
ഇന്ത്യന്‍ 2 എന്ന ബിഗ് ബജറ്റ് സിനിമയ്ക്കൊപ്പമാണ് തമിഴ് നാടനും സംവിധായകനുമായ പാര്ത്ഥിപന് സംവിധാനം ചെയ്ത് അഭിനയിച്ച ടീൻസ് എന്ന ചിത്രം റിലീസ് ചെയ്തത്. ഇന്ത്യന്‍ 2 അത്രകണ്ടു പ്രേക്ഷകപ്രീതി നേടാഞ്ഞത് കൊണ്ട് പാര്‍ത്ഥിപന്റെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചിത്രത്തിന്റെ ഒരു വിജയാഘോഷം ചെന്നൈയില്‍ നടത്തിയപ്പോൾ പാര്ത്ഥിപന് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. തന്റെ ചിത്രത്തില്‍ കഥയൊന്നും ഇല്ലെങ്കിലും തമന്നയുടെ ഒരു ഡാന്‍സ് ഉണ്ടായിരുന്നെങ്കില്‍ പടം ഇതിലും നന്നായി ഓടും എന്നാണ് താരം പറഞ്ഞത്. അധികം താമസിയാതെ സംഭവം വിവാദമായി.
ഇപ്പോഴിതാ വിവാദ പരാമർശത്തിൽ വിശദീകരണവുമായി പാര്ത്ഥിപന് രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ അഭിപ്രായം തമന്നയെയോ മറ്റേതെങ്കിലും നടിയെയോ കുറച്ചുകാട്ടാനല്ലെന്നും, മറിച്ച് സമകാലിക സിനിമയില്‍ കഥയുടെയും ആഖ്യാനത്തിന്റെ പ്രധാന്യം കുറയുന്നതിനെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ ഉയർത്തിക്കാട്ടാനാണ് ഇങ്ങനെയൊരു അഭിപ്രായമെന്നും താരം വ്യക്തമാക്കി.
"തമന്നയെയോ അവരുടെ ആരാധകരെയോ എന്റെ വാക്കുകള്‍ എന്തെങ്കിലും തരത്തില്‍ വേദനിപ്പിച്ചെങ്കില്‍ ഞാൻ മാപ്പ് പ്രകടിപ്പിക്കുന്നു. ഇന്നത്തെ തമിഴ് സിനിമാ രംഗത്ത് നല്ല കഥ ആഖ്യാനത്തിന്റെ പ്രാധാന്യം കുറഞ്ഞുവരുന്നതിനെക്കുറിച്ച് ശ്രദ്ധയില്‍പ്പെടുത്തുക മാത്രമാണ് എന്റെ ഉദ്ദേശ്യം..." പാര്ത്ഥിപന് പറഞ്ഞു.
ആധുനിക തമിഴ് സിനിമയില്‍ കണ്ടന്റിനെക്കാള്‍ താര ആധിപത്യമാണെന്ന ചര്‍ച്ച സജീവമാകുന്ന കാലത്ത് പാര്‍ത്ഥിപന്റെ വാക്കുകള്‍ ടോളിവുഡിലും ആരാധകര്‍ക്കിടയിലും ഒരു ചർച്ചയ്ക്ക് തുടക്കമായിട്ടുമുണ്ട്.
എന്നാല്‍ തമന്ന പാര്‍ത്ഥിപന്റെ വാക്കുകളോട് പരസ്യമായി പ്രതികരിച്ചിട്ടില്ല. പാര്‍ത്ഥിപന്റെ വിശദീകരണം ഈ പ്രസ്താവന ഒരു വിവാദമാകുന്നത് തടഞ്ഞിട്ടുണ്ട്. ജയിലര്‍, അരമനൈ 4 എന്നിവയില്‍ തമന്നയുടെഡാന്സ് ഉണ്ടായിരുന്നു പടം വന്‍ വിജയവും ആയിരുന്നു. ഇതാണ് പാര്ത്ഥിപന് ഉദ്ദേശിച്ചത് എന്നായിരുന്നു വിമര്‍ശനം. ഇത്തരം അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുമ്പോൾ വ്യക്തിപരമായ പേരുകള്‍ എടുത്തിടുന്നത് ശരിയല്ലെന്ന അഭിപ്രായവും പലയിടത്തു നിന്നും ആളുകൾ കുറിക്കുന്നുണ്ട്.






