
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘മലൈക്കോട്ട വാലിബന്’ എന്ന സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രമേയുള്ളൂ. അടുത്ത് കാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തുന്ന ചിത്രമാണിത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാവുന്ന ചിത്രം എന്നതാണ് ചിത്രത്തിന്റെ യുഎസ്പി. എല്ലായ്പ്പോഴും ഒരു അപ്രതീക്ഷിതത്വം സൂക്ഷിക്കുന്ന ലിജോയുടെ ചിത്രമായതിനാല്‍ വാലിബന്റെ ഔട്ട്പുട്ട് എത്തരത്തിലാവും എന്നത് പ്രതീക്ഷയ്ക്കൊപ്പം ആരാധകരില്‍ ഒരു തരം ആശങ്കയും ഉണ്ടാക്കുന്നു.
ഇപ്പോഴിതാ സിനിമാപ്രേമികളും ഒരുപോലെ സിനിമയ്ക്കായി കാത്തിരിക്കുമ്പോൾ ആ പ്രതീക്ഷകളെ ഉയർത്തും വിധമുള്ള ഒരു ശബ്ദരേഖയാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ മോഹൻലാല്‍ പങ്കുവെക്കുന്നതാണ് ശബ്ദരേഖയിലുള്ളത്. ‘‘എന്തിനാണ് പരിഭ്രമിക്കുന്നത്? നമ്മള് ഗംഭീരമായ ഒരു സിനിമയാണ് ചെയ്തിരിക്കുന്നത്. സന്തോഷത്തോടെയിരിക്കൂ, സമാധാനമായി പോയി ഉറങ്ങൂ. നമ്മള് സിനിമയെ ആഘോഷിക്കും...’’ എന്നാണ് മോഹൻലാല്‍ പറയുന്നത്. ഈ വാക്കുകള്‍ സിനിമയുടെ മേലുള്ള ആരാധകരുടെ പ്രതീക്ഷ വർധിപ്പിച്ചിരിക്കുകയാണ്. നേരത്തെ റിപ്പോർട്ടർ ടിവിയ്ക്ക് നല്കിയ അഭിമുഖത്തില്‍ തിയേറ്ററില്‍ കാണാൻ പോകുന്നത് വിഷ്വല്‍ ട്രീറ്റ് ആണെന്നാണ് ആണെന്നാണ് മോഹൻലാല്‍ പറഞ്ഞത്. ഫെയറി ടെയിലോ അമർ ചിത്രകഥയോ പോലൊരു സിനിമയാകും വാലിബനെന്നും ഒരു നടൻ എന്ന നിലയില്‍ അളവറ്റ സംതൃപ്തി ചിത്രം നല്‍കിയെന്നും മോഹൻലാല്‍ പറഞ്ഞിരുന്നു.
'ഇനി സമാധാനമായി ഉറങ്ങാം'; മോഹൻലാലിന്റെ വോയിസ് ക്ലിപ്പ് പുറത്ത്...#Mohanlal #MalaikkottaiVaaliban #LijoJosePellissery
Posted by Filmi Reporter onTuesday, 23 January 2024
കഴിഞ്ഞ ദിവസം ട്വിറ്റര്‍ സ്പേസില്‍ മോഹന്‍ലാല്‍ ആരാധകര്‍ സംഘടിപ്പിച്ച ചര്‍ച്ചയിലാണ അതിഥിയായി എത്തിയ മോഹന്‍ലാല്‍ തന്നെ ഇക്കാര്യം ഒരിക്കല്‍ക്കൂടി അടിവരയിട്ട് പറഞ്ഞിരുന്നു . വാലിബന് ഒരു മാസ് സിനിമയായി മാത്രം കാണരുതെന്നാണ് താരം പറഞ്ഞത്. ‘‘ നമ്മുടെ സിനിമ മറ്റന്നാള്‍ ഇറങ്ങുകയാണ്. നല്ലതായി മാറട്ടെ എന്ന് പ്രാര്‍ഥിക്കാം. നല്ലത് സംഭവിക്കട്ടെ. നല്ലത് പ്രതീക്ഷിക്കാം. ഞാന്‍ നമ്മുടെ അഭിമുഖങ്ങളിലൊക്കെ പറഞ്ഞിരുന്നു, ഇത് ഭയങ്കര ഒരു മാസ് സിനിമ എന്ന് കരുതി മാത്രം.. ആയിക്കോട്ടെ, മാസ് സിനിമ ആയിക്കോട്ടെ. പക്ഷേ അതിനകത്ത് ഒരു ക്ലാസ് ഉണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒരു ക്ലാസ്, ഒരു മാജിക് ഉള്ള സിനിമയാണ്. അങ്ങനെയും കൂടി മനസില്‍ വിചാരിച്ചിട്ട് പോയി കാണൂ ...’’എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍.






