
തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശിന്റെ് സോഷ്യൽമീഡിയ കോ ഓർഡിനേറ്റര്‍ ലഹരിക്കേസിൽ പിടിയിലായ സംഭവം ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകരാണ് പിടിയിലായത്. ആരാണെന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ പോലീസ് പിടിക്കില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ ലഹരിക്കടത്തിന് നേതൃത്വം നൽകുന്നുവെന്ന് ഗോവിന്ദൻ ആരോപിച്ചു. ദൃശ്യങ്ങൾ സഹിതമായിരുന്നു എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനം. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണം. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകള്‍ തന്നെ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി ഓഫീസ് ഇടപെടുന്നു എന്നും ഗോവിന്ദൻ ആരോപിച്ചു.
ക്രൂരമായ പരസ്യപ്രതികരണം നടത്തിയ ആളാണ് ടിജെ മോഹൻദാസ്. പ്രതികരണം നടത്തി 10 ദിവസം കഴിഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാനാവശ്യമായ സഹായം പോലീസും പ്രോസിക്യൂഷനും ചെയ്തു. പോലീസിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞാണ് കോടതി ജാമ്യം നൽകിയത്. ഡോക്ടർ റാമിന്റെ കേസിലും ഇതുതന്നെയായിരുന്നു പോലീസിന്റെ സമീപനമെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരം രണ്ട് ചരണം മാത്രമെ പാടാവൂ. ഇടത്പക്ഷ ശക്തികൾ ബാക്കി അനുവദിക്കില്ല.
കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന് സതീശൻ പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി കാലത്ത് നിയമം മറികടന്നാണ് സഹായം വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും റീ ചാർജ്ജ് സൗകര്യവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനത്തിന് പരിശീലനം നേടി പിരിച്ച് വിട്ട 200 -ഓളം പേരെ അടിയന്തരമായീ തിരിച്ചെടുക്കണം. കടലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന തരം ആംബുലൻസ് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുപുഴയില്‍ രാജേഷിന്റെ മരണത്തില്‍ സ്വന്തം റിസ്കിലായിരിക്കണം രക്ഷാ പ്രവർത്തനമെന്ന് ഒരു മന്ത്രി പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
ലഹരിവിമുക്ത പ്രവർത്തനങ്ങൾ നടത്തേണ്ടവർ ലഹരിക്കടത്തിന് നേതൃത്വം നൽകുന്നുവെന്ന് ഗോവിന്ദൻ ആരോപിച്ചു. ദൃശ്യങ്ങൾ സഹിതമായിരുന്നു എം.വി. ഗോവിന്ദന്റെ വാർത്താസമ്മേളനം. മയക്കുമരുന്ന് സംഘത്തിന്റെ കേന്ദ്രമായി സ്വന്തം ഓഫീസ് മാറുന്നതിനെക്കുറിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ മറുപടി പറയണം. ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റുകള്‍ തന്നെ ഒഴിവാക്കുന്നതിന് മുഖ്യമന്ത്രി ഓഫീസ് ഇടപെടുന്നു എന്നും ഗോവിന്ദൻ ആരോപിച്ചു.
ക്രൂരമായ പരസ്യപ്രതികരണം നടത്തിയ ആളാണ് ടിജെ മോഹൻദാസ്. പ്രതികരണം നടത്തി 10 ദിവസം കഴിഞ്ഞാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ജാമ്യം ലഭിക്കാനാവശ്യമായ സഹായം പോലീസും പ്രോസിക്യൂഷനും ചെയ്തു. പോലീസിന്റെ വീഴ്ചകൾ എണ്ണി പറഞ്ഞാണ് കോടതി ജാമ്യം നൽകിയത്. ഡോക്ടർ റാമിന്റെ കേസിലും ഇതുതന്നെയായിരുന്നു പോലീസിന്റെ സമീപനമെന്നും അദ്ദേഹം ആരോപിച്ചു. വന്ദേമാതരം രണ്ട് ചരണം മാത്രമെ പാടാവൂ. ഇടത്പക്ഷ ശക്തികൾ ബാക്കി അനുവദിക്കില്ല.
കടലിൽ കാണാതായവർക്കുള്ള ധനസഹായത്തിന് ഏഴ് വർഷം കാത്തിരിക്കണമെന്ന വ്യവസ്ഥ ആദ്യമായി മാറ്റിയെന്ന് സതീശൻ പറയുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. ഓഖി കാലത്ത് നിയമം മറികടന്നാണ് സഹായം വിതരണം ചെയ്തത്. മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോണും റീ ചാർജ്ജ് സൗകര്യവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രക്ഷാപ്രവർത്തനത്തിന് പരിശീലനം നേടി പിരിച്ച് വിട്ട 200 -ഓളം പേരെ അടിയന്തരമായീ തിരിച്ചെടുക്കണം. കടലിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന തരം ആംബുലൻസ് പുനസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചെറുപുഴയില്‍ രാജേഷിന്റെ മരണത്തില്‍ സ്വന്തം റിസ്കിലായിരിക്കണം രക്ഷാ പ്രവർത്തനമെന്ന് ഒരു മന്ത്രി പറയുമോയെന്നും അദ്ദേഹം ചോദിച്ചു.







Comments