
കോട്ടയം: ശബരിമല തീര്‍ഥാടനം ആരംഭിക്കും മുമ്പേ ഭക്ഷണ വിലയൊക്കെ നിശ്ചയിച്ച് ഉത്തരവിറക്കിയിരുന്നു, പക്ഷേ വാങ്ങുന്നതോ കൊള്ളവില. വെജിറ്റേറിയന്‍ ഹോട്ടലുകളിലാണ് പകല്‍ക്കൊള്ളയെന്ന് ആക്ഷേപമുണ്ട്. മണ്ഡലകാലത്തിനു മുന്നോടിയായി ശബരിമല തീര്‍ഥാടകര്‍ക്കായി ജില്ലയിലെ ഹോട്ടലുകളിലെ വെജിറ്റേറിയന്‍ ഭക്ഷണ സാധനങ്ങളുടെ വില ഈ മാസം ആദ്യം നിശ്ചയിച്ചു പുറത്തിറക്കിയിരുന്നു. എന്നാല്‍, ഇത് റെയില്‍വേ സ്റ്റേഷനുകളുടെയും ബസ് സ്റ്റാന്റുകളുടെയും സമീപത്തെ ഹോട്ടലുകളില്‍ മാത്രമാണെന്നാണു ഹോട്ടലുകാരുടെ നിലപാട്.
വെജിറ്റേറിയന്‍ ബോര്‍ഡ് വച്ച ഹോട്ടലുകളിലാണ് പകല്‍ക്കൊള്ളയെന്നു തീര്‍ഥാടകര്‍ പറയുന്നു. കുത്തരി ഊണിനു കലക്ടര്‍ നിശ്ചയിച്ച വില 72 രൂപ, എന്നാല്‍, വാങ്ങുന്നതോ 80 മുതല്‍ 160 രൂപ വരെ. സാധാരണ ഹോട്ടലുകളിലേതിനു സമാനമായ കറികളും പായസവും തൈരും ഉള്‍പ്പെടെ നല്കി കോട്ടയത്തെ ഒരു ഹോട്ടലിലെ ഊണിന്റെ വില 160 രൂപ. തൈരിലൊക്കെ വെള്ളത്തിന്റെ അംശമാണ് കൂടുതലെന്നും ആക്ഷേപമുണ്ട്.
ചായയ്ക്കും കാപ്പിയ്ക്കും 12 രൂപയാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഈ നിരക്കില്‍ ലഭിക്കുന്ന ഹോട്ടലുകള്‍ കുറവാണ്. നെയ്റോസ്റ്റിന് 48 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്, എന്നാല്‍ വാങ്ങുന്നതു 100 രൂപ വരെ. പ്ലെയിന്‍ റോസ്റ്റിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 36 രൂപയാണെങ്കിലും കഴിക്കണമെങ്കില്‍ ഇത്തരം വെജിറ്റേിയന് ഹോട്ടലുകളില്‍ 50 രൂപയെങ്കിലും നല്‍കണം.
മസാലദോശ 52 രൂപയ്ക്കു നല്‍കണമെന്നാണ് ഉത്തരവെങ്കിലും വില്ക്കുന്നതു 100 രൂപയ്ക്കു വരെയാണ്. ചപ്പാത്തി മൂന്നെണ്ണം കുറുമ ഉള്‍പ്പെടെ നിശ്ചയിച്ചിരിക്കുന്ന വില 65 രൂപ, എന്നാല്‍ 80 രൂപ കൊടുത്താല്‍ കിട്ടുന്നതു രണ്ടു ചപ്പാത്തി മാത്രം. പൂരി മസാലയ്ക്ക് 60-70 രൂപ വാങ്ങുമ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില 38 രൂപ മാത്രം. എണ്ണ പലഹാരങ്ങള്‍ക്കും തോന്നിയ വിലയാണ് ഈടാക്കുന്നത്. വഴിയോരങ്ങളിലെ തട്ടുകടകളില്‍ 10 രൂപയ്്ക്കു ചായയും എണ്ണ പലഹാരങ്ങളും ലഭിക്കുമെങ്കിലും ഉപയോഗിക്കുന്ന എണ്ണ ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ശക്തമാണ്.
കെ.എസ്.ആര്.ടി.സി. ബസുകള്‍ ഉള്‍പ്പെടെ നിശ്ചിത ഹോട്ടലുകള്‍ക്കു മുന്നില്‍ മാത്രമാണു നിര്‍ത്തുകയെന്നതിനാല്‍ ഇവിടെ നിന്നു തന്നെ ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണു തീര്‍ഥാടകരും യാത്രക്കാരും. ഭക്ഷണം കഴിച്ചു കഴിയുമ്പാഴാകും പൊള്ളുന്ന വിലയുടെ കാര്യം അറിയുക.
പച്ചക്കറികളുടെയും പലചരക്കിന്റെയും പൊള്ളുന്ന വില, വാടക, പാചക വാതക, വൈദ്യുതി നിരക്ക് എന്നിവയാണു ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂടാന്‍ കാരണമായി ഹോട്ടലുടമകള്‍ പറയുന്ന ന്യായം. തൊഴിലാളി ക്ഷാമവും മറ്റൊരു കാരണമാണ്. എന്നാല്‍, വാടക ഉള്‍പ്പെടെ ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളില്‍ പോലും ഒരേ ഭക്ഷണ സാധനങ്ങള്‍ക്കു തോന്നിയ വില ഈടാക്കുന്നതെന്ന ചോദ്യത്തില്‍ ഉത്തരവുമില്ല.
വെജിറ്റേറിയന്‍ ബോര്‍ഡ് വച്ച ഹോട്ടലുകളിലാണ് പകല്‍ക്കൊള്ളയെന്നു തീര്‍ഥാടകര്‍ പറയുന്നു. കുത്തരി ഊണിനു കലക്ടര്‍ നിശ്ചയിച്ച വില 72 രൂപ, എന്നാല്‍, വാങ്ങുന്നതോ 80 മുതല്‍ 160 രൂപ വരെ. സാധാരണ ഹോട്ടലുകളിലേതിനു സമാനമായ കറികളും പായസവും തൈരും ഉള്‍പ്പെടെ നല്കി കോട്ടയത്തെ ഒരു ഹോട്ടലിലെ ഊണിന്റെ വില 160 രൂപ. തൈരിലൊക്കെ വെള്ളത്തിന്റെ അംശമാണ് കൂടുതലെന്നും ആക്ഷേപമുണ്ട്.
ചായയ്ക്കും കാപ്പിയ്ക്കും 12 രൂപയാണു നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഈ നിരക്കില്‍ ലഭിക്കുന്ന ഹോട്ടലുകള്‍ കുറവാണ്. നെയ്റോസ്റ്റിന് 48 രൂപയാണു നിശ്ചയിച്ചിരിക്കുന്നത്, എന്നാല്‍ വാങ്ങുന്നതു 100 രൂപ വരെ. പ്ലെയിന്‍ റോസ്റ്റിന് നിശ്ചയിച്ചിരിക്കുന്ന നിരക്ക് 36 രൂപയാണെങ്കിലും കഴിക്കണമെങ്കില്‍ ഇത്തരം വെജിറ്റേിയന് ഹോട്ടലുകളില്‍ 50 രൂപയെങ്കിലും നല്‍കണം.
മസാലദോശ 52 രൂപയ്ക്കു നല്‍കണമെന്നാണ് ഉത്തരവെങ്കിലും വില്ക്കുന്നതു 100 രൂപയ്ക്കു വരെയാണ്. ചപ്പാത്തി മൂന്നെണ്ണം കുറുമ ഉള്‍പ്പെടെ നിശ്ചയിച്ചിരിക്കുന്ന വില 65 രൂപ, എന്നാല്‍ 80 രൂപ കൊടുത്താല്‍ കിട്ടുന്നതു രണ്ടു ചപ്പാത്തി മാത്രം. പൂരി മസാലയ്ക്ക് 60-70 രൂപ വാങ്ങുമ്പോള്‍ നിശ്ചയിച്ചിരിക്കുന്ന വില 38 രൂപ മാത്രം. എണ്ണ പലഹാരങ്ങള്‍ക്കും തോന്നിയ വിലയാണ് ഈടാക്കുന്നത്. വഴിയോരങ്ങളിലെ തട്ടുകടകളില്‍ 10 രൂപയ്്ക്കു ചായയും എണ്ണ പലഹാരങ്ങളും ലഭിക്കുമെങ്കിലും ഉപയോഗിക്കുന്ന എണ്ണ ഉള്‍പ്പെടെയുള്ളവയുടെ ഗുണനിലവാരം സംബന്ധിച്ച് ആക്ഷേപം ശക്തമാണ്.
കെ.എസ്.ആര്.ടി.സി. ബസുകള്‍ ഉള്‍പ്പെടെ നിശ്ചിത ഹോട്ടലുകള്‍ക്കു മുന്നില്‍ മാത്രമാണു നിര്‍ത്തുകയെന്നതിനാല്‍ ഇവിടെ നിന്നു തന്നെ ഭക്ഷണം കഴിക്കേണ്ട ഗതികേടിലാണു തീര്‍ഥാടകരും യാത്രക്കാരും. ഭക്ഷണം കഴിച്ചു കഴിയുമ്പാഴാകും പൊള്ളുന്ന വിലയുടെ കാര്യം അറിയുക.
പച്ചക്കറികളുടെയും പലചരക്കിന്റെയും പൊള്ളുന്ന വില, വാടക, പാചക വാതക, വൈദ്യുതി നിരക്ക് എന്നിവയാണു ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂടാന്‍ കാരണമായി ഹോട്ടലുടമകള്‍ പറയുന്ന ന്യായം. തൊഴിലാളി ക്ഷാമവും മറ്റൊരു കാരണമാണ്. എന്നാല്‍, വാടക ഉള്‍പ്പെടെ ഒരേ നിലവാരത്തിലുള്ള ഹോട്ടലുകളില്‍ പോലും ഒരേ ഭക്ഷണ സാധനങ്ങള്‍ക്കു തോന്നിയ വില ഈടാക്കുന്നതെന്ന ചോദ്യത്തില്‍ ഉത്തരവുമില്ല.







Comments