
പത്തനംതിട്ട : മാളികപ്പുറത്ത് നാളികേരം ഉരുട്ടുന്നത് ഒരു ആചാരമല്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരര്. നാളികേരമുരുട്ടുന്നത് ആചാരമല്ലെന്നും ഇത് അവസാനിപ്പിക്കണമെന്നുമുള്ള ഹൈക്കോടതി പരാമൾശത്തെ കുറിച്ച് പ്രതികരിക്കുകയായിരുന്നു തന്ത്രി. മാളികപ്പുറത്ത് നടക്കുന്ന പലതും ആചാരവിരുദ്ധമാണ്. വെറ്റില പറപ്പിക്കൽ, ക്ഷേത്രത്തിനു ചുറ്റും മഞ്ഞൾപ്പൊടി വിതറുന്നതും മണി മണ്ഡപത്തിൽ ഭസ്മം വിതറുന്നതുമൊന്നും ആചാരമോ വഴിപാടോ അല്ല. ഇത് കർശനമായി നിയന്ത്രിക്കണം. കോടതി പരാമൾത്തിൽ സന്തോഷമുണ്ടെന്നും തന്ത്രി പ്രതികരിച്ചു.
ഇതതരത്തിലുള്ള കാര്യങ്ങളെല്ലാം തടയണം അതിനായി ,ദേവസ്വം ബോർഡ് ഡ്യൂട്ടിക്ക് ആളെ നിയോഗിക്കണം. നാളികേരം ഭക്തർ കൊണ്ടുവന്നുരുട്ടുന്നതല്ലെന്നും ഇവിടെ നിന്നും വാങ്ങിച്ചുരുട്ടുകയാണ് ചെയ്യുന്നതെന്നും തന്ത്രി പറഞ്ഞു. ഇത് നാളികേരം വിതരണം ലേലം ചെയ്ത്കൊടുത്തിട്ടുള്ളതാണ്. അത് വീണ്ടും ഉപയോഗിക്കുന്നു. മണി മണ്ഡപത്തിനടുത്ത് ബിന്നുകൾ ഉണ്ടാക്കിവെച്ച് അതിൽ ഭസ്മമമിടാൻ പറയണം. പമ്പാ നദിയിൽ തുണി എറിയുന്നത് കൾശനമായി തടയണം.
വരുന്നവരൊക്കെ ഇങ്ങനെ ഓരോന്ന് ചെയ്യാൻ തുടങ്ങിയാൽ അത് ബുദ്ധിമുട്ടാണെന്നും ഇവ വാരി വിതറുന്നതു മൂലം മാളികപ്പുറവും പരിസരവും വളരെ മോശമായി കിടക്കുകയാണ്. പവിത്രമായ പമ്പാ നദിയെ മലീമസപ്പെടുത്തുന്നു. ഇവിടെ ദർശനം കഴിഞ്ഞ് പോകുന്നവർ വസ്ത്രം ഉപേക്ഷിക്കുന്നത് വളരെ മോശമാണ്. തേങ്ങ ഉരുട്ടുന്നതും വെറ്റില പറത്തുന്നതും പാപ പരിഹാരത്തിനാണെന്ന് പറഞ്ഞാണ് ഇതൊന്നും പാപപരിഹാര വഴിപാടല്ല. ശ്വാശ്വതമായ പരിഹാരം ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്ന് കരുതുന്നതായും തന്ത്രി പറഞ്ഞു.






