
വ്യാജരേഖകൾ ചമച്ച 34 കേസുകളില്‍ ട്രംപ് കുറ്റക്കാരനാണെന്ന് കോടതി. പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ട്രംപ് തയ്യാറെടുക്കുന്നതിനിടെ പോൺ താരം സ്റ്റോമി ഡാനിയൽസിന് നൽകിയ പണം മറച്ചുവെക്കാൻ വ്യാജരേഖകൾ ചമച്ച 34 കേസുകളിലും ട്രംപ് കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് കോടതി കണ്ടെത്തി. ജൂലൈ 11-ന് കേസിൽ ശിക്ഷ വിധിയ്ക്കും.
നീലച്ചിത്രതാരം സ്റ്റോമി ഡാനിയൽ സുമായി പുലർത്തിയ ബന്ധം മറച്ചുവെയ്ക്കാൻ 130,000 ഡോളർ നൽകിയതിന് പകരമായി ട്രംപിൻ്റെ അഭിഭാഷകൻ മൈക്കൽ കോഹന് നൽകിയ പണം നൽകിയതാണ് പ്രശ്നങ്ങളുടെ തുടക്കം.
ട്രംപിനെതിരെ കേസിൽ നാല് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ
ഒരു കുറ്റകൃത്യത്തിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡൻ്റാണ് ട്രംപ് . 12 അംഗ ജഡ്ജ്മെൻ്റ് പാനലിൻ്റെ രണ്ട് ദിവസത്തെ ചർച്ചകൾക്കൊടുവിലാണ് വിധി പ്രസ്താവിച്ചത്.






