച്ചത് താങ്കൾക്ക് മനസിലായി കാണുമല്ലോ..." എന്നാണ് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ.






