
ആലപ്പുഴ : ആലപ്പുഴയില്‍ പാര്‍ട്ടിയുടെ ശക്തി കേന്ദ്രങ്ങളില്‍ പോലും സിപിഐഎം വോട്ട് ബിജെപിയക്ക് പോയെന്ന് ജില്ലാ സെക്രട്ടറി ആര് നാസര്‍. അമ്പലപ്പുഴയിലടക്കം സിപിഎം വോട്ട് ബിജെപിയ്ക്ക് പോയെന്നും ജില്ലാ സെക്രട്ടറി ആർ നാസർ മാധ്യമങ്ങളോട് പറഞ്ഞു.
ഹരിപ്പാട് , കായകുളം എന്നിവടങ്ങളിലും ബിജെപി മുന്നേറ്റം ഉണ്ടാക്കിയിരുന്നു. പാർട്ടിയ്ക്ക് ന്യൂനപക്ഷ വോട്ടും കിട്ടിയില്ല. പാർട്ടി തിരുത്തേണ്ട കാര്യങ്ങൾ ഉണ്ട് അത് തിരുത്തുമെന്നും പറഞ്ഞു.
അമ്പലപ്പുഴയില്‍ യുഡിഎഫിന് 52212 വോട്ടും എല്‍ഡിഎഫിന് 37657 വോട്ടും ബിജെപിയ്ക്ക് 37547 വോട്ടും ലഭിച്ചു (CPM /BJP വോട്ട് വ്യത്യാസം- *110* ) ,
ഹരിപ്പാട് നിയോജകമണ്ഡലത്തില്‍ ബിജെപിയ്ക്ക് രണ്ടാം സ്ഥാനമാണ്.യുഡിഎഫിന് 48466 എല്‍ഡിഎഫിന് 41769 വോട്ടും ബിജെപിയ്ക്ക് 47121 വോട്ടും ലഭിച്ചു (ഒന്നാം സ്ഥാനക്കാരായ കോൺഗ്രസും /BJPയുമായി വോട്ട് വ്യത്യാസം- *1345* )
കായംകുളത്ത് സ്ഥിതിയ്ക്ക് മാറ്റമില്ല ബിജെപിയ്ക്ക് രണ്ടാം സ്ഥാനമാണ് ഇവിടെയും ബിജെപിയ്ക്ക് 48775 വോട്ടും .യുഡിഎഫിന് 50216 വോട്ടും എല്‍ഡിഎഫിന് 48020 വോട്ടും ലഭിച്ചു (ഓന്നാം സ്ഥാനക്കാരായ കോൺഗ്രസും /BJPയുമായി വോട്ട് വ്യത്യാസം- *1441 വോട്ടാണ്.
വെള്ളാപ്പള്ളി നടേശൻ ഉന്നയിച്ച വിമർശനങ്ങൾക്കും നാസർ മറുപടി നൽകി. ആലപ്പുഴയിലെ സ്ഥാനാർഥി നിർണയത്തിൽ വീഴ്ച സംഭവിച്ചിട്ടില്ല. പലർക്കും പല അഭിപ്രായം ഉണ്ടാകും. സ്ഥാനാർഥിയെ നിർണയിക്കുന്നത് പാർട്ടിയാണ്. പാർട്ടി നിർണയിച്ച സ്ഥാനാർഥിയാണ് മത്സരിച്ചതെന്നും നാസർ പ്രതികരിച്ചു.






