
ബോളിവുഡിന്റെയും ക്രിക്കറ്റ് പ്രേമികളുടെയും ഇഷ്ട ദമ്പതിമാരാണ് അനുഷ്കയും വിരാട് കോഹ്ലിയും. ഇവരുടെ പ്രണയവും തമ്മിലുള്ള ഇഴയടുപ്പവുമെല്ലാം കഴിഞ്ഞ വേള്‍ഡ് കപ്പില്‍ ആരാധകര്‍ നേരിട്ടു കണ്ടറിഞ്ഞതാണ്. ഇവരുടെ ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ് മകള്‍ വാമിക. കഴിഞ്ഞ കുറെ നാളുകളായി വിരാടും അനുഷ്കയും രണ്ടാമത്തെ കുഞ്ഞിനെ കാത്തിരിക്കുകയാണ് എന്ന വിവരവും അതു സത്യമാണെന്ന് തെളിയിക്കുന്ന ചില ചിത്രങ്ങളും പുറത്തു വന്നിരുന്നു. ആ വാര്‍ത്ത ഉറപ്പിക്കുന്ന തരത്തില്‍ ദക്ഷിണാഫ്രിക്കയുടെ മുൻ താരവും ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സിലെ കോലിയുടെ സഹതാരവുമായ എ ബി ഡിവില്ലിയേഴ്സ് തന്റെ യൂടൂബ് ചാനലിലൂടെ ഒരു വാര്‍ത്ത പങ്കിട്ടിരുന്നു. കോഹ്ലിക്ക് രണ്ടാമതൊരു കുഞ്ഞ് വരുന്നുവെന്നത് ലോകത്തെ അറിയിച്ചതായിരുന്നു ആ വാര്‍ത്ത. എന്നാലിപ്പോള്‍ വിരാട് കോഹ്ലിക്കും അനുഷ്ക ശര്‍മ്മയ്ക്കും രണ്ടാമതൊരു കുഞ്ഞ് വരുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചിരിക്കുകയാണ് എ ബി ഡിവില്ലിയേഴ്സ്. ‘‘എനിക്ക് വലിയൊരു തെറ്റ് പറ്റിയതാണ്. എന്റെ യൂട്യൂബ് ചാനല്‍വഴി ഞാനൊരു വലിയ തെറ്റ് വരുത്തി. കോഹ്ലി കുടുംബത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ കോഹ്ലിക്കും അനുഷ്കയ്ക്കും രണ്ടാമത്തെ കുഞ്ഞ് വരുന്നുവെന്നത് പൂര്‍ണമായും ശരിയല്ലാത്ത കാര്യമാണ്...ആദ്യം കുടുംബം. പിന്നെ ക്രിക്കറ്റ്. കോഹ്ലിയുടെ കുടുംബത്തിന് ഏതാണോ മികച്ചത്, അത് വരണമെന്ന് ചിന്തിക്കുന്നു. അവിടെ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും അറിയില്ല. എനിക്ക് ചെയ്യാൻ കഴിയുക അദ്ദേഹത്തിന് ആശംസകള്‍ നേരുക എന്നത് മാത്രമാണ്. അദ്ദേഹത്തിന്റെ ഇടവേളയുടെ കാരണം എന്തുതന്നെയായാലും, അതില്‍നിന്ന് കൂടുതല്‍ ശക്തവും മികച്ചതും പുതുമയുള്ളതുമായ ഒരു തിരിച്ചുവരവ് നടത്താൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’’ ഡിവില്ലിയേഴ്സ് വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരെ ഉള്‍പ്പെടെ അടുത്തിടെ പല മത്സരങ്ങളില്‍ കോലി വ്യക്തിപരമായ കാരണം പറഞ്ഞ് ടീമില്‍നിന്ന് വിട്ടുനിന്നിരുന്നു. ബി.സി.സി.ഐ. കോലിക്ക് അവധി അനുവദിക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തിനു പിന്നിലെ കാരണം വ്യക്തമായിരുന്നില്ല. ഒരുഘട്ടത്തില്‍, അമ്മ അസുഖബാധിതയായതിനാലാണ് കോലി അവധിയെടുക്കുന്നതെന്നുവരെ തെറ്റായ വാര്‍ത്തകള്‍ വന്നിരുന്നു. ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകളില്‍ കോഹ്ലി കളിച്ചിരുന്നില്ല. അടുത്ത മൂന്ന് ടെസ്റ്റുകളിലും കോഹ്ലി ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ഡിവില്ലിയേഴ്സ് യൂടേണ്‍ അടിച്ചിരിക്കുന്നത്. ‘‘അതെ, അവൻ രണ്ടാമത്തെ കുട്ടിയ്ക്കായുള്ള കാത്തിരിപ്പിലാണ്. ഇത് കുടുംബ സമയമാണ്, കാര്യങ്ങൾ അദ്ദേഹത്തിന് പ്രധാനമാണ്. നിങ്ങൾ സ്വയം സത്യവും സത്യസന്ധനുമല്ലെങ്കിൽ, നിങ്ങൾ എന്തിനു വേണ്ടിയാണ് ഇവിടെ വന്നിരിക്കുന്നത് എന്നതിന്റെ ട്രാക്ക് നഷ്ടമാകും. മിക്ക ആളുകളുടെയും മുൻഗണന കുടുംബമാണെന്ന് ഞാൻ കരുതുന്നു. അതിന് വിരാടിനെ വിലയിരുത്താൻ കഴിയില്ല. അതെ ഞങ്ങൾ അവനെ മിസ് ചെയ്യുന്നു, പക്ഷേ അവൻ ശരിയായ തീരുമാനമെടുത്തു. ഞങ്ങൾ രണ്ടാം തവണയും അച്ഛനാകാൻ കഴിഞ്ഞതിന്റെ മഹത്തായ അനുഗ്രഹത്തിന് അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു, ഒപ്പം അനുഷ്കയ്ക്കും എല്ലാ ആശംസകളും നേരുന്നു...’’എന്നാണ് ഡിവില്ലിയേഴ്സ് മുന്‍പ് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞത്. എന്നാൽ തൊട്ടുപിന്നാലെ, തന്റെ സുഹൃത്തിനെയും സ്വകാര്യ നിമിഷങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ചോർത്തിയതിന് ക്രിക്കറ്റ് താരത്തെ ട്രോളാൻ തുടങ്ങി. കോഹ്ലിയുമായുള്ള സംഭാഷണത്തിന് ശേഷമാണ് ഡിവില്ലിയേഴ്സ് ഇക്കാര്യം അറിയിച്ചത്. ഇത് വിവാദമായതോടെയാണ് ഇപ്പോള്‍ താരം ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്.
‘‘ുടുംബത്തിൻ്റെ സമയമാണ്. നിങ്ങൾക്ക് വിരാടിനെ വിലയിരുത്താൻ കഴിയില്ല, തൻ്റെ തെറ്റിന് ക്ഷമാപണം നടത്തിയ ക്രിക്കറ്റ് താരം ഇപ്പോൾ തെറ്റായ വിവരങ്ങൾ പങ്കിട്ടു.






