
പാലക്കാട്: സരിന് ഉത്തമനായ ചെറുപ്പക്കാരനാണെന്നും സ്വന്തം കഴിവുകൊണ്ട് ഉയര്ന്നുവന്നയാളാണെന്നും ഇ.പി. ജയരാജന്. സരിന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പാലക്കാട് എത്തിയ ഇ.പി. വാര്‍ത്താസമ്മേളനത്തിലാണ് സരിനെ വാനോളം പുകഴ്ത്തിയത്. ജനസേവനം ലക്ഷ്യമിട്ട് ജോലി പോലും രാജിവെച്ചയാളാണെന്നും പാലക്കാടിന് കിട്ടിയ ഏറ്റുവം മികച്ച സ്ഥാനാര്‍ത്ഥിയാണ് സരിനെന്നും പറഞ്ഞു.
വിശാല മനസ്ക്കനായ സരിന് എന്നും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഒപ്പം നിന്നയാളാണെന്നും വിശ്വസിച്ച കോണ്‍ഗ്രസില്‍ നിന്നും അദ്ദേഹത്തിന് നീതി കിട്ടിയില്ലെന്നും പറഞ്ഞു. കോണ്‍ഗ്രസില്‍ ആയിരുന്നപ്പോഴും സരിന്റേത് ഇടതുപക്ഷ മനസ്സായിരുന്നു. സരിന് സമൂഹത്തിന്റെ തന്നെ ചികിത്സയ്ക്കായി ഇറങ്ങിത്തിരിച്ച മനുഷ്യനാണ്. പാലക്കാടിന്റെ മഹാഭാഗ്യമാണെന്നും ജയിക്കേണ്ടത് നാടിന്റെ ആവശ്യമാണെന്നും പറഞ്ഞു.
ആത്മകഥാ വിവാദത്തില്‍ കഴിഞ്ഞ ദിവസത്തെ വാദം ഇ.പി. വീണ്ടും ആവര്‍ത്തിച്ചു. ആത്മകഥാ വിവാദത്തില്‍ ഇപ്പോഴും എഴുതിക്കൊണ്ടിരിക്കുകയാണെന്നും ഡിസിബുക്സുമായി ഒരു കരാറും ഇല്ലെന്നും. ഒരാള്‍ക്കും പ്രസിദ്ധീകരിക്കാന്‍ അവകാശം നല്‍കിയിട്ടില്ലെന്നും പറഞ്ഞു. ആത്മകഥയെഴുതുന്നത് കൂലിക്ക് ആളെ വെച്ചിട്ടില്ല. സ്വയമാണ് എഴുതുന്നത്. വൈകാതെ പ്രസിദ്ധീകരിക്കും അപ്പോള്‍ ഉള്ളടക്കം അറിയാനാകും.
പോളിംഗ്ദിനത്തിലെ വിവാദം ആസൂത്രിതമാണ്. അതിനെ നിസ്സാരമായി കാണുന്നില്ല. വലിയ ഗൂഡാലോചനയാണ് നടന്നിട്ടുള്ളത്. മാധ്യമങ്ങളില്‍ വന്നതൊന്നും താന്‍ എഴുതിയതല്ല. വഴിവിട്ടത് ചിലത് എന്തോ നടന്നിട്ടുണ്ട്. അത് അന്വേഷിക്കണം. വൃത്തികെട്ട രാഷ്ട്രീയകളികളാണ് നടന്നുകൊണ്ടിരിക്കുന്നത്. എഴുതിയത് ഏല്പ്പിച്ചയാളോട് പരിശോധിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.
സാമൂഹ്യമാധ്യമത്തിലെ ടാഗിന് താന്‍ ഉത്തരവാദിയല്ലെന്നും പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഇ.പി.യുടെ ആത്മകഥ സംബന്ധിച്ച വിവാദം പുറത്തുവന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബ്ബലമാണെന്നും സ്വതന്ത്രന്മാര് പാര്‍ട്ടിക്ക് വയ്യാവേലിയാകുമെന്നും പുസ്തത്തില്‍ എഴുതിയിട്ടുള്ളതായിരുന്നു വിവാദമായത്. ഡിസി ബുക്സുമായി കരാറോ അവര്‍ക്ക് പ്രസിദ്ധീകരണ അവകാശമോ നല്‍കിയിട്ടില്ല.






