
മലയാളികളുടെ സ്വന്തം ഗാനഗന്ധര്‍വ്വനായ കെ.ജെ.യേശുദാസിന് അന്നുമിന്നും ആരാധകര്‍ ഏറെയാണ്. യേശുദാസിന്റെ മകന് എന്ന ലേബലിലാണ് വിജയ് യേശുദാസിനെ പ്രേക്ഷകര്‍ അറിഞ്ഞു തുടങ്ങിയത്. എന്നാല്‍ ഗാനഗന്ധര്വ്വന് യേശുദാസിന്റെ മകന് എന്ന ലേബല്‍ ഇല്ലാതെ തന്നെ സ്വന്തമായി ഒരു സ്ഥാനം സംഗീത പ്രേമികള്‍ക്കിടയില്‍ ഉണ്ടാക്കിയെടുക്കാന്‍ വിജയ് യേശുദാസിന് കഴിഞ്ഞിട്ടുണ്ട്. മലയാളികളുടെ പ്രിയപ്പെട്ട പിന്നണിഗായകനായി മാറിയ വിജയ് ഒരു നല്ല അഭിനേതാവാണെന്ന് കൂടി തെളിയിച്ചിട്ടുണ്ട്. അവന്,മാരി,പടൈവീരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വിജയ് തിളങ്ങി.
താരത്തിന്റെ കരിയര്‍ പോലെ തന്നെ വ്യക്തി ജീവിതവും പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് വിജയും ദർശനയും വിവാഹിതരായത്, അതില്‍ ദമ്പതികള്‍ക്ക് രണ്ട് മക്കളുമുണ്ട്. എന്നാല്‍ അടുത്തിടെ ഇരുവരും വേര്‍പിരിഞ്ഞു.
ഇപ്പോഴിതാ വേർപിരിഞ്ഞതിനെക്കുറിച്ച് സംസാരിക്കുകയാണ് വിജയ് യേശുദാസ്. ഇതേക്കുറിച്ച് കൂടുതല്‍ സംസാരിച്ച് തന്റെ അച്ഛനെയും അമ്മയെയും വിഷമിപ്പിക്കാൻ താല്പര്യമില്ലെന്നും വിജയ് പറയുന്നുണ്ട്.
‘‘ഞങ്ങള്‍ ഒരു വിയർഡ് സിറ്റുവേഷനിലാണ്. ഞങ്ങളുടെ ഭാഗത്ത് നിന്ന് നോക്കുമ്പോള്‍ നല്ല സാഹചര്യമാണ്. പക്ഷെ മാതാപിതാക്കള്‍ ഇത്തരം കാര്യങ്ങള്‍ മനസിലാക്കുമെന്നും അംഗീകരിക്കുമെന്നും പ്രതീക്ഷിക്കാനാകില്ല.
അതിന്റേതായ സമയം വേണം. അവർക്കെല്ലാവർക്കും ഇത് വേദനാജനകമായ സാഹചര്യമാണ്. ലൈം ലൈറ്റില്‍ നില്ക്കുമ്പോള് ഇത്തരം കാര്യങ്ങള്‍ മൂടി വെക്കുക ബുദ്ധിമുട്ടാണ്. ഇനിയും അവരെ വേദനിപ്പിക്കേണ്ട എന്നത് എന്റെ തീരുമാനമാണ്. മക്കള്‍ക്ക് ഇത് കുറേക്കൂടി മനസിലാക്കാനുള്ള പ്രായമായി. മകള്‍ക്ക് വളരെ പക്വതയുണ്ട്. അവള് മനസിലാക്കുകയും എന്നെയും ദർശനയെയും പിന്തുണയ്ക്കുകയും ചെയ്യുന്നു.
മകള്‍ക്ക് ഇപ്പോള്‍ പതിനഞ്ച് വയസാണ്. മകന് ഒമ്പത് വയസും. അവൻ ചെറിയ രീതിയില്‍ ചോദിക്കുന്നുണ്ട്. ഈ സാഹചര്യം അവന് മനസിലാകുന്നില്ല. അവനെ മനസിലാക്കിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്. പ്രത്യേകിച്ചും ഒരു ആണ്‍കുട്ടിയെന്ന നിലയില്‍ നമ്മുടെ പ്രവൃത്തിക്ക് വില കൊടുക്കേണ്ടി വരുമെന്ന് മകൻ മനസിലാക്കേണ്ടതുണ്ട്. പക്ഷെ എന്റെ ഭാഗത്ത് പറ്റിയ തെറ്റാണ്, അതുകൊണ്ടാണ് ഇങ്ങനെയെന്ന് അവനോട് പറയുകയും എളുപ്പമല്ല.
നമ്മളാണ് തെറ്റുകാർ, നമ്മളാണ് കുറ്റക്കാർ എന്ന് പറഞ്ഞ് കൊണ്ട് നടക്കേണ്ട എന്ന് പറയുന്നവരുണ്ടാവും. പക്ഷെ ആ ഉത്തരവാദിത്വം എടുത്തില്ലെങ്കില്‍ ഇതിലൊരു അർത്ഥവുമില്ല. റിലേഷൻഷിപ്പില്‍ പ്രതീക്ഷകളാണ് പലപ്പോഴും പ്രശ്നമാകുന്നത്. ജീവിതത്തില്‍ എനിക്ക് മക്കളെ ഉപദേശിക്കാൻ താല്പര്യമില്ല...’’ വിജയ് യേശുദാസ് പറയുന്നു. ഒരു യൂട്യൂബ് ചാനലിലെ അഭിമുഖത്തിനിടയിലാണ് വിജയ് മനസ്സു തുറന്നത്.
സംഗീത ലോകത്തെ അച്ഛന്റെ ഖ്യാതി കാത്ത് സൂക്ഷിക്കുന്നതിനപ്പുറം തന്റെ ജീവിതം ജീവിക്കാനാണ് താൻ ശ്രമിക്കുന്നതെന്നും ഭാവിയില്‍ മക്കളെ തന്റെ പാത പിന്തുടരാൻ നിർബന്ധിക്കില്ലെന്നും വിജയ് യേശുദാസ് പറയുന്നുണ്ട്.
മില്ലേനിയം സ്റ്റാർസ് എന്ന സിനിമയിലെ ഗാനത്തിലൂടെയാണ് വിജയ് യേശുദാസ് പിന്നണി ഗാന രംഗത്തേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് നിരവധി അവസരങ്ങള്‍ ഗായകന് വന്നു.. കോലക്കുഴല്‍ വിളി കേട്ടോ, അകലെയോ നീ, മഴകൊണ്ട് മാത്രം, പൂമൂത്തോളെ എന്നീ ഗാനങ്ങള്‍ക്കായി നാല് തവണ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം വിജയ് യേശുദാസിന് ലഭിച്ചിട്ടുണ്ട്.






