
ബെംഗളൂരു: മൈസൂരു വികസന അതോറിറ്റിയുമായി ബന്ധപ്പെട്ട അഴിമതി കേസില്‍ കർണാടക മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. കര്‍ണാടകാ ഗവര്‍ണര്‍ താവർചന്ദ് ഗെലോട്ടാണ് അനുമതി നല്‍കിയത്..
സിദ്ധരാമയ്യയുടെ ഭാര്യ പാർവതി മൈസൂരു വികസന അതോറിറ്റിയുടെ ഭൂമി അനധികൃതമായി കയ്യടക്കി എന്നതാണ് അഴിമതി ആരോപണം.ലാണ് ഗവർണറുടെ നടപടി. മുഡ ഭൂമി കുംഭകോണ കേസിൽ ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിന് മലയാളിയായ ടി ജെ അബ്രഹാം, പ്രദീപ് കുമാർ, സ്നേഹമയി കൃഷ്ണ എന്നീ മൂന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ സമർപ്പിച്ച ഹർജിയുടെ അടിസ്ഥാനത്തിലാണ് പ്രോസിക്യൂഷന് അനുമതി നൽകിയത്.
1988ലെ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17, 218 പ്രകാരമാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകിയതെന്നാണ് പ്രസ്താവനയില്‍ പറഞ്ഞിട്ടുള്ളത്. ഭാരതീയ നാഗരിക സുരക്ഷാ സംഹിത 2023 പ്രകാരം, ആരോപണവിധേയമായ കുറ്റകൃത്യങ്ങൾ നിവേദനങ്ങളിൽ പരാമർശിക്കുന്നു,' ഗവർണറുടെ ഓഫീസില്‍ നിന്ന് പ്രവർത്തകർക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഗവര്‍ണറുടെ ഒഫിസില്‍ നിന്ന് ഇക്കാര്യത്തില്‍ വിവരം ലഭിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. അതേസമയം ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്നാണ് സിദ്ധരാമയ്യയുടെ നിലപാട്. ഗവർണറുടെ നീക്കത്തെ ബിജെപി സ്വാഗതം ചെയ്തിട്ടുണ്ട്.
കോൺഗ്രസ് സർക്കാരിന്റെ അഴിമതികൾക്കെതിരെയും മുഖ്യമന്ത്രിയുടെ സ്വജന പക്ഷപാതത്തിനും എതിരെ മതിയായ രേഖകളും തെളിവുകളും സൂക്ഷിക്കുന്നതിലൂടെ, തന്നെ കുലുക്കാൻ ആരുമില്ലെന്നാണ് സിദ്ധരാമയ്യ തെളിയിച്ചതെന്ന് സംസ്ഥാന ബിജെപി അധ്യക്ഷൻ ബി വൈ വിജയേന്ദ്ര പങ്കുവെച്ച സാമൂഹ്യമാധ്യമ പോസ്റ്റിൽ പറഞ്ഞു.
എതിരായ ആരോപണങ്ങളിലും എന്തുകൊണ്ട് പ്രോസിക്യൂട്ട് ചെയ്യരുതെന്ന കാര്യത്തിലൂം ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നും കാണിച്ച് ഗവർണർ കഴിഞ്ഞ മാസം മുഖ്യമന്ത്രിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.





